columns
ശുചിത്വം എന്ന ശ്രേഷ്ഠശീലം
അന്ത്യപ്രവാചകര്‍ (സ) വൃത്തിയുടെ കാര്യത്തില്‍ പുലര്‍ത്തിയ പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. ജലം അപൂര്‍വ വസ്തുവായി തോന്നുന്ന, വരണ്ട മരുഭൂമിയില്‍ ജീവിച്ചുപോന്ന അറബികള്‍ക്ക് വെള്ളം കൊണ്ടുള്ള ശുചിത്വത്തിന്റെ വിവിധ മുറകള്‍ പഠിപ്പിക്കുമ്പോള്‍ അതൊരു പുതിയ
സംസ്‌കാരത്തിന്റെ ബാലപാഠം കൂടിയായിരുന്നു.
![](https://demo.chandrikadaily.com/wp-content/uploads/2021/10/ISLAM.jpg)
സിദ്ദീഖ് നദ്‌വി ചേരൂര്‍
ശുചിത്വം സംബന്ധിച്ച് സമൂഹത്തിന് പ്രത്യേക അവബോധം കൈവന്ന കാലമാണിത്. മുമ്പ് പല രോഗങ്ങളും മനുഷ്യരെ തഴുകി കടന്നുപോയിട്ടുണ്ടെങ്കിലും കോവിഡ് 19 പേലെ ലോകത്തിന് മൊത്തം ശുചിത്വത്തിന്റെ നിര്‍ണായക പാഠങ്ങള്‍ നല്‍കിയ മറ്റൊരു രോഗത്തെക്കുറിച്ച് നാം കേട്ടിട്ടില്ല. ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകാനും വസ്ത്രവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും മുമ്പ് ശീലിക്കാത്ത പലരും പഠിച്ചു തുടങ്ങിയ കാലമാണ്. ശരീരത്തിലെ തുറന്ന ദ്വാരങ്ങളിലൂടെ പുറത്ത്‌വരുന്ന ദ്രാവകങ്ങളെല്ലാം വിസര്‍ജ്യങ്ങളാണെന്നും അവ മറ്റുള്ളവരിലേക്ക് പരക്കാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പലരെയും പഠിപ്പിച്ചത് കോവിഡ് മഹാമാരിയാണ്.
ഇസ്‌ലാം ശുചിത്വത്തിന് നല്‍കിയ പ്രാധാന്യവും ശരീരവും വസ്ത്രവും താമസസ്ഥലവും എത്രത്തോളം ഹൈജെനിക് (ഒ്യഴശലിശര) ആകണമെന്ന കാര്യത്തില്‍ ഇസ്‌ലാമിന്റെ കാര്‍ക്കശ്യം അപഗ്രഥിക്കുന്നത് കാലിക പ്രസക്തമാണ്. അന്ത്യപ്രവാചകര്‍ (സ) വൃത്തിയുടെ കാര്യത്തില്‍ പുലര്‍ത്തിയ പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. ജലം അപൂര്‍വ വസ്തുവായി തോന്നുന്ന, വരണ്ട മരുഭൂമിയില്‍ ജീവിച്ചുപോന്ന അറബികള്‍ക്ക് വെള്ളം കൊണ്ടുള്ള ശുചിത്വത്തിന്റെ വിവിധ മുറകള്‍ പഠിപ്പിക്കുമ്പോള്‍ അതൊരു പുതിയ സംസ്‌കാരത്തിന്റെ ബാലപാഠം കൂടിയായിരുന്നു. വൃത്തിയെക്കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്തന്നെ തികച്ചും വ്യത്യസ്തമാണ്. പൊതുവേ വൃത്തിയുള്ളതായി കരുതുന്ന പലതും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അങ്ങനെ ആകണമെന്നില്ല. മൂത്രത്തിന്റെ ചെറിയ അംശം തട്ടിയ വസ്ത്രം ഉണങ്ങിക്കഴിഞ്ഞാല്‍ പൊതു കാഴ്ചപ്പാടില്‍ അതില്‍ വലിയ കുഴപ്പമൊന്നുമില്ല. അത് ധരിച്ച് എന്ത് കാര്യത്തിന് ചെല്ലുന്നതിനും അവന് വിലക്കില്ല. എന്നാല്‍ ഒരു മുസ് ലിമിന് അത് ധരിച്ച് ദിവസേന അഞ്ച് തവണ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട നമസ്‌കാരം നിര്‍വഹിക്കാന്‍ സാധ്യമല്ല. നമസ്‌കരിക്കുന്നവന്റെ ദേഹവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് തിരുനബി (സ) പഠിപ്പിച്ചത്.
ലഹരിവസ്തുക്കള്‍ നിര്‍ബാധം പ്രചരിക്കുന്ന ലോകത്ത് ലഹരിയുണ്ടാക്കുന്ന വസ്തുക്കളെല്ലാം മലിനവും വര്‍ജ്യവുമാണെന്ന് പറയുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പലരുടെയും മനസ്സ് പാകമാകണമെന്നില്ല. ഭക്ഷ്യയോഗ്യമായ മൃഗങ്ങള്‍തന്നെ അറുത്തു കഴിഞ്ഞാല്‍ അവ ശുദ്ധവും ചാവുകയോ കൊല്ലുകയോ ചെയ്താല്‍ അശുദ്ധവും വര്‍ജ്യവുമാണെന്ന നിലപാട് പുതിയ ശുചിത്വത്തിന്റെ വക്താക്കള്‍ക്ക് ദഹിക്കുന്നതല്ല.
വീട്ടുപടിക്കലൂടെ ഒരു നദിയൊഴുകുന്നു. ദിവസേന അഞ്ച് നേരം അതില്‍ മുങ്ങിക്കുളിക്കുന്നു. അങ്ങനെ ചെയ്താല്‍ ദേഹത്ത് വല്ല മാലിന്യവും അവശേഷിക്കുമോ? മരുഭൂമിയില്‍ ജനിച്ചു വളര്‍ന്ന തിരുനബി(സ) അതേ പശ്ചാത്തലത്തില്‍ വളര്‍ന്ന അനുയായികളോട് ചോദിക്കുകയാണ്. അവര്‍ ഏകസ്വരത്തില്‍ ഇല്ലെന്ന് പ്രതികരിച്ചു. തുടര്‍ന്നു അവിടന്ന് ഉല്‍ബോധിപ്പിക്കുകയാണ് അതുപോലെയാണ് അഞ്ച് നേരത്തെ നമസ്‌കാരം. അത് നിങ്ങളെ ദോഷങ്ങളില്‍നിന്ന് ശുദ്ധീകരിക്കും (ബുഖാരി, മുസ്‌ലിം).
എത്ര മനോഹരമായ ഉപമ. ഇതില്‍ വെള്ളം, കുളി എന്നീ പദങ്ങളിലൂടെ ശുചിത്വ സങ്കല്‍പ്പത്തിലേക്കാണവരെ കൂട്ടിക്കൊണ്ട്‌പോകുന്നത്. തുടര്‍ന്നു നമസ്‌ക്കാരത്തിലൂടെ കൈവരുന്ന ആന്തരിക ശുദ്ധിയെപ്പറ്റി ഉണര്‍ത്തുന്നു. ഒരേ സമയം ബാഹ്യവും ആന്തരികവുമായ ശുദ്ധിയുടെ വിളനിലമാണ് നമസ്‌കാരമെന്നത് മറ്റൊരു വശം. നമസ്‌കരിക്കുന്നവന്‍ അംഗശുദ്ധി വരുത്തണം. കുളി നിര്‍ബന്ധമായ അവസ്ഥയിലാണെങ്കില്‍ ആദ്യം കുളിച്ചു ദേഹശുദ്ധി വരുത്തണം. ധരിക്കുന്ന വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണം. നിര്‍ബന്ധമായും അഞ്ച് നേരം ഇങ്ങനെ വിശുദ്ധിയുടെ കര്‍മസാക്ഷിയാകേണ്ട വിശ്വാസിക്കെങ്ങനെ മാലിന്യവുമായി കൂട്ടുകൂടാനാകും? ശ്രദ്ധേയമായ മറ്റൊരു കാര്യം, പ്രവാചക പാഠം അനുസരിച്ച് രണ്ട് തരം അശുദ്ധിയുണ്ട്. ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും. വുളു (അംഗസ്‌നാനം) ചെയ്താല്‍ ചെറിയ അശുദ്ധിയില്‍നിന്ന് മുക്തി നേടി. കുളിച്ചാല്‍ വലിയ അശുദ്ധിയും പോയി. നമസ്‌കാരം അടക്കമുള്ള പ്രധാന ആരാധനകള്‍ക്ക് ഒരുങ്ങുംമുമ്പേ ഈ രണ്ട് ശുദ്ധിയും ഉറപ്പുവരുത്തണം. വലിയ അശുദ്ധിയുണ്ടെങ്കില്‍ കുളിക്കണം. ചെറിയ അശുദ്ധി ഒഴിവാക്കാന്‍ അംഗ സ്‌നാനം ചെയ്യണം. ശാസ്ത്രീയമായി ഈ രീതി ശുചിത്വത്തിന്റെ ഏറ്റവും ഉദാത്തമായ നിലവാരത്തിലാണെന്ന് നിക്ഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.
വുളു, കുളി എന്നിവയ്ക്ക്പുറമെ ദേഹശുദ്ധിയുടെ ഹൈജെനിക് പാഠങ്ങളായി തിരുദൂതര്‍ പഠിപ്പിച്ച ചില പ്രധാന കാര്യങ്ങളുണ്ട്. അവ കൂടി പാലിക്കുമ്പോഴേ ശാരീരിക ശുചിത്വം പൂര്‍ണമാകൂ. പൊതു സമൂഹം പലപ്പോഴും അവഗണിക്കുകയോ അലംഭാവം പുലര്‍ത്തുകയോ ചെയ്യുന്ന കാര്യങ്ങളാണിവ. ഫാഷന്റെയും പരിഷ്‌കാരത്തിന്റെയും പേരില്‍ ഈ കാര്യങ്ങളോട് അലസമായി പെരുമാറുകയും ആ കുറവ് പരിഹരിക്കാന്‍ ബോഡിസ്‌പ്രേകളും പൗഡറുകളും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാരിവലിച്ചു ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. പ്രകൃതിയുടെ ശുചിത്വ പാഠങ്ങളായാണ് തിരുനബി പഠിപ്പിച്ചത്. ആയിശ(റ) നിവേദനം ചെയ്ത നബിവചനം പത്ത് കാര്യങ്ങളെ പ്രകൃതിയുടെ ശുചി പാഠങ്ങളായി എണ്ണിത്തന്നു. ഒന്നാമതായി മീശ വെട്ടുകയും താടി നീട്ടിയിടുകയും ചെയ്യുക. മീശനീണ്ടു മേല്‍ ചുണ്ടിലേക്കിറങ്ങിയാല്‍ വായിലേക്ക് പോകുന്ന ഭക്ഷണ പാനീയങ്ങള്‍ ആ രോമങ്ങളില്‍ തട്ടിയാണ് കടന്നുപോവുക. നിരന്തരം വായുവും കാറ്റും തട്ടി പുറത്തെ മാലിന്യങ്ങള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള മീശ രോമങ്ങളില്‍ തട്ടി അകത്തുപോകുന്ന സാധനങ്ങള്‍ രോഗാണു വ്യാപനത്തിന് നിമിത്തമാകുമല്ലോ. അതിനാല്‍ മേല്‍ ചുണ്ടിലെ ചുവപ്പ് കാണത്തക്കവിധം മീശ രോമം മുറിച്ച് പാകപ്പെടുത്തണമെന്നാണ് നിര്‍ദേശം. മറ്റൊന്ന് പല്ല് തേക്കലാണ്. ഇതിന് തിരുനബി(സ) നല്‍കിയ പ്രാധാന്യം പ്രസിദ്ധമാണ്. എന്റെ സമുദായത്തിന് പ്രയാസമാകുമെന്ന് ഭയന്നിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തോടനുബന്ധിച്ചും ദന്ത ശുദ്ധി വരുത്താന്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു (ബുഖാരി: 857). നിര്‍ബന്ധമാക്കിയില്ലെങ്കിലും ദന്ത ശുദ്ധി ഐച്ഛികമാക്കി വച്ചിട്ടുണ്ട്. എന്ത് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ആരംഭത്തില്‍ പല്ല് തേച്ചു വൃത്തിയാവുക. ആള്‍കൂട്ടത്തിലേക്ക് കടന്നു ചെല്ലുന്നതിന്മുമ്പ് പ്രത്യേകം താല്‍പ്പര്യപ്പെട്ടിട്ടുണ്ട്. സാധാരണ ഭിഷഗ്വരന്‍മാര്‍ രണ്ട് നേരം ദന്ത ശുദ്ധി വരുത്തുന്ന കാര്യമേ ഉണര്‍ത്തിക്കാണാറുള്ളൂ. ഉറങ്ങാന്‍ പോകുമ്പോഴും ഉറങ്ങിയെണീറ്റാലും. എന്നാല്‍ പ്രവാചക പാഠ പ്രകാരം വായയ്ക്കകത്ത് പകര്‍ച്ച അനുഭവപ്പെടുമ്പോഴെല്ലാം പല്ല് തേപ്പ് അനിവാര്യമാണ്. അതിന് പ്രത്യേക ബ്രഷും പേസ്റ്റും തന്നെ കാത്തിരിക്കണമെന്നുമില്ല. അറാക് മരത്തിന്റെ കമ്പ് വിശേഷമാണ്. അതിന്റെ സത്തയില്‍ പേസ്റ്റുകളില്‍ അടങ്ങിയതിലപ്പുറം അണുനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചേലാകര്‍മമാണ് മറ്റൊരു ശുചിത്വ മുറ. ഇതിപ്പോള്‍ മുസ്‌ലിംകളുടെ തിരിച്ചറിയല്‍ അടയാളമെന്ന പേരില്‍ പലരും പ്രത്യേക ദൃഷ്ടിയില്‍ നോക്കിക്കണ്ടു വിമര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യ രഹസ്യം വിദഗ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഗുഹ്യ രോമങ്ങള്‍ ഒഴിവാക്കലാണ് മറ്റൊരു മുറ. ഇതും ശുചിത്വത്തിന് എത്ര അനിവാര്യമാണെന്ന കാര്യം ആലോചിച്ചാല്‍ ബോധ്യപ്പെടും. ദേഹത്തിലെ കൂടുതല്‍ വിയര്‍ക്കുന്ന, മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയെന്ന നിലയ്ക്ക് ഇടയ്ക്കിടെ രോമങ്ങള്‍ വടിച്ച് വൃത്തിയാക്കുക വഴി ശുചിത്വം ഉറപ്പിക്കാമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. നഖങ്ങള്‍ വെട്ടിമാറ്റുന്നതും ശുചീകരണ പ്രക്രിയയില്‍ പ്രധാന മുന്‍കരുതലാണ്. നഖത്തിനടിയില്‍ പറ്റിപ്പിടിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം രോഗാണുക്കള്‍ക്ക് അകത്ത് കടക്കാന്‍ എളുപ്പമാണ്. ഇതെല്ലാം ഇടയ്ക്കിടെ നീക്കം ചെയ്യുക വഴി ശുചിത്വം ഉറപ്പ് വരുത്തണമെന്നാണ് പ്രവാചക നിര്‍ദേശം. പരമാവധി 40 ദിവസങ്ങള്‍ക്കകം ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ശരീരത്തിലെ ചുക്കിച്ചുളിഞ്ഞ ഭാഗങ്ങള്‍ പ്രത്യേകം തേച്ചു കഴുകുക, അംഗ സ്‌നാന സമയത്തും മറ്റും വായില്‍ വെള്ളം കയറ്റി കുലുക്കിത്തുപ്പുക, മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുക. തുടങ്ങിയവയും ശുചിത്വ മുറയായി പഠിപ്പിച്ചിട്ടുണ്ട്.
തലമുടി വളര്‍ത്താം. പക്ഷേ, അതിനെ എണ്ണ തേച്ചു, ചീകിയൊതുക്കി പരിപാലിക്കാന്‍ കഴിയണം. എല്ലാ കാര്യത്തിലും വൃത്തിയും വെടിപ്പും ചിട്ടയും വേണം. സൗന്ദര്യബോധം സൂക്ഷിക്കണം. അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നുവെന്ന വചനത്തിലൂടെ ശുചിത്വത്തോടൊപ്പം സൗന്ദര്യബോധവും ദീക്ഷിക്കണമെന്ന ഉണര്‍ത്തല്‍ കാണാം.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
![](https://demo.chandrikadaily.com/wp-content/uploads/2018/12/exam.jpg)
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
![](https://demo.chandrikadaily.com/wp-content/uploads/2022/07/alt-news.jpg)
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
![](https://demo.chandrikadaily.com/wp-content/uploads/2022/07/waqf-bo.jpg)
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ