Connect with us

Culture

വിവാദ ജൂത കുടിയേറ്റ ബില്ലിന് ഈസ്രാഈല്‍ അംഗീകാരം

Published

on

ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്‍കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ സ്വാതന്ത്ര്യം നല്‍കുന്ന ബില്‍ നിയമമാകണമെങ്കില്‍ ഇസ്രാഈല്‍ പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയും അംഗീകാരം ആവശ്യമാണ്.

വെസ്റ്റ്ബാങ്കിലെ അമോനയില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത പാര്‍പ്പിടങ്ങള്‍ പൊളിച്ചുനീക്കാനും കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും ഇസ്രാഈല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ തട്ടിക്കൂട്ടി തിരക്കിട്ട് നിയമമാക്കാന്‍ ശ്രമിക്കുന്നത്. അനോമയില്‍ 40 ജൂത പാര്‍പ്പിടങ്ങളുണ്ട്. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്തും കൃഷി ഭൂമി പിടിച്ചെടുത്തുമാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഇവ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ ഇസ്രാഈല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഭൂമി പിടിച്ചെടുക്കാനും ഇസ്രാഈല്‍ ഭരണകൂടം പലതരം ന്യായങ്ങള്‍ നിരത്തി ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുനീക്കുകയാണ്. അന്താരാഷ്ട്ര ഭരണകൂടത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ മുഖം നല്‍കാന്‍ കൂടിയാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

af3ad0ba8607597404a25611cffe42b805c9dcf6

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഫലസ്തീനില്‍ നിര്‍മിച്ച പാര്‍പ്പിടങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് ഇസ്രാഈല്‍ കോടതികളുടെ നിലപാട്. അവ പൊളിച്ചുനീക്കണമെന്ന് കോടതികള്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും ഭരണകൂടം അതിന് ചെവികൊടുക്കാറില്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ ഭരണകൂടത്തിന്റെ അനുമതിയോടെയും അല്ലാതെയും നിര്‍മിച്ച എല്ലാ ജൂത പാര്‍പ്പിടങ്ങളും നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ സൈനയുടെ സഹായത്തോടെയാണ് ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികളില്‍നിന്ന് ഭൂമി ബലമായി പിടിച്ചെടുക്കുന്നത്. വിവാദ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അതിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡിന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് വ്യക്തമാക്കി.

അകാരണമായി ഫലസ്തീനികളെ കൊലപ്പെടുത്തിയും കുടിയേറ്റക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമത്തിന് പ്രേരിപ്പിച്ചും ഫലസ്തീനിലെ ജൂത അധിനിവേശത്തിന് ഇസ്രാഈല്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ജൂത പാര്‍പ്പിടങ്ങള്‍ക്ക് അടുത്തുകൂടി വഴിനടക്കുന്ന ഫലസ്തീനികളെ പോലും ഇസ്രാഈല്‍ കൊല്ലുകയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.