Connect with us

main stories

അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സേനയുടെ അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

Published

on

കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ത്ഥനക്കിടെ അതിക്രമിച്ച് കയറി സേന ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പള്ളിയില്‍ കയറി ഗ്രനേഡുകളും കണ്ണീര്‍ വാതകങ്ങളും ഉപയോഗിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 67 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ സൈന്യം പള്ളിയിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ ആക്രമണം ഇതേ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.

Palestinians and Israeli security forces clash on Friday morning.

Rescuers evacuate an injured man during the clashes.

 

അതേസമയം ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രണം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ ഭീതിയില്‍. റമസാനില്‍ ഫലസ്തീനികള്‍ക്കുനേരെ തുടരുന്ന ആക്രമണം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ റമസാനില്‍ ജറൂസലമില്‍നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് 11 ദിവസം നീണ്ട വ്യോമാക്രമണത്തില്‍ കലാശിച്ചത്. ഇത്തവണ ഇസ്രാഈല്‍ വീണ്ടും സംഘര്‍ഷം ആളിക്കത്തിക്കുമ്പോള്‍ 66 കുട്ടികളടക്കം 253 പേര്‍ കൊല്ലപ്പെട്ട പഴയ ആക്രമണത്തിന്റെ ഭീതിതമായ ഓര്‍മകള്‍ തിരിച്ചെത്തുകയാണ്. മാര്‍ച്ച് 22ന് ശേഷം ഇസ്രാഈലില്‍ വ്യത്യസ്ത ആക്രണങ്ങളിലായി 14 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് സ്ത്രീകളടക്കം നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച ഫലസ്തീന്‍ അതോറിറ്റി അഭിഭാഷകനും പതിനാലുകാരനും കൊല്ലപ്പെട്ടിരുന്നു. ജനുവരി മുതല്‍ 36 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെയും ഫതഹ് പാര്‍ട്ടിയുടെയും ശക്തി കേന്ദ്രമായ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സേന നടത്തുന്ന റെയ്ഡുകള്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നാണ് മേഖല ഭയക്കുന്നത്.

ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രാഈല്‍ കുടിയേറ്റക്കാരുടെ കടന്നാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നോക്കിനില്‍ക്കില്ലെന്ന് ഹമാസ് വക്താവ് ഹസം ഖാസിം വ്യക്തമാക്കി. കിഴക്കന്‍ ജറൂസലമില്‍ ഇസ്രാഈല്‍ സേന രാത്രി നടത്തുന്ന റെയ്ഡുകളും അറസ്റ്റുകളും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. നിയന്ത്രണങ്ങളുണ്ടായിട്ടും മസ്ജിദുല്‍ അഖ്സയിലേക്ക് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടക്കുന്നുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.