Connect with us

india

ആശങ്കപ്പെടുത്തുംവിധം ജനന നിരക്ക് കുറഞ്ഞു; സര്‍ക്കാര്‍ 4.20 ലക്ഷം രൂപ തന്നാലെങ്കിലും കല്യാണം കഴിക്കുമോ?

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഈ സഹായ പദ്ധതി ആരംഭിക്കുമെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ചില നിയമങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനം ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം എന്നതാണ്. മൊത്തം വരുമാനം വര്‍ഷത്തില്‍ 38 ലക്ഷത്തില്‍ താഴെയുമായിരിക്കണം. അത്തരക്കാര്‍ക്ക് ഈ പദ്ധതിയ്ക്കായി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 35 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിയമങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷം രൂപയാണെങ്കില്‍ 2.1 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുക.

Published

on

ടോക്യോ; വിവാഹവും നടക്കുന്നില്ല ജനനനിരക്കും കുറവ്. സര്‍ക്കാര്‍ ധനസഹായം നല്‍കിയാലെങ്കിലും യുവാക്കള്‍ വിവാഹിതരാകണമെന്ന ആവശ്യവുമായി ഒരു രാജ്യം. ജപ്പാനാണ് 4.20 ലക്ഷം രൂപ തന്നാലെങ്കിലും യുവാക്കള്‍ വിവാഹിതരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കുന്നവരുടെ എന്നതില്‍ ഗണ്യമായി കുറവ് വന്നതാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിവാഹം കുറഞ്ഞതോടെ ശിശുജനന നിരക്കും ജപ്പാനില്‍ ആശങ്കാജനകമായ വിധം കുറഞ്ഞു.വിവാഹം കഴിക്കാനായി സര്‍ക്കാര്‍ 600,000 യെന്‍ നല്‍കും. ഏകദേശം 4.20 ലക്ഷം രൂപ വരും. പുതുതായി പ്രഖ്യാപിച്ച ഫണ്ട് ശേഖരിക്കുന്നതിനെങ്കിലും ജപ്പാന്‍കാര്‍ വിവാഹം കഴിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഈ സഹായ പദ്ധതി ആരംഭിക്കുമെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ചില നിയമങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനം ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം എന്നതാണ്. മൊത്തം വരുമാനം വര്‍ഷത്തില്‍ 38 ലക്ഷത്തില്‍ താഴെയുമായിരിക്കണം. അത്തരക്കാര്‍ക്ക് ഈ പദ്ധതിയ്ക്കായി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 35 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിയമങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷം രൂപയാണെങ്കില്‍ 2.1 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുക.

ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സൊസൈറ്റി സെക്യൂരിറ്റി റിസര്‍ച്ച് നടത്തിയ സര്‍വേ ആണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 2015 മുതല്‍ 25 നും 34 നും ഇടയില്‍ പ്രായമുള്ള 29.1 ശതമാനം പുരുഷന്മാര്‍ക്കും 17.8 ശതമാനം സ്ത്രീകള്‍ക്കും പണത്തിന്റെ അഭാവം മൂലം വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത വര്‍ഷം ജപ്പാനിലെ ജനനനിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.