Connect with us

Culture

ജയലളിതയുടെ പ്രതികാരങ്ങള്‍

Published

on

കര്‍ണ്ണാടകയില്‍ ജനിച്ച് തമിഴ്‌നാടിന്റെ പുരട്ചി തലവി(വിപ്ലവ നായിക)യായി മാറിയ ജയലളിതയുടെ കഥ തമിഴ്‌നാട് ചരിത്രത്തിലെ ഒരേടാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെത്തി ഇന്ന് കാണുന്ന തമിഴ് മക്കളുടെ ‘അമ്മ’യിലേക്ക് ജയലളിത എത്തിയിട്ടുണ്ടെങ്കില്‍ അവിടെ അസാധാരണമായ പല കഥകളുണ്ടായിരുന്നിരിക്കണം. മത്സരത്തിന്റേയും ചതിയുടേയും രാഷ്ട്രീയലോകത്ത് പയറ്റിനിന്നപ്പോള്‍ അവര്‍ക്ക് നേരെയും പല പകകളുടേയും പ്രതികാരത്തിന്റേയും ആരോപണങ്ങള്‍ നീണ്ടു.

നല്ല ഭരണാധികാരിയായി ജനങ്ങള്‍ മുദ്രകുത്തിയപ്പോള്‍ അവരില്‍ വലിയൊരു ഏകാധിപത്യ പ്രവണത വളര്‍ന്നു. എതിര്‍ക്കുന്നവരെ ആക്രമിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ശാരീരികമായി ആക്രമിച്ചും പകപോക്കി. ജയലളിതയുടെ പ്രതികാരങ്ങള്‍ മനസ്സിലാക്കിയ പലരും അവര്‍ക്കുനേരെ ആരോപങ്ങളുന്നയിച്ചു. അതില്‍ പ്രധാനപ്പെട്ട പ്രതികാരത്തിലൊന്നായിരുന്നു 1992-ല്‍ വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖയോടുള്ള ജയലളിതയുടെ ക്രൂരത.

0510lek1

അതൊരു ആസിഡാക്രമണങ്ങളായിരുന്നു. ആദ്യകാലത്ത് ജയലളിതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ചന്ദ്രലേഖ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജയലളിതയുടെ തീരുമാനത്തെ എതിര്‍ത്ത ചന്ദ്രലേഖക്ക് പിന്നീട് നേരിട്ടത് ക്രൂരമായ ആക്രമണമായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനം സൗന്ദര്യം വരെയെത്തി. സൗന്ദര്യമാണ് മുഖ്യമാന്ത്രിയാകാനുള്ള യോഗ്യതയെങ്കില്‍ അത് തനിക്കുമുണ്ടെന്ന് ചന്ദ്രലേഖ വാദിച്ചു. പിന്നീട് ചന്ദ്രലേഖക്ക് ആസിഡ് ബള്‍ബാക്രമണം ഉണ്ടാവുകയായിരുന്നു. മുംബൈയില്‍ നിന്നെത്തിയ ഒരു വാടക ഗുണ്ട സുര്‍ലയാണ് ആക്രമണം നടത്തിയത്. സുബ്രഹ്മണ്യം സ്വാമിയെ കൂട്ടുപിടിച്ച് ചന്ദ്രലേഖ സുപ്രീംകോടതിവരെ കേസ് നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സിബിഐ അന്വേഷണമുണ്ടായിട്ടും കാര്യമുണ്ടാവുകയും ചെയ്തില്ല. പിന്നീട് വിചാരണത്തടവുകാരനായ സുര്‍ല മരിക്കുകയായിരുന്നു. അങ്ങനെ ആ കേസ് എവിടെയുമെത്താതെ ഇല്ലാതായി.

sashi_1469882071

ജയലളിത കരണത്തടിച്ചുവെന്ന് ആരോപിച്ച് എഐഎഡിഎംകെ എംപി ശശികല പുഷ്പയും രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ചത് രാജ്യസഭയിലായിരുന്നു. ഇതിനെതുടര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ശശികല തയ്യാറായില്ല. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിഎന്‍ ശേഷനെതിരേയും ജയലളിതയുടെ പകപോക്കലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന് താമസിക്കാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നല്‍കാന്‍ ജയലളിത തയ്യാറായില്ലെന്നും പിന്നീട് അദ്ദേഹം താമസിച്ച ഹോട്ടല്‍ ഗുണ്ടകളെത്തി തല്ലിത്തകര്‍ത്തെന്നും കഥകളുണ്ട്.

images-2

തനിക്കെതിരെ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എആര്‍ ലക്ഷമണനോടും ജയലളിത പക വീട്ടി. അദ്ദേഹത്തിന്റെ മരുമകന്‍ സഞ്ചരിച്ച കാറില്‍ കഞ്ചാവ് വെച്ച് കള്ളക്കേസില്‍ കുടുക്കി. ജസ്റ്റിസ് ശ്രീനിവാസന്റെ വീടിന് നേരേയും ഗുണ്ടാ ആക്രമണം നടത്തിയിട്ടുണ്ട് അവര്‍. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്റെ ഫാം ഹൗസ് കിട്ടുന്നതിന് ജയലളിത നിരവധി ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഫാം ഹൗസ് വെറും 13.1ലക്ഷം രൂപക്ക് ജയലളിതക്ക് നല്‍കുകയായിരുന്നു.

p-chidambaram-22-1469158594

ജയലളിതക്കെതിരെ പ്രസംഗിച്ചതിന് പി ചിദംബരത്തിനേയും എംഎല്‍എമാരേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ജയയുടെ ഗുണ്ടകള്‍ ആക്രമിച്ച സംഭവങ്ങള്‍ വേറെയാണ്. ഇതു കൂടാതെ ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ മുതലിങ്ങോട്ട് അവരുടെ പ്രതികാരത്തിന്റെ ചരിത്രം വളരെ വലിയതാണെന്നതില്‍ തര്‍ക്കമില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.