Connect with us

Culture

ദേശീയ തലത്തില്‍ സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്‍

Published

on


തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്‍ത്തിച്ചത്. എന്നാല്‍ അതേനേട്ടം കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായില്ല. ഇവിടെ സഖ്യത്തിലെ ഉലച്ചിലുകളാണ്് പരാജയത്തിന് കാരണമായത്. ആം ആദ്മി പാര്‍ട്ടിയുമായി സംഖ്യമുണ്ടായെങ്കില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമായിരുന്നു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായി തോറ്റപ്പോള്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ത്രിപുരയില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നേടി. മൂന്നാം സ്ഥാനത്തേയക്ക് സി.പി.എം തള്ളപ്പെട്ടു.
ദേശീയ തലത്തിലെ പരാജയകാരണങ്ങല്‍ വിലയിരുത്തിയശേഷം കേരളത്തിലെ വിജയം കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കും. മോദിക്കെതിരെ രാഹുല്‍ഗാന്ധി എടുത്ത ശക്തമായ നിലപാടുകള്‍ സംസ്ഥാനതലങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ രാഹുല്‍ഗാന്ധിക്ക് ഉണ്ട്. അതാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ പാടില്ല. ഒരു തെരഞ്ഞെടുപ്പ് പരാജയവും ജനാധിപത്യത്തില്‍ അവസാനമല്ല. തെറ്റുകള്‍ തിരുത്തി വീണ്ടും തിരിച്ചുവരും. നേതാക്കള്‍മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ താഴേത്തട്ടിലും പ്രവര്‍ത്തനം വേണം. അഖിലേന്ത്യാ തലത്തില്‍ സി.പി.എം കോണ്‍ഗ്രസിന്റെ ശത്രുവല്ല. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്‌നം. ആലപ്പുഴയിലെ ചെറിയ പരാജയം പാര്‍ട്ടി വിലയിരുത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കകള്‍ ഉണ്ടായിട്ടുണ്ട്. ജയരാജന്റെ സ്വന്തം ബൂത്തില്‍ 200 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കൂത്തുപറമ്പില്‍ 4300 വോട്ടുകള്‍ ലീഡ് നേടി. സംസ്ഥാനത്തുടനീളം സി.പി.എം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.