Connect with us

Culture

നാല്‍പാടി വാസു വധക്കേസ്: മുഖ്യമന്ത്രി കള്ള് കുടിച്ചവനെ പോലെ പുലമ്പുന്നുവെന്ന് കെ.സുധാകരന്‍

Published

on

കണ്ണൂര്‍: സി.പി.എം ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചുള്ള എണ്ണം പറയാനാകില്ലെന്ന് കെ.സുധാകരന്‍. സി.പി.എം അക്രമത്തില്‍ കയ്യും കാലും നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും സുധാകരന്‍ പറഞ്ഞു. നാല്‍പാടി വാസു വധത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. തെരുവില്‍ കള്ളുകുടിച്ചവന്‍ പറയുന്നത് പോലെയാണ് മുഖ്യമന്ത്രി പുലമ്പുന്നത്. അന്തസും മാന്യതയുമില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് നിയമ സഭയുടെ അന്തസിന് ചേരുന്നതല്ല. യാഥാര്‍ത്ഥ്യം മനസിലാക്കി മുഖ്യമന്ത്രി പ്രതികരിക്കണം. കേസുമായി ബന്ധപ്പെട്ട് എന്നെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല. പൊലീസ് സ്‌റ്റെയിറ്റ്‌മെന്റില്‍ എവിടെയും തന്റെ പേരില്ല. എവിടെയെങ്കിലും കെ.സുധാകരന്റെ പേര് തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചാല്‍ പറയുന്ന പണിയെടുക്കും. നിയമ സഭയിലെ ആരോപണം പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നെ ക്രിമിനലെന്ന് പറയുന്നവര്‍ എന്നെയും പിണറായി വിജയനെയും വിലയിരുത്തണം. ഇ.പി ജയരാജന് ഒരു വെടിയും കൊണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരത്തിനകത്ത് ഒരു ഉണ്ടയുമില്ല. വെടികൊണ്ടെന്ന് തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകണം. ഉണ്ടയുണ്ടോയെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകുമോയെന്നും സുധാകരന്‍ ചോദിച്ചു.

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വന്നാല്‍ ഉന്നതര്‍ കുടുങ്ങും. പ്രതികളുമായി പി.ജയരാജന് അടുത്ത ബന്ധമാണ്. സമരത്തിലൂടെ നാടിന്റെ മനസുണര്‍ത്താനായി. ഇവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. ആരോപണങ്ങള്‍ വസ്തുതാപരമായിരിക്കണം. തന്നെ കുറിച്ച് പറഞ്ഞത് ചേരുന്നത് പിണറായി വിജയനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കണ്ടെത്തിയ വാളിനെ കുറിച്ചും സുധാകരന്‍ സംശയം പ്രകടിപ്പിച്ചു. പൊലീസ് കണ്ടെടുത്ത ആയുധങ്ങളെ കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.