Connect with us

Culture

ലുക്കാക്കുവിനെ കാണ്ടെ തടഞ്ഞാല്‍ മാത്രം ഫ്രാന്‍സ്

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


കടലാസില്‍ കരുത്തര്‍ ഫ്രാന്‍സാണ്. സമീപനത്തില്‍ ബെല്‍ജിയവും. ഇന്ന് ലോകകപ്പിലെ ആദ്യ സെമിയില്‍ ആര് ജയിക്കുമെന്നത് വലിയ ചോദ്യമാണ്. പക്ഷേ സമീപനത്തിലെ പോസിറ്റീവിസം കൊണ്ട് ബെല്‍ജിയത്തിനാണ് ഇന്നത്തെ മല്‍സരത്തില്‍ മുന്‍ത്തൂക്കമെന്നതാണ് എന്റെ വാദം. ചുവന്ന ചെകുത്താന്മാര്‍ ഈ ലോകകപ്പില്‍ കളിച്ച അഞ്ച് മല്‍സരങ്ങളും പരിശോധിക്കുക-എല്ലാം പോസിറ്റീവ് ഔട്ട്‌ലുക്കായിരുന്നു. ആക്രമിക്കുക, ജയിക്കുക എന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തിന് സാങ്കേതിക താല്‍പ്പര്യം മാത്രമായിരുന്നു. ആ മല്‍സരത്തില്‍ പോലും മാര്‍ട്ടിനസിലെ പരിശീലകന്‍ ആക്രമണത്തിലാണ് വിശ്വസിച്ചത്. അത്തരത്തിലൊരു വിശ്വാസത്തിലേക്ക് അദ്ദേഹം പോവാന്‍ വ്യക്തമായ കാരണമുണ്ട്.

റുമേലു ലുക്കാക്കു

അറ്റാക്കറുടെ റോളില്‍ റുമേലു ലുക്കാക്കു, ഡീപ്പ് മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡി ബ്രുയന്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡില്‍ ഈഡന്‍ ഹസാര്‍ഡ്. ഈ ഓപ്ഷന്‍ മറ്റൊരു ടീമിനുമില്ല. ബെല്‍ജിയത്തിന്റെ പ്രതിരോധത്തിന് കരുത്ത്് കുറവാണ് എന്ന് മനസ്സിലാക്കി തന്നെയാണ് കോച്ച്് നിലനില്‍പ്പിന്റെ സമവാക്യത്തില്‍ ആക്രമണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. ബ്രസീലിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ എല്ലാ ടീമുകളും ജാഗ്രതയുടെ പ്രതിരോധ വഴി തെരഞ്ഞെടുക്കുമ്പോള്‍ ബെല്‍ജിയത്തിന്റെ വഴി ആക്രമണത്തിന്റെ അതിവേഗ വഴിയായിരുന്നു. രണ്ട് ഗോളുകള്‍ ആ സഞ്ചാരത്തില്‍ അവര്‍ സ്‌ക്കോര്‍ ചെയ്തത് വഴി സമ്മര്‍ദ്ദം ബ്രസീലിലായി. അതില്‍ നിന്ന് അവര്‍ക്ക് മോചനവുമുണ്ടായില്ല.

നക്കാലെ കാണ്ടെ

ഫ്രാന്‍സ് സംഘ ശക്തിയാണ്. എല്ലാ മേഖലയിലും ഉന്നത താരങ്ങളുണ്ട്. പക്ഷേ അവരുടെ ശക്തിയെന്നത് നക്കാലെ കാണ്ടെയിലെ ആ മിഡ്ഫീല്‍ഡറാണ്. അദ്ദേഹത്തിനായിരിക്കും ഇന്ന് ലുക്കാക്കുവിന്റെ ചുമതല. ലോക ഫുട്‌ബോളില്‍ മാന്‍ ടു മാന്‍ മാര്‍ക്കിംഗില്‍ ഇന്ന് കാണ്ടെയെ വെല്ലാന്‍ ആരുമില്ല. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം മെസിയെ തളച്ചത് ലോകം കണ്ടതാണ്. ലുക്കാക്കുവിന്റെ സ്വാഭാവ സവിശേഷതയും പ്രധാനമാണ്. തുടക്കത്തില്‍ തന്നെ കുതിക്കാന്‍ കഴിയാത്തപക്ഷം അദ്ദേഹം മാനസികമായി തളരും. അത്തരത്തിലൊരു ശരീരഭാഷയാണ് താരത്തിന്റേത്. ഈ വഴിയിലുടെയാവാം ദീദിയര്‍ ദെഷാംപ്‌സിലെ കോച്ച് പിടി മുറുക്കുക. വഴികള്‍ അടഞ്ഞാല്‍ ലുക്കാക്കു തളരും. പക്ഷേ അപ്പോഴും ഹസാര്‍ഡിനെയും ഡി ബ്രുയനെയും നോട്ടമിടേണ്ടി വരും.

ബെല്‍ജിയന്‍ പ്രതിരോധത്തിന് വെല്ലുവിളി വേഗതയില്‍ കളിക്കുന്ന കൈലിയന്‍ എംബാപ്പേയാണ്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ അര്‍ജന്റീനക്കും ഉറുഗ്വേക്കും പയ്യന്‍സ് ഉണ്ടാക്കിയ തലവേദന ചെറുതല്ല. വേഗതയിലും കൃത്യതയിലും പി.എസ്.ജി താരം പുലര്‍ത്തുന്ന മികവിനെ ബെല്‍ജിയത്തിന് നന്നായി അറിയാം. ഗ്രിസ്മാന്‍ പന്ത് ലഭിക്കുമ്പോള്‍ നടത്തുന്ന മിന്നലാട്ടങ്ങളെ ചെറുക്കണം. ഇതിന് നെയ്മറെ തടഞ്ഞ വഴി ബെല്‍ജിയത്തിന്റെ കൈവശമുണ്ട്.
ജാഗ്രതാ ഫുട്‌ബോളാണ് ഫ്രാന്‍സിന്റെ മുദ്രാവാക്യം. പ്രതിയോഗികള്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കിയാവും പ്ലാന്‍. ബെല്‍ജിയം സാധാരണ ഗതിയില്‍ കളിക്കുന്ന ഫുട്‌ബോളുണ്ട്. ആ വഴി തടയുക എന്നത് തന്നെയായിരിക്കും അന്തിമ വിശകലനത്തില്‍ ഫ്രാന്‍സിന്റെ ശൈലി. ഫ്രാന്‍സിന്റെ ശ്രമം വഴി തടയലാവുമ്പോള്‍ സ്വാഭാവികമായും ബെല്‍ജിയത്തിന് തന്നെ മാനസിക മുന്‍ത്തൂക്കം ലഭിക്കും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.