Connect with us

Culture

കരിഞ്ചോലയില്‍ നഷ്ടപരിഹാരം നല്‍കിയില്ല; കര്‍ഷകന് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥ മാത്രം

Published

on

കെ.എ. ഹര്‍ഷാദ്

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥമാത്രം.
കരിഞ്ചോലക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ദുരന്തഭൂമി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവടക്കം നിരവധിപേര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിക്കാത്തത് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പോലെ കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.

കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ഉരുള്‍പൊട്ടലില്‍ കരിഞ്ചോലയില്‍ 46 കര്‍ഷകര്‍ക്ക് 51.88 ഏക്കര്‍ കൃഷി നാശവും ചമല്‍, കാല്‍വരി ഭാഗങ്ങളില്‍ 19 കര്‍ഷകര്‍ക്ക് 14.06 ഏക്കര്‍ കൃഷി നാശവുമുണ്ട്. മൊത്തം 65 കര്‍ഷകര്‍ക്ക് 65.94 ഏക്കര്‍ ഭൂമിയിലെ വിളകളാണ് നശിച്ചത്. പ്രത്യേക പാക്കേജ് ലഭിക്കാന്‍ സാധ്യത ഇല്ലാതായതോടെ കര്‍ഷകര്‍ക്ക് ഇനി ലഭിക്കുക സാധാരണ കാലവര്‍ഷക്കെടുതിയില്‍ വിളകള്‍ നശിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക മാത്രം. നിലവിലെ മാനദണ്ഡ പ്രകാരം കൃഷി വകുപ്പില്‍ നിന്നും വിള നഷ്ടത്തിന് കൊടുക്കുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണ്. തെങ്ങ് കായ്ഫലമുള്ളത് -700, അല്ലാത്തത് 350, തെങ്ങ് ഒരു വര്‍ഷം വരെ പ്രായമായത് 100, വാഴ കുലച്ചത് 100, കുലക്കാത്തത് 75, റബ്ബര്‍ ടാപ്പ് ചെയ്യുന്നത് 300, ടാപ്പ് ചെയ്യാത്തത് 200, കശുമാവ് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കമുക് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കൊക്കോ കായ്ഫലമുള്ളത് 100, കാപ്പി 100 , കുരുമുളക് 75, ജാതി കായ്ഫലമുള്ളത് 400, അല്ലാത്തത് 150, ഗ്രാമ്പൂ 100, വെറ്റിലക്കൊടി സെന്റിന് 300, കൈതച്ചക്ക 10 സെന്റിന് 750, പുകയില 10 സെന്റ് 1500, മരച്ചീനി 10 സെന്റ് 272 എന്നിങ്ങനെയാണ് നിലവിലെ നഷ്ടപരിഹാരത്തുക.

കരിഞ്ചോലയില്‍ 51.88 ഏക്കര്‍ വിളനഷ്ടത്തിന് 11,76,275 രൂപയും ചമല്‍ കാല്‍വരി ഭാഗത്ത് 14.06 ഏക്കറിലെ വിളനഷ്ടത്തിന് 2,42,075 രൂപയുമടക്കം വെറും 14,18,350 രൂപയാണ് വിളനഷ്ടത്തിന് ലഭിക്കുക. 54 കര്‍ഷകര്‍ക്ക് മണ്ണൊലിപ്പിന് 2,40,522 രൂപകൂടി നോക്കുമ്പോള്‍ മൊത്തം 16,58,872 രൂപയാണ് കൃഷിവകുപ്പ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, നിലവിലെ മാനദണ്ഡപ്രകാരം അനുവദിക്കാവുന്ന തുച്ഛമായ തുകപോലും ഇതുവരെ വിതരണം ചെയ്യാനായില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തെങ്ങ്, കമുക്, കുരുമുളക്, റബര്‍, കൊക്കോ, ജാതി തുടങ്ങിയ വിളകളാണ് പ്രധാനമായും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. നേരത്തെ അരക്കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് വിവരങ്ങള്‍ പുറത്തു വന്നിരുന്നതെങ്കിലും ഇതുവരെ തയ്യാറാക്കിയ കണക്കുപ്രകാരം വെറും 16,58,872 രൂപമാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. ഇതുതന്നെ എന്ന് വിതരണം ചെയ്യുമെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോല- പൂവന്‍മല- എട്ടേക്കര്‍ റോഡ് മൂന്നുമാസത്തിനിപ്പുറവും താല്‍ക്കാലികമായെങ്കിലും തുറന്നുകൊടുക്കാന്‍ തയ്യാറാവാത്തത് പ്രദേശത്തെ കൃഷി ഭൂമികളിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗവും ഇല്ലാതാക്കിയിരിക്കുകയാണ്. നാനൂറ് മീറ്റര്‍ മാത്രമാണ് ഇവിടെ റോഡ് ഒലിച്ചുപോയിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു കൂപ്പ് റോഡെങ്കിലും നിര്‍മ്മിച്ചു നല്‍കിയാല്‍ കര്‍ഷകര്‍ക്ക് സഹായമാവുമെങ്കിലും അതുപോലും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശേഷിക്കുന്ന കൃഷിഭൂമിയിലെ വിളവുപോലും എടുക്കാനാവാതെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.