Culture
2019ല്‍ രാഹുല്‍ ഗാന്ധി നയിക്കണം; കര്‍ണാടക വിജയത്തിനുശേഷം കുമാരസ്വാമി
ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.
കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് കൂട്ടുകെട്ട് ഒരു തുടക്കം മാത്രമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തങ്ങള്‍ ഒരു മിച്ച് നിന്നാല്‍ 28 ലോക്സഭാ സീറ്റുകളും നേടും. അതാണ് ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നും കുമാരസ്വാമി പറഞ്ഞു.
‘ഞങ്ങള്‍ ഇന്നു ജയിച്ചുവെന്നതുകൊണ്ടുള്ള പൊള്ളയായ പൊങ്ങച്ചം പറച്ചിലല്ല ഇത്. ഇത് ഞങ്ങള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ്. ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല.’ എന്നും കുമാരസ്വാമി പറഞ്ഞു.
കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മോദി ഒരു ‘ഘടകം’ തന്നെ അല്ലെന്നും. ്അദ്ദേഹത്തിന് എന്തിലാണ് കഴിവുള്ളതെന്ന് ജനങ്ങള്‍ മനസിലാക്കിയെന്നും കുമാരസാമി പറഞ്ഞു. വിശാല സഖ്യമായിരുക്കം 2019 ലെ സര്‍ക്കാറെന്നാണ് രാഷ്ട്രീയ വിശകലനം. വിശാല സഖ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞതായും കുമാരസ്വാമി അഭിപ്രായപ്പെട്ടു.
വിശാല സഖ്യത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യത്തെ കുറിച്ചു കുമാരസ്വാമി അഭിപ്രായം പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായി എനിക്ക് വ്യക്തി ബന്ധമുണ്ട്. രാഹുല്‍ഗാന്ധി വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരനാണ്.
അദ്ദേഹം വളരെ സത്യസന്ധനും ആത്മാര്‍ത്ഥത കാണിക്കുന്നതുമായ നേതാവാണെന്നും, കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
This elections was the first step. There are 28 LS seats, we’ll work with Congress to win all of them, that is our goal.This is not an empty boast just because we have won today. This is the confidence of people in us. This win is not making us arrogant: JD(S) leader&Karnataka CM pic.twitter.com/g4QF3oRooh
— ANI (@ANI) November 6, 2018
കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ദീപാവലി ദിനത്തില്‍ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍.
മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ഷിമോഗ, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജമഖണ്ഡിയില്‍ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പവിജയിച്ച ബിജെപിയുടെ സിറ്റിങ് സീറ്റായ ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്ര പതിനായിരം വോട്ടുകള്‍കള്‍ക്ക് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് ജെ.ഡി.എസ് നേടിക്കഴിഞ്ഞു.
വര്‍ഷങ്ങളായി ബിജെപിയുടെ കുത്തക സീറ്റായിരുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം ഉറപ്പിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയുടെ വിജയക്കുതിപ്പോടെ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പി യുഗം. രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുണ്ട്.
ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളില്‍ ആറും സ്വന്തമാക്കിയിരിക്കുന്നത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയില്‍ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റെഡ്ഡി സഹോദരന്‍മാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 1999ല്‍ സോണിയ ഗാന്ധിയാണ് ബെല്ലാരിയില്‍ നിന്ന് ജയിച്ച അവസാന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പിന്നീട് ബിജെപി നേതാവ് സുഷമ സ്വരാജിനും ബെല്ലാരി സ്ഥാനാര്‍ത്ഥിത്വം നല്‍കി. ഇലക്ഷനില്‍ ജയം ബിജെപിയ്ക്കായിരുന്നു. പിന്നീട് ബെല്ലാരിയില്‍ ബിജെപി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയ്ക്ക് വന്‍വെല്ലുവിളി ഉയര്‍ത്തി ബെല്ലാരി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. 2019ലെ ദേശീയ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഈ ഉപതെരഞ്ഞെടുപ്പ് ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യരും ഡികെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡികെ ശിവകുമാര്‍.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ