Connect with us

Culture

കളിച്ചു; ജയിച്ചില്ല: കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് 0-0

Published

on

കൊച്ചി: ഒരു വിജയമെന്ന സ്വപ്‌ന സാഫല്യത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്‌സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ട ബ്ലാസ്‌റ്റേഴ്‌സിന് ഡല്‍ഹിയുടെ ഗോള്‍ വല കുലുക്കാന്‍ നിരവധി അവസരങ്ങളുണ്ടായെങ്കിലും ഒരു നീക്കവും പൂര്‍ത്തീകരിക്കപ്പെട്ടില്ല. മറുഭാഗത്ത് ഡല്‍ഹിയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും സമനില പൂട്ടഴിക്കാനായില്ല. സമനിലയില്‍ നിന്ന് ഒരു പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ടേബിളില്‍ ഏഴാം സ്ഥാനത്തായി. രണ്ടു മത്‌സരങ്ങളില്‍ നിന്ന് നാലു പോയിന്റ് നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 14ന് ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരള ടീമിന്റെ അടുത്ത മത്‌സരം.
കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളാണ് കോച്ച് സ്റ്റീവ് കോപ്പല്‍ വരുത്തിയത്. ആരാധകരെ ആവേശത്തിലാക്കി സീസണിലാദ്യമായി മൈക്കല്‍ ചോപ്ര ആദ്യ ഇലവനില്‍ ഇറങ്ങി, സൈഡ് ബെഞ്ചിലിരുന്നത് എല്‍ഹാദ്ജി എന്‍ദോയെ. മധ്യനിരയില്‍ ഫാറൂഖ് ചൗധരിക്ക് പകരം അസ്‌റാക്ക് മഹമതിനെയും ബാറിന് കീഴില്‍ സ്റ്റാക്കിന് പകരം സന്ദീപ് നന്ദിയെയും ഇറക്കി. മാര്‍ക്വിതാരം മലൂദയെ ആദ്യ ഇലവനില്‍ കളിപ്പിച്ച സംേ്രബാട്ട ഡാഡ്‌സെക്ക് പകരം കഴിഞ്ഞ മത്‌സരത്തില്‍ ഗോള്‍ നേടിയ സെനഗല്‍ താരം ബദറ ബാദ്ജിക്ക് ടീമിന്റെ ആക്രമണ ചുമതല നല്‍കി. പരിക്കേറ്റ മലയാളി താരം അനസ് എടത്തോടികക്ക് പകരം ലാല്‍ചൗകിമയദ്യാണ് പ്രതിരോധത്തില്‍ ഇടംപിടിച്ചത്. ടീം ഘടനയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മാറ്റം കളത്തിലും പ്രതിഫലിച്ചു.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച ടീം ആദ്യ രണ്ടുകളിയില്‍നിന്ന് വ്യത്യസ്തമായി കളത്തില്‍ ഒത്തിണക്കം കാട്ടി. പന്തടക്കത്തില്‍ മുന്നില്‍നിന്നു. കൂടുതല്‍ സമയം പന്ത്കാലില്‍വച്ച് കളിക്കാനായിരുന്നു ശ്രമം. നീക്കങ്ങള്‍ കൃത്യതഉണ്ടായിരുന്നു. പക്ഷേ, അവസരങ്ങളുýാക്കുന്നതില്‍ പിന്നാക്കം പോയി. ആതിഥേയ ടീമിന്റെ ആക്രമണത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും ആദ്യ ഇരുപത് മിനുറ്റിന് ശേഷം ഡല്‍ഹിയും ആക്രമണോത്‌സുകത കാട്ടി. രýണ്ടാം മത്‌സരത്തിലും ലെഫ്റ്റ് ബാക്കായി തുടര്‍ന്ന ഹോസുവിന്റെ പ്രകടന മികവ് തുടര്‍ന്നു. ചെന്നൈയിനിനെതിരെ രണ്ടു ഗോള്‍ നേടിയ മാഴ്‌സലീഞ്ഞോയെ തളക്കുന്നതില്‍ ഹോസും പൂര്‍ണമായും വിജയിച്ചു. ഡല്‍ഹിയുടെ ഗോള്‍ ബോക്‌സില്‍ കയറി തകര്‍പ്പന്‍ ക്രോസുകള്‍ തൊടുക്കാനും ഈ സ്പാനിഷുകാരന് കഴിഞ്ഞു. 12ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗോളടിക്കാനുള്ള ആദ്യ നീക്കമുണ്ടായത്. ഗോള്‍മുഖത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന ചോപ്രക്ക് പന്ത് കിട്ടിയെങ്കിലും വലിയ വ്യത്യാസത്തില്‍ പുറത്തേക്കടിച്ചു കളഞ്ഞു.
17ാംമിനിറ്റില്‍ ജര്‍മനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക്് ബോക്‌സിന് ഇടതുവശത്ത് നിന്ന് ഹോസു തൊടുത്തു. ഡല്‍ഹി പ്രതിരോധം അപടകമൊഴിവാക്കി. 22-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ മിലന്‍ സിങ്ങിലൂടെ ഡല്‍ഹിക്കൊരു ഗോള്‍ മണത്തു. പക്ഷേ ദുര്‍ബലമായ ഷോട്ട് ഗോളി സന്ദീപ് നന്ദി അനായാസം കൈപിടിയിലൊതുക്കി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റ്‌റ്റേഴ്‌സ് സമനില കുരുക്ക് പൊട്ടിക്കുമെന്ന് തോന്നിച്ചെങ്കിലും നിരാശ മാത്രം ബാക്കിയായി. ഇടതു ഭാഗത്ത് നിന്നുള്ളഹോസുവിന്റെ ലോങ് ക്രോസ് ബോക്‌സിലേക്കാണ് വീണത്. പന്ത് കിട്ടിയത് ചോപ്രക്ക്്, ബോക്‌സിന്റെ വലതുവശത്തിലൂടെ ചോപ്ര രýടി മുന്നേറി, മുന്നില്‍ ഗോളി അന്റോണിയോ ഡൊബ്ലാസ് മാത്രം. വലയുടെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത ഷോട്ട് ഡൊബ്ലാസിന്റെ കാലില്‍ തട്ടി വലക്ക് പുറത്തയാപ്പോള്‍ അരലക്ഷത്തോളം കാണികള്‍ തലയില്‍ കൈവച്ചിരുന്നു.
ഇടവേളക്കുശേഷം നീക്കങ്ങള്‍ക്ക് വേഗം വന്നു. ബ്ലാസ്‌റ്റേഴ്‌സ് മികച്ച നീക്കങ്ങള്‍ ഡല്‍ഹി ഗോള്‍മുഖത്തേക്ക് നടത്തി. ഡക്കന്‍സ് നാസണിന് പകരമെത്തിയ ബെല്‍ഫോര്‍ട്ട് കളത്തിലിറങ്ങിയപാടെ അവസരമൊരുക്കി. ഇടതുഭാഗത്ത്‌നിന്ന് പന്തുമായി അസമാന്യവേഗത്തില്‍ കുതിച്ച ബെല്‍ഫോര്‍ട്ട് ബോക്‌സില്‍വച്ച് വലതുഭാഗത്തേക്ക് ക്രോസ്‌തൊടുത്തു. ചോപ്രയും ജര്‍മനും ഗോള്‍മുഖത്ത് ഉണ്ടായിരുന്നെങ്കിലും പന്തിനെ എത്തിപ്പിടിക്കാനായില്ല. ഇതിനിടെ ഡല്‍ഹിഗോളി ഡൊബ്ലാസ് പരിക്കേറ്റ് മടങ്ങി. ബ്ലാസ്‌റ്റേഴ്‌സ്പ്രതിരോധ നിരയിലെ വിശ്വസ്തന്‍ സെഡ്രിക് ഹെങ്ബാര്‍ട്ട് തിരിച്ചുകയറി. സന്ദേശ് ജിങ്കന് ഇരട്ടിപ്പണിയായി. പക്ഷേ, ജിങ്കന്‍ ഡല്‍ഹി മുന്നേറ്റത്തിനെ സമര്‍ഥമായി തടഞ്ഞു. അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റേത് ഏകപക്ഷീയമായ ആക്രമണമായിരുന്നു. പക്ഷേ ഗോള്‍ മാത്രം വന്നില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.