Connect with us

Culture

സര്‍ക്കാര്‍ സഹായം അകലെ പ്രളയബാധിതര്‍ തീരാദുരിതത്തില്‍

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: പ്രളയം ഒഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്താനാവാതെപ്രളയജലത്തില്‍ മുങ്ങിയ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചയോളമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. വെള്ളം കയറിയത് മൂലം ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതിരുന്ന വീടുകള്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ശുചീകരിക്കുന്നത്. പലരുടെയും വര്‍ഷങ്ങളായുള്ള സമ്പാദ്യങ്ങളാണ് പ്രളയത്തില്‍ ഒലിച്ചു പോയത്. ആലുവ, പറവൂര്‍ താലൂക്കുകളിലാണ് പ്രളയം രൂക്ഷമായി കെടുതികളുണ്ടാക്കിയത്. ഇവിടെ പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയ ജലം ഇരച്ചെത്തിയ വീടുകള്‍ ഏറെക്കുറെ വൃത്തിയായെങ്കിലും പരിസങ്ങളും പുരയിടങ്ങളും ഇപ്പോഴും ചേറും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇത് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. പറവൂര്‍ മേഖലയിലാണ് ഇനിയും വീടുകള്‍ വൃത്തിയാക്കാന്‍ ബാക്കി നില്‍ക്കുന്നത്. ഇവിടെ നിരവധി വീടുകളില്‍ ഇനിയും ചേറ് നീക്കം ചെയ്യാനായിട്ടില്ല. വീടുകള്‍ക്ക് പുറമേ ചുറ്റുമതിലുകളും റോഡുകളും തകര്‍ന്നവരും ഏറെയുണ്ട്. വെള്ളം കയറിയ പഴയ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പറവൂര്‍ മേഖലയില്‍ പാമ്പ് ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെ ശല്യം ഇനിയും മാറിയിട്ടില്ല.
ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായങ്ങള്‍ ലഭ്യമാകാത്തതില്‍ ദുരിതബാധിതര്‍ ഏറെ അസംതൃപ്തരാണ്. ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. വിവര ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമേ സഹായം വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നാണ് ഭരണകൂട വൃത്തങ്ങള്‍ പറയുന്നത്. സഹായധനം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഢങ്ങളും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മിക്കവരും കടം വാങ്ങിയും മറ്റുമാണ് വീടുകളും പരിസരവും വൃത്തിയാക്കുന്നതും മറ്റും. പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മിക്കവര്‍ക്കും നേരിടേണ്ടി വന്നത്. ഇതിന് പുറമേ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പണം കൂടി കൈയില്‍ നിന്നും ചെലവാക്കേണ്ട സ്ഥിതിയായി. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചു കിലോ കിറ്റും പലര്‍ക്കും കിട്ടിയിട്ടില്ല. സന്നദ്ധ സംഘടനകളും മറ്റും നല്‍കിയ കിറ്റുകളാണ് പ്രളയബാധിതര്‍ക്ക് ആശ്വാസമാവുന്നത്. അതേസമയം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒഴുകിയെത്തിയ അത്യാവശ്യ സാധന സാമഗ്രികള്‍ അടക്കമുള്ളവ ഇപ്പോഴും പലയിടത്തായി കെട്ടികിടക്കുകയാണ്. ആവശ്യക്കാരിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. സന്നദ്ധ സംഘടനകള്‍ നല്‍കിയ സാധന സാമഗ്രികള്‍ ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ച് സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുന്നതായും ആക്ഷേപമുണ്ട്.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതിനാലും വാസ യോഗ്യമാവാത്തതിനാലും എറണാകുളം ജില്ലയില്‍ ഇനിയും 1787 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സ്ഥാപനങ്ങളും ഒരുക്കിയ ക്യാമ്പിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും. 29 ക്യാമ്പുകളിലായി 5,648 പേരാണ് നിലവില്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
പറവൂരില്‍ 19ഉം ആലുവയില്‍ എട്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടു ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 1,496 പേര്‍ കുട്ടികളാണ്. 2163 സ്ത്രീകളുമുണ്ട്. കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ പറ്റാത്ത സാഹചര്യത്തിന് പുറമേ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഉടുതുണി പോലും ലഭ്യമാവാത്ത സ്ഥിതിവിശേഷവും ക്യാമ്പുകളിലുണ്ട്. കടുത്ത മനോവിഷമത്തോടെയാണ് ഇവരില്‍ പലരും ക്യാമ്പുകളില്‍ കഴിയുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.