Connect with us

Culture

തുടക്കത്തിലെ പ്രകടനം നിലനിര്‍ത്താനായില്ല; പഞ്ചാബ് പുറത്തേക്ക്

Published

on

മുംബൈ: ഐ.പി.എല്‍ സീസണില്‍ ആദ്യ ഏഴ്് മല്‍സരങ്ങളില്‍ അഞ്ചിലും വിജയം വരിച്ചവരാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. വളരെ ശക്തമായി സീസണ് തുടക്കമിട്ട ടീം പക്ഷേ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുംബൈയോടും പരാജയപ്പെട്ട ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അത് ജയിച്ചാലും പ്ലേ ഓഫ് സാധ്യത ഉറപ്പുമില്ല. ഏപ്രില്‍ അവസാനത്തില്‍ ഒരാഴ്ച്ച അവധിയെടുത്ത ടീമിന് രണ്ടാം വരവില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. വ്യക്തിഗത പ്രകടനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം. ബാറ്റിംഗില്‍ രണ്ട് പേര്‍ മാത്രമാണ് നട്ടെല്ല്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ക്രിസ് ഗെയിലും. അപാര ഫോമിലാണ് രാഹുല്‍ കളിക്കുന്നത്. 652 റണ്‍സാണ് അദ്ദേഹം ഇതിനകം നേടിയത്. ആറ് അര്‍ധ ശതകങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയെ ഒറ്റക്ക് തോല്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കളിച്ചപ്പോഴാണ് അവസാനത്തില്‍ ജസ്പ്രീത് ബുംറയുടെ ബൗണ്‍സറില്‍ വീണത്. ക്രിസ് ഗെയിലാവട്ടെ സ്ഥിരതയില്ലാത്ത പ്രകടനക്കാരനാണ്. ഒരു സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സേവനം ടീമിന് ഉപകാരമാവുന്നില്ല. 368 റണ്‍സാണ് ഇതിനകം അദ്ദേഹം നേടിയത്. യുവരാജ്‌സിംഗ്, മായങ്ക് അഗര്‍വാള്‍, കരണ്‍ നായര്‍ എന്നിവരെല്ലാമുണ്ടെങ്കിലും ആരും വിശ്യാസ്യത പുലര്‍ത്തുന്നില്ല. ബൗളിംഗില്‍ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്ര്യു ടൈ മാത്രമാണ് സ്ഥിരത കാട്ടുന്നത്. 24 വിക്കറ്റുകളാണ് ഇതിനകം ടൈ വീഴ്ത്തിയത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജിബ് റഹ്മാനും ഭേദമാണ്. ഇവര്‍ കഴിഞ്ഞല്‍ ടീമിന്റെ നായകന്‍ ആര്‍.അശ്വിന്‍ പോലും ദുരന്തമാണ്. മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 37 എന്ന ഘട്ടത്തില്‍ നിന്നുമാണ് ടൈ വരുന്നതും സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ് ആക്കി മാറ്റിയതും. പക്ഷേ മറുഭാഗത്ത് നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഈ കാര്യം മല്‍സര ശേഷം ടൈ തുറന്ന് പറയുകയും ചെയ്തു. മുംബൈക്കെതിരെ ജയിക്കാന്‍ കഴിയാതിരുന്നത് വേദനാജനകമാണെന്നാണ് ടൈ വ്യക്തമാക്കിയത്. 186 റണ്‍സ് ചേസ് ചെയ്യാന്‍ കഴിയാതെ വരുന്നത് ടീമിന്റെ പരാജയമാണ്. രാഹുലിനെ പോലെ മറ്റുളളവര്‍ ബാറ്റേന്തണം. എന്നെയും മുജീബിനെയും പോലെ പന്തെറിയണം. അവിടെയാണ് ടീം വിജയിക്കുകയെന്നും ടൈ പറഞ്ഞു.
12 പോയന്റുമായി ആറാം സ്ഥാനത്താണ് ടീം ഇപ്പോള്‍. അവസാന മല്‍സരം ശക്തരായ ചെന്നൈയുമായാണ്. ആ മല്‍സരം ജയിച്ചാലും മുംബൈയും രാജസ്ഥാനും സ്വന്തം മല്‍സരങ്ങള്‍ തോല്‍ക്കാനും പഞ്ചാബ് പ്രാര്‍ത്ഥിക്കണം. കാരണം നെറ്റ് റണ്‍റേറ്റില്‍ അവര്‍ വളരെ പിറകിലാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.