Connect with us

Culture

സിപിഎമ്മിന്റെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ യു.ഡി.എഫിന് ഐക്യനിര ഉയരുന്നു

Published

on

വടകര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എത്തുംമുന്നേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്‍ട്ടിയുടെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര ഉയര്‍ന്നത്. നിരയായ തോടെയാണ് പാര്‍ട്ടികള്‍ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്‍.

കൊലക്കത്തി രാഷ്ട്രീയത്തിനിരയായ ആര്‍.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥി ഒരു കാരണവശാലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടരുന്നതെന്ന അഭിപ്രായം എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് മുതല്‍ പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. വേണുവിന് പുറമെ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയും പി ജയരാജനെ പരാജയപ്പെടുത്തുക ആര്‍.എം.പി.ഐയുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സ്ഥാനാർത്ഥിയായ പി.ജയരാജൻ. ഒരു കൊലയാളി വടകരയിൽ ജയിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും അത് തന്നെയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് – കെ.കെ രമ പറഞ്ഞു.

സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനിരയായ മറ്റു പാര്‍ട്ടികള്‍ക്കും തീരെ സ്വീകാര്യനല്ല പി ജയരാജന്‍.

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊലക്കേസില്‍ സി.പി.ഐ പ്രതി ചേര്‍ത്ത പി ജയരാജനെതിരെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ഒരു നിലക്കും കൊലപാതക കേസില്‍ പ്രതി ചേര്‍ത്തയാള്‍ പാര്‍ലമന്റിലേക്ക് അയക്കപ്പെടരുതെന്ന മുസ്്‌ലിംലീഗിന്റെ നിശ്ചയദാര്‍ഢ്യം ആര്‍.എം.പി.ഐയും അംഗീകരിച്ചിരിക്കുന്നുവെന്നത് എല്‍.ഡി.എഫുകാര്‍ക്ക് ചങ്കിടിപ്പായി തീര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫിലെ മറ്റു കക്ഷികളായ സി.പി.ഐ, എല്‍.ജെ.ഡി, ജെ.ഡി.എസ് തുടങ്ങിയ കക്ഷികള്‍ക്കും വലിയ തോതില്‍ സ്വീകാര്യനല്ല പി ജയരാജന്‍. സ്ഥാനാര്‍ത്ഥിയുടെ ക്രമിനല്‍ പശ്ചാത്തലം തിരിച്ചടിയാവുമെന്ന് ഈ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

അതേസമയം എല്‍.ഡി.എഫില്‍ തന്നെ പി ജയരാജനെതിരെ രഹസ്യമായ രീതിയില്‍ പടയൊരുക്കം നടക്കുന്നുണ്ട്. പെണ്ണ് കേസില്‍ കുടുങ്ങിയ പി ശശിയെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് പി ജയരാജന്‍ സെക്രട്ടറി സ്ഥാനമേറ്റെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ഏകാധിപതിയായി മാറിയ പി ജയരാജനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പുറത്താക്കിയ പി ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവന്നത് പി ജയരാജനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ മത്സരത്തിനിറങ്ങിയ സാഹചര്യത്തില്‍ എം. വി ജയരാജനെ സെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ പാര്‍ട്ടി സെക്രട്ടറി മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് താത്കാലിക ചുമതല മാത്രമാണ് നല്‍കാറുളളത്. എന്നാല്‍ എം.വി ജയരാജന് സ്ഥിരം ചുമതല നല്‍കുകയാണ് ചെയ്തത്. കിട്ടിയ ചാന്‍സ് മുതലാക്കി പി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് വലിച്ചിടുകയാണ് ചെയ്തനെന്നാണ് ആക്ഷേപമുയരുന്നത്. പി ജയരാജന്‍ വടകരയില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കാമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കള്‍ സി.പി.എമ്മിനുള്ളില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.