Connect with us

Culture

‘മലബാര്‍ കലാപവുമായി കുമ്മനം രാജശേഖരന് ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്’; കുമ്മനത്തെ വെല്ലുവിളിച്ച് കെ.എം ഷാജി

Published

on

കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും കെ.എം ഷാജി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മത സൗഹൃദത്തിന്റെയും, മനുഷ്യ സൗഹൃദത്തിന്റെയും മൂര്‍ത്തമായ പോരാട്ട രൂപമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ജാതിക്കും, വര്‍ഗ്ഗത്തിനും, മതത്തിനും അപ്പുറം ഇന്ത്യക്കാര്‍ എന്ന ഏകത രൂപപ്പെട്ട ചരിത്ര സന്ധിയാണ് സ്വാതന്ത്ര്യ സമരം.

ആര്‍ഷഭാരത സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. വസുധൈവ കുടംബകം എന്ന, ലോകമേ തറവാട് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ യഥാര്‍ഥ ഉടമകള്‍ ദേശീയ പ്രസ്ഥാനങ്ങളാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളാണ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നത്. യഥാര്‍ത്ഥ ഹിന്ദു സനാതന ധര്‍മ്മം ഉള്ളതു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സമരം പാക്കിസ്താന് വാഗ്ദത്തം ചെയ്തിരുന്ന പണം നല്‍കുന്നതിന് വേണ്ടിയായത്.ഇന്ത്യയുടെ കരള്‍ പകുത്ത് പുറത്ത് പോയ ഒരു രാജ്യത്തിന്റെ പ്രശ്‌നത്തില്‍ നീതിയുടെ വിഷയത്തില്‍ അവരുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്ന വിശാലമായ വീക്ഷണത്തെയാണ് ആര്‍ഷഭാരത സംസ്‌കാരം എന്നു വിളിക്കുന്നത്.

വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണ്. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. സത്യത്തെയല്ല, അര്‍ധസത്യങ്ങളെയും, ഊഹിച്ചെടുക്കുന്ന സമര കഥകളെയും ജനങ്ങള്‍ വിശ്വസിക്കും എന്നവര്‍ ധരിച്ചു വെച്ചിരിക്കുന്നു. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ചരിത്രത്തെ കര്‍ട്ടനിട്ട് മറയ്ക്കുകയുമാവാം, വിസ്മൃതിയിലേക്ക് പോകുകയുമാവാം. ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം, പ്രൗഢമായ ഭരണഘടന നില നില്‍ക്കുന്നിടത്തോളം കാലം, വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തെ വിസ്മരിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. പിന്നെയുള്ളത് കര്‍ട്ടനിട്ട് മൂടുകയോ, തെറ്റിധരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്യുക എന്നതാണ്. ആയൊരു ശ്രമത്തിലാണ് കുമ്മനം ഇപ്പോഴുള്ളത്.

ഊരിപ്പിടിച്ച വാളിന് മുന്നില്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ ജീവന്‍ ഉടലിനോട് വേര്‍പ്പെടുമെന്ന് ഉറപ്പിക്കുമ്പോഴും സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ ധീരന്മാരെയാണ് കുമ്മനം പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടയാളുടെ പിന്‍ഗാമിയാണ് കുമ്മനം രാജശേഖരന്‍. സമരവും, സ്വാതന്ത്യവും, ജയില്‍ വാസവും എന്താണെന്ന് മനസിലാക്കാന്‍ വിവേകമുള്ളവരുടെ കൂട്ടത്തിലല്ല സംഘ് പരിവാര്‍.

ഇന്ത്യന്‍ ദേശീയത ഇതര ദേശീയതകളെ പോലെയല്ല. ചേരീ ചേരാ നയം രൂപവത്കരിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ ഏകത്വം എന്നത് മതസൗഹാര്‍ദ്ദത്തിന്റെയും, മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും തുല്യതയില്ലാത്ത കൂട്ടായ് മയാണ്. ഈ കൂട്ടായ്മയെ ഒരു കാലത്തും ആര്‍ എസ് എസിന് അംഗീകരിക്കാനാവില്ല. അത് കൊണ്ടാണ് ഞങ്ങള്‍ / നിങ്ങള്‍, അവര്‍ / ഇവര്‍, ഉന്നതര്‍/ കീഴാളര്‍, വന്നവര്‍ / ഇവിടെയുള്ളവര്‍ എന്ന ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നത്.

സ്വാതന്ത്ര്യ സമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്. നമ്മളതിന് തയ്യാറാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്ക് എന്തായിരുന്നു എന്നതില്‍ ഉള്‍പ്പെടെ കുമ്മനത്തെയും അനുയായികളെയും സംവാദത്തിന് വെല്ലുവിളിക്കുകയാണ്.

ഭരണഘടനയെ അഭാരതീയം,അഹിന്ദുവെന്നും ഒന്നാം സ്വാതന്ത്യ സമരത്തെ ശിപായി ലഹള,മുഹമ്മദീയ ലഹള എന്നും വിളിച്ചാക്ഷേപിച്ച ഗോള്‍വാള്‍ക്കറുടെ അനുയായികളില്‍ നിന്ന് അല്ലെങ്കിലും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.