Culture
വിജയരാഘവന്‍ വൃത്തികെട്ട സ്ത്രീവിരുദ്ധത പേറുന്ന മനോരോഗി: കെ.എം ഷാജി
കോഴിക്കോട്: വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന മനോരോഗിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെന്ന് കെ.എം ഷാജി എം.എല്‍.എ. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമൂഹത്തില്‍ നിന്ന് സ്വന്തം കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന രമ്യ ഹരിദാസിന്റെ ദളിത് സ്വത്വത്തെ കൂടിയാണ് വിജയരാഘവന്‍ അപമാനിച്ചതെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘എ’ വിജയരാഘവനെ കുറിച്ച് എന്ത് പറയാനാണ്?
മനസ്സിനകത്ത് മുഴുവൻ എന്തോ തരം ഫ്രസ്റ്റ് റേഷൻ കുമിഞ്ഞുകൂടിയ ഈ വഷളനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ജയരാജനെ പോലെ ആളുകളെ സ്കെച്ച് ചെയ്യുന്ന സൈക്കോ എന്ന് പറയാനാവില്ല. അതിലും വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത് ( മനോരോഗി )എന്നേ പറയാനൊക്കൂ.
അങ്ങേയറ്റം ദുർബലമായ ഒരു സമൂഹത്തിൽ നിന്ന് കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രം ഉയർന്നു വന്ന സ്ത്രീയാണ് രമ്യ ഹരിദാസ്.അവരുടെ സ്ത്രീ, ദളിത് സ്വത്വത്തെ കൂടിയാണ് എൽ ഡി എഫ് കൺവീനർ വിജയരാഘവൻ ക്രൂരമായി അപമാനിച്ചിരിക്കുന്നത്.നേരത്തെ ചിത്രലേഖ എന്ന ദളിത് സ്ത്രീയുടെ അതിജീവന ശ്രമങ്ങളോട് സി പി എം കാണിച്ച അസഹിഷ്ണുതയുടെ തുടർച്ച.
കീഴാളൻ ബ്രാഹ്മണ ദാസ്യത്തിനപ്പുറത്തേക്ക് ചുവടുകൾ വെക്കരുതെന്നും മുസ്ലിമെന്നാൽ തീവ്രവാദിയെന്നും നിർവ്വചിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയിലെ ശക്തനായ മോദി ‘ചിന്ന വീട്’ ആശയക്കാരിൽ പ്രമുഖനാണ് മുമ്പേ ‘എ’വിജയരാഘവൻജി. അതുകൊണ്ടാണ് ഇതേ രമ്യയുടെ ദളിത് ഐഡന്റിറ്റിയിൽ ജനിച്ച ഡോക്ടർ ബി ആർ അംബേദ്ക്കർ വിജയരാഘവന്റെ പാർട്ടിയെ ‘സവർണ്ണ തമാശ’ എന്ന് വിശേഷിപ്പിച്ചത്.നിർഭാഗ്യവശാൽ,പി കെ ബിജുവിനെ പോലുള്ളവർ അത്തരം ഹിപ്പോക്രസിയുടെ ടൂളുകളായി പരിണമിക്കുകയാണ്. മാർക്സിസ്റ്റ് സ്ത്രീപക്ഷ വിമോചക റാണികൾ പിന്നെ പണ്ടേ കീഴാള പാട്ടുകൾക്കും കവിതകൾക്കുമൊക്കെ ഒരു പഞ്ച് ഇല്ലെന്ന പക്ഷക്കാരും പഞ്ച് കിട്ടാൻ വേണ്ടി മാത്രം അവർണ്ണന്റെ അദ്ധ്വാനം കോപ്പിയടിക്കുന്നവരുമാണ്.
സഹോദരി രമ്യ, ആലത്തൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് മുന്നിലെ പ്രബുദ്ധതയാണ്. അവർ വിജയിക്കുക എന്നത് ‘എ ‘ വിജയരാഘവന്റെ പാർട്ടിയും സംഘ് പരിവാറും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്ന ദളിത്, ന്യൂനപക്ഷ, മാനുഷിക വിരുദ്ധമായ സാംസ്കാരിക ഫാഷിസത്തിനെതിരെ കൂടിയുള്ള വിജയമാണ്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ