Connect with us

Culture

‘ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്’; കെ.എം ഷാജി

Published

on

‘അള്ളാഹുവിന് സ്തുതി.ഷുക്കൂര്‍ വധക്കേസ്സില്‍ ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.

2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്‍ യൂത്ത്‌കോര്‍ സമ്മേളനത്തില്‍ ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ കൃത്യമായി സഞ്ചരിച്ച് പി ജയരാജനെന്ന കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്ന്. കണ്ണൂരിലെ സ്ഥിരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടക്കുന്നത് പോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഈ കേസ്സിനെയും അട്ടിമറിക്കാന്‍ ശ്രമം നടന്ന വൈകാരികമായ ഒരു ഘട്ടത്തിലായിരുന്നു ആ സമ്മേളനം .
ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുസ്ലിം ലീഗ് പാര്‍ട്ടിയുടേയും നേതാക്കളുടെയും ആശിര്‍വ്വാദത്തോടെ നിയമത്തിന്റെ വഴിയിലൂടെ സസൂക്ഷ്മം പോരാടാന്‍ സാധിച്ചുവെന്നതാണ് ഇപ്പോള്‍ ജയരാജനും രാജേഷിനുമെതിരെ ഷുക്കൂര്‍ വധക്കേസ്സില്‍ ഗൂഡാലോചന കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പിന്നാമ്പുറം.

നിരന്തരം കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കണമെങ്കില്‍ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ആസൂത്രകരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ പോരാട്ടത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.ഒരു ഷുക്കൂറിന് വേണ്ടിയല്ല, വരാനിരിക്കുന്ന നമ്മുടെ നൂറ് കണക്കിന് ഷുക്കൂറുമാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പല ഘട്ടങ്ങളിലായി കണ്ണൂരിന്റെ മണ്ണില്‍ നടന്ന അറുംകൊലകളില്‍സത്യസന്ധമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ അവസാനം ഷുഐബിനെ പോലെയുള്ള ഒരു ചെറുപ്പക്കാരന് അവിടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ആ ഒരു പോരാട്ടമാണ് നമ്മളേറ്റെടുത്തത്. ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിതിന്റെ പൂര്‍ണ്ണതയില്‍ പര്യവസാനിക്കുന്ന ഘട്ടത്തില്‍ മാത്രമേ നമുക്ക് പിന്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

ഈ പോരാട്ടം മുസ്ലിം ലീഗ് പാര്‍ട്ടി ഏല്‍പ്പിച്ചത് ഞാനുള്‍പ്പെടെയുളള, അഡ്വ: ലത്തീഫും പി കെ സുബൈറും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദുമടങ്ങുന്ന സംഘത്തെയായിരുന്നു.നിയമത്തിന്റെ വഴിയിലൂടെ അക്ഷീണം നാം നടത്തിയ ആ പോരാട്ടത്തിന്റെ റിസള്‍ട്ട് അനുകൂലമാവുന്നത് ഈ ആയുസ്സിലെ ഏറ്റവും വലിയ സന്തോഷമാണ് നല്‍കുന്നത്. തെരുവുകളില്‍ ബഹളം വെച്ച് ആളുകളെ വൈകാരികമായി ഇളക്കിവിടുകയല്ല. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് നേരായ മാര്‍ഗത്തില്‍ നടത്തിയിട്ടുള്ള നിയമ പോരാട്ടമാണിത്.വൈകാരികതയുടെ മാര്‍ഗ്ഗമല്ല ക്ഷമയുടെയും സത്യത്തിന്റെയും വഴികളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ നയിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ സമീപിച്ചുവെന്നതാണ് ഷുക്കൂര്‍ വധക്കേസ്സില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ വഴിത്തിരിവ്. ഇതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അഡ്വ: ലത്തീഫ്, പി കെ സുബൈര്‍ ദാവൂദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സര്‍വ്വശക്തനായ അള്ളാഹുവിന്റെ സഹായം എന്നും നമുക്കൊപ്പമുണ്ടാവട്ടെ..

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.