Connect with us

Culture

മൂന്നര മണിക്കൂര്‍ കൊണ്ട് കൊച്ചി-കോഴിക്കോട് യാത്ര

Published

on

• അതിവേഗ ജലയാനം റെഡി

• അടുത്ത മാസം പരീക്ഷണ ഓട്ടം

കോഴിക്കോട്: കൊച്ചി -കോഴിക്കോട് അതിവേഗ ജലയാനം സര്‍വീസിനുള്ള കാത്തിരിപ്പിന് അറുതിയാവുന്നു. മാസങ്ങള്‍ക്ക് മുമ്പെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കുരുക്കില്‍ പെടുകയായിരുന്നു. കൊച്ചി പോര്‍ട്ട് ട്രസ്റ്റും സംസ്ഥാന തുറമുഖ വകുപ്പും കഴിഞ്ഞ ജൂലൈയില്‍ എത്തിച്ച ജലയാനങ്ങള്‍ ഓണത്തിന് സര്‍വിസ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് നടത്താന്‍ മര്‍ക്കന്റയില്‍ മറൈന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ നീണ്ടതാണ് തിരിച്ചടിയായത്.

എന്നാല്‍, മര്‍ക്കന്റയില്‍ മറൈന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അനുമതി ലഭിച്ച് അടുത്ത മാസം പരീക്ഷണ ഓട്ടം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള ചീഫ് എന്‍ജിനീയറുടെയും ക്യാപ്റ്റന്റെയും കീഴിലായിരിക്കും പരീക്ഷണ ഓട്ടം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു രാജ്യത്തെ ആദ്യ അതിവേഗ ജലയാനം സര്‍വ്വീസായ കൊച്ചി-കോഴിക്കോട് യാത്ര. കോഴിക്കോട് മോണോ റെയില്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ മുതല്‍ കൊച്ചി-കോഴിക്കോട് അതിവേഗ ജലയാനം സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡിസംബര്‍ മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ നീക്കം. കരമാര്‍ഗമുള്ള യാത്രയേക്കാള്‍ നേരത്തേ എത്തുമെന്നതും കൂടിയ സൗകര്യങ്ങളും ഉല്ലാസ യാത്രയുടെ പ്രതീതിയും യാത്രക്കാരെ ആകര്‍ഷിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് കടലിലൂടെ കൊച്ചി-കോഴിക്കോട് സര്‍വ്വീസ് നടത്തുന്നത് ഉല്ലാസവും സമയ ലാഭവും സാധ്യമാക്കും. ഒരാള്‍ക്ക് ആയിരം രൂപയോളമാകും യാത്രക്കൂലി. ആളൊന്നിന് കിലോമീറ്ററിന് ഒരുരൂപ വീതം സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നാണ് വാഗ്ദാനം.

പ്രവാസികളുടെ മുതല്‍ മുടക്കില്‍ 130 പേര്‍ക്കിരിക്കാവുന്ന രണ്ട് ജലയാനങ്ങളാണ് ഇതിനായി എറണാകുളം വാര്‍ഫില്‍ എത്തിച്ചിട്ടുള്ളത്. 50 കോടി വീതം ചെലവിട്ട് റഷ്യന്‍ സഹകരണത്തോടെ ഗ്രീസിലെ ഏഥന്‍സില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ജലയാനങ്ങള്‍. സാധാരണ ബോട്ടുകളില്‍നിന്ന് വ്യത്യസ്തമായി കൂടിയ സുരക്ഷയും വേഗം കൂടിയ എഞ്ചിനുകളുമാണ് ഉപയോഗിക്കുന്നത്. കീഴ്ഭാഗത്ത് ഉറപ്പിച്ച ചിറകുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന യാനത്തിന്റെ ചിറകുകള്‍ വെള്ളത്തിനടിയിലും ശേഷിച്ചഭാഗം മുകളിലുമായിരിക്കും. എ.സി അടക്കം മികച്ച സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. തീരത്തുനിന്ന് 12 കിലോമീറ്റര്‍ മാറിയാണ് ബോട്ടിന്റെ യാത്ര. മണിക്കൂറില്‍ 75 കി.മീ വരെ ദൂരം ബോട്ടുകള്‍ക്ക് പോകാന്‍ കഴിയും.

കൊച്ചി-ബേപ്പൂര്‍ സര്‍വീസ് ആരംഭിച്ചശേഷം വിഴിഞ്ഞത്തേക്ക് സര്‍വിസ് തുടങ്ങാനും വിദേശ മലയാളികളുടെ കമ്പനിയായ സേഫ് ബോട്ട്‌സ് ട്രിപ്പിന് പരിപാടിയുണ്ട്. ജലയാന സര്‍വിസ് നടത്താന്‍ നേരത്തേതന്നെ ധാരണാപത്രത്തില്‍ തുറമുഖ വകുപ്പും സേഫ് ബോട്ട് ട്രിപ്‌സ് അധികൃതരും ഒപ്പുവെച്ചിരുന്നു. കരഗതാഗതം ചെലവേറിയതും തിരക്കേറിയതുമാണ്. സമാന്തര പരീക്ഷണമായാണ് ജലഗതാഗതം ഉപയോഗപ്പെടുത്തുന്നത്. കൊച്ചി-കോഴിക്കോട് ജലയാനം ലാഭകരമായാല്‍ കൂടുതല്‍ സര്‍വീസുകളും വരും. അടുത്ത ഘട്ടത്തില്‍ കൊച്ചി-തിരുവനന്തപുരം സര്‍വീസാണ് പരിഗണനയിലുള്ളത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.