Connect with us

Culture

നഗരത്തിലെ വികസന മുരടിപ്പ് ഉത്തരംമുട്ടി എല്‍.ഡി.എഫ്

Published

on


കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13 വര്‍ഷങ്ങള്‍ മുമ്പില്‍ നില്‍ക്കെയാണ് ലോക്‌സഭയിലേക്ക് അദ്ദേഹം ജനവിധി തേടുന്നത്.

മാനാഞ്ചിറ
വെള്ളിമാട്കുന്ന് റോഡ് നിഷ്‌ക്രിയത്വം
അപകടങ്ങള്‍ നിത്യസംഭവമാകുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ വികസനം സാധ്യമാക്കാന്‍ പതിമൂന്ന് വര്‍ഷകാലം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എക്ക് സാധിച്ചില്ലെന്നത് വികസനമുരടിപ്പിന്റെ വലിയ തെളിവുകളില്‍ ഒന്ന് മാത്രം. ഒരോ തെരഞ്ഞെടുപ്പിലും മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ പേരില്‍ വാഗ്ദാനം നല്‍കി ജനങ്ങളെ കബിളിപ്പിച്ചതല്ലാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും റോഡ് വികസനം നടപ്പാക്കാന്‍ എം.എല്‍.എ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.
2003ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായ ഡോ.എം.കെ മുനീറായിരുന്നു ഏഴ് പ്രധാന റോഡുകള്‍ ഉള്‍കൊള്ളുന്ന നഗരപാത വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 2006ല്‍ എം.എല്‍. എയായി ജയിച്ച ഇപ്പോഴത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. പദ്ധതികള്‍ അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് 2012ല്‍ മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡിനായി ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്.
അന്ന് എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിനായി 25 കോടി ആദ്യമായി അനുവദിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ 64 കോടി രൂപ യു.ഡി.എഫ് സര്‍ക്കാരാണ് അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് തേടുകയും ഭരണത്തില്‍ എത്തിയപ്പോള്‍ വാക്ക് തെറ്റിക്കുകയുമായിരുന്നു.
തുടര്‍ന്ന് സമരസമിതി പ്രക്ഷോഭത്തിലേക്ക് കടന്നിട്ടും 2017 മെയ് മാസത്തില്‍ അനുവദിച്ച 50 കോടി വിതരണം ചെയ്യാതെ ഭൂഉടമകളെ കബളിപ്പിച്ചു. 2017 മാര്‍ച്ച് 31നകം മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ഭൂഉടമകളുടെ യോഗത്തില്‍ ഉറപ്പ് നല്‍കിയ എം.എല്‍.എ 2019 ഏപ്രില്‍ എത്തിയിട്ടും റോഡ് വികസനത്തിന് ഒരു രൂപയും നല്‍കിയിട്ടില്ല.
ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്തതിനെ തുടര്‍ന്ന് ആക്ഷന്‍കമ്മിറ്റിയുടെ പ്രതിഷേധം ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ റോഡിനായി 100കോടി പാസാക്കിയെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും എം.എല്‍.എയുടെ പേരില്‍ പോസ്റ്റര്‍ അടിച്ചിറക്കുകയുമാണ് ചെയ്തത്.
കഴിഞ്ഞ ബജറ്റില്‍ ഒരു രൂപ പോലും ഈ റോഡിനായി നീക്കിവെച്ചിട്ടില്ല. എം.എല്‍.എയുടെ പ്രഖ്യാപനം കേട്ട് റോഡിനായി സ്ഥലം വിട്ട് നല്‍കിയ വ്യാപാരികളും ഉപജീവനമാര്‍ഗമായ സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റാന്‍ അനുവാദം നല്‍കിയ ആളുകളും നിലവില്‍ തെരുവിലായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സാധ്യമാകാത്ത വികസനങ്ങളുടെ വാഗ്ദാന പത്രികയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലോക്‌സഭയിലേക്ക് വോട്ട് തേടിയിറങ്ങിയത്.

ലൈറ്റ്‌മെട്രോ,
മൊബിലിറ്റി ഹബ്ബ്
കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് ട്രാന്‍സ്‌പോര്‍ട്ട് മൊബിലിറ്റി ഹബ്ബ്, കണ്ണാടിക്കല്‍ ജലവിതരണ പദ്ധതി, സിവില്‍ സ്‌റ്റേഷന്‍ കോട്ടൂളി എം. എല്‍, എ റോഡ് എന്നിങ്ങനെ പ്രഖ്യാപനത്തില്‍ ഒതുക്കിയ പദ്ധതികളും പാതിവഴിയിലിട്ട പദ്ധതികളുടെയും ഉത്തരവാദിത്വത്തില്‍ നിന്നും എം.എല്‍.എക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പത്തു വര്‍ഷത്തെ എം.കെ രാഘവന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തുറന്ന സംവാദത്തിന് യു.ഡി.എഫ് വെല്ലുവിളിക്കുമ്പോള്‍ എല്‍.ഡി.എഫ് ഒഴിഞ്ഞ് മാറുന്നതിന്റെ പ്രധാനകാരണം എല്‍.ഡി.എഫിന്റെ വികസന മുരടിപ്പ് മാത്രമാണ്. ഡോ.എം.കെ മുനീര്‍ പ്രതിനിധാനം ചെയ്യുന്ന സൗത്ത് മണ്ഡലത്തിലെ കോട്ടപ്പറമ്പ് ആസ്പത്രി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് സ്വന്തം നേട്ടമാക്കാന്‍ ശ്രമിക്കുന്നതും കൗതുകകരമാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.