Connect with us

Culture

കെ.ടി ജലീല്‍ ഇടപെട്ട് തൊഴില്‍ പീഡനവും; ബന്ധുനിയമനം വീണ്ടും ചര്‍ച്ചയിലേക്ക്

Published

on

കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സഹീര്‍ കാലടിയാണ് മാല്‍കോടെക്‌സില്‍ നിന്ന് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തുടങ്ങാതെ പൊലീസ് ഒത്തുകളിച്ചതിനാല്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനു ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് വലിയ വിവാദമായിരുന്നു. വിഷയം വിവിധ അന്വേജന ഏജന്‍സികളുടെയും മറ്റും പരിഗണനയിലാണ്. വിവാദത്തെ തുടര്‍ന്ന് കെ.ടി അദീബ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുകയും ശമ്പളമായും മറ്റും കൈപറ്റിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
അന്നു അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയായിരുന്ന സഹീര്‍ കാലടിയെ അവഗണിച്ചാണ് മന്ത്രി ബന്ധുവിനു വഴിവിട്ട് നിയമനം നല്‍കിയത്. സഹീറിനു എം.കോം, എം.ബി.എ എന്നീ ഇരട്ട ബിരുദാനന്തര ബിരുദ യോഗ്യതയും പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. പൊതുമേഖലയില്‍ 13 വര്‍ഷത്തെ സര്‍വ്വീസുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ തഴഞ്ഞ് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ നിയമനത്തിനു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2019 ഫെബ്രുവരിയില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോഴും സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മാല്‍കോടെക്‌സില്‍ നിന്നും എന്‍.ഒ.സി നല്‍ക്കുന്നത് ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സഹീറിനു സാധിച്ചില്ല. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച എം.ഡിയില്‍ നിന്നും സഹീറിനു കടുത്ത തൊഴില്‍ പീഡനവും ഏല്‍കേണ്ടി വന്നു. ഇതോടെ 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ മാല്‍കോടെക്‌സില്‍ നിന്നും രാജിവെക്കുകയായിരുന്നു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. പ്രാഥമിക അന്വേഷണം പോലും ഇതുവരെ തുടുങ്ങിയിട്ടില്ല. ഹൈകോടതിയില്‍ സഹീര്‍ നല്‍കിയ റിട്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 14നു വീണ്ടും പരിഗണിക്കും. ബന്ധുനിയമന വിവാദത്തോട് യോഗ്യതയുള്ളവരാരും ഇല്ലെന്നും ഉണ്ടെങ്കില്‍ കൊണ്ടുവരൂവെന്നും മാധ്യമങ്ങളോട് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച മന്ത്രി കെ.ടി ജലീല്‍ സഹീര്‍ കാലടിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്നു പരാതിപ്പെടാനോ പ്രതികരിക്കാനോ സഹീര്‍ കാലടി കൂട്ടാക്കിയിരുന്നില്ലെങ്കിലും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും മാധ്യമങ്ങളും വിഷയം പുറത്തുകൊണ്ടുവന്നതോടെ പുകമറസൃഷ്ടിച്ച് തടിയൂരാനാണ് മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കെ.ടി അദീബിനെ മാറ്റിയത്. ഇതിന് ശേഷമാണ് മാല്‍കോടെക്‌സില്‍ ജോലി ചെയ്ത സഹീര്‍ കാലടിയെ വേട്ടയാടാന്‍ തുടങ്ങിയത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.