Connect with us

Culture

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍

Published

on

വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോ ലാല്‍ എന്നിവരാണ് സംഭവത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതശരീരം കാണാന്‍ തന്നെ അനുവദിച്ചില്ലെന്ന് സഹോദരന്‍ സി.പി റഷീദ് ആരോപിച്ചു. ജലീലിന്റെ മൃതശരീരം കാണുന്നതില്‍ നിന്നും പൊലീസ് വിലക്കിയത് ദൂരൂഹത പരത്തുന്നതാണെന്ന് സഹോദരന്‍ പറഞ്ഞു.

കൊലപാതകത്തില്‍ സംശയമുണ്ട് സഖാവ് .സി .പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം എന്റെ അനിയനാണ് .എന്ത് കൊണ്ട് ഡെഡ് ബോഡി എന്ന കാണാന്‍ അനുവദികുന്നില്ല, സി.പി റഷീദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബുധനാഴ്ച രാത്രിയാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ് നടന്ന സ്വകാര്യ റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ നടന്നിട്ടോണ്ടോയെന്ന കാര്യത്തില്‍ ഇത് സംശയമുണ്ടാക്കുന്നു. രാത്രി ഒമ്പതു മണിയോടെ റിസോര്‍ട്ടിലെത്തിയ നാലംഗ മാവോവാദി സംഘവുമായി പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നടന്നെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിയ്ക്ക് പറ്റിയെന്നും പറയുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. മാവോവാദി സംഘത്തിലുണ്ടായിരുന്ന വേല്‍ മുരുകന്‍ എന്നയാള്‍ മരിച്ചെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇന്ന് രാവിലെയാണ് മരിച്ചത് ജലീലെന്ന് പൊലീസ് അറിയിക്കുന്നത്. പോലിസ് വെടിവെപ്പില്‍ പരിക്കേറ്റ ജലീലിനെ വൈദ്യസഹായം നല്‍കാതെ മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നെന്ന് ഷാന്റോ ലാല്‍ ആരോപിക്കുന്നു.

ഇനിയും ആരെങ്കിലും പൊലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും അവരെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിവയ്പ്പ് നടന്ന റിസോര്‍ട്ടിന്റെ പരിസരത്തേയ്ക്ക് പൊലീസ് ഒരാളെയും കടത്തി വിട്ടിട്ടില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും വിലയ്ക്കുണ്ട്. പൊലീസ് പുറത്തു വിടുന്ന വാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കണമെന്നും ഏറ്റുമുട്ടലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഷാന്റോ ലാല്‍ ആവശ്യപ്പെട്ടു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.