Connect with us

Culture

തുടര്‍ച്ചയായ തിരിച്ചടി: ടീം പിണറായി ധര്‍മസങ്കടത്തില്‍

Published

on

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക് പോയത് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി കടപുഴകിയത്.
എന്‍.സി.പിയുടെ മന്ത്രി എന്നതിലുപരി പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു ശശീന്ദ്രന്‍. പിണറായിയുടെ വിശ്വസ്തനെന്ന പരിഗണന പല സാഹചര്യങ്ങളിലും ശശീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നത്ര ഗുരുതരമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണം. ജയരാജന് രാജിവെക്കേണ്ടി വന്നപ്പോള്‍ അത് ‘ധാര്‍മികത’യായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒരുമന്ത്രി രാജിവെച്ചത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍- ഉദ്യോഗസ്ഥ പോരിന്റെയും അഴിമതിയുടെയും ഭരണപരാജയത്തിന്റെയും കരിനിഴലില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. പത്തുമാസത്തിനുള്ളില്‍ രണ്ടു മന്ത്രിമാരുടെ രാജിയുണ്ടായതോടെ പിണറായി ശരിക്കും തകര്‍ന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് എ.കെ.ജി സെന്ററിലേക്ക് ഇടിത്തീ പോലെ പുതിയ വാര്‍ത്തയെത്തിയത്. ഞെട്ടല്‍ മറച്ചുവെക്കാതെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സി.പി.എം നേതൃത്വം തന്നെ വിമര്‍ശിച്ചതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് ഒരു വിക്കറ്റുകൂടി നഷ്ടപ്പെട്ട് ടീം പിണറായി തികച്ചും പ്രതിരോധത്തിലായതെന്നത് ശ്രദ്ധേയമാണ്.
2016 ഒക്‌ടോബര്‍ 14നാണ് ബന്ധുനിയമനത്തെ തുടര്‍ന്ന് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. എന്നാല്‍ എന്‍.സി.പി നേതാവായ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കസേര നഷ്ടമായത്. രണ്ട് രാജികളും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വന്‍ തിരിച്ചടിയായി.
ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ആദ്യമായാണ് മന്ത്രിപദത്തിലെത്തിയത്. ഇരുവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, രണ്ടുപേരുടെയും രാഷട്രീയ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ജയരാജന്റെ ബന്ധുനിയമന കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശശീന്ദ്രനാകട്ടെ അടുത്ത ദിവസം തന്നെ അന്വേഷണം നേരിടേണ്ടിവന്നേക്കും.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ശശീന്ദ്രന്‍ 2011ലും നിയമസഭയില്‍ ഏലത്തൂരിനെ പ്രതിനിധീകരിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തി. അഞ്ചാംതവണ എം.എല്‍.എ ആയപ്പോഴാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും എന്‍.സി.പി നേതൃത്വവും പിണറായിയും ശശീന്ദ്രനെയാണ് പിന്തുണച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.