Connect with us

Culture

സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവ എത്രപേര്‍ക്ക് ഗുണകരമാകുന്നുവെന്ന് വിലയിരുത്താനും നിര്‍ദേശമുണ്ട്. ഭക്ഷണോല്‍പാദനത്തിനും വിതരണത്തിനും വില്‍പനക്കും ലൈസന്‍സോ രജിസ്ട്രേഷനോ വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോഴും കുറെയേറെ സ്ഥാപനങ്ങള്‍ ഇതൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ എത്ര സ്ഥാപനങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് അധികൃതരുടെ പക്കല്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ഈ മാസം 18ന് മുന്‍പ് എല്ലാ സ്ഥാപനങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അതോറിറ്റിക്ക് നല്‍കാനാണ് നിര്‍ദേശം. നക്ഷത്ര ഹോട്ടലുകളും റസ്റ്റോറന്റുകളും കാറ്ററിംഗ് ഏജന്‍സികളും ഉള്‍പ്പടെയുള്ളവയുടെ കണക്ക് ശേഖരിക്കും. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2014ലാണ് രാജ്യത്താകെ നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉത്തരവുണ്ടായത്. തുടര്‍ന്ന് പല സംസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം പലതവണ കാലാവധി നീട്ടുകയും ചെയ്തു. വ്യാപാരികളില്‍ നിന്നുള്ള സമ്മര്‍ദവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അഭാവവും ഇതിന് തടസവുമായി. മിക്ക സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കൃത്യമായ കണക്കില്ലാത്തതിനാല്‍ സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ശരിയായ തരത്തില്‍ നടപ്പാക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടു. അത് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവക്കാണ് പുതിയ കണക്കെടുപ്പ്.

കേരളത്തില്‍ സമീപകാലത്തായി പരിശോധനകളും മറ്റും കര്‍ശനമാക്കിയതോടെ ലൈസന്‍സോ അല്ലെങ്കില്‍ രജിസ്ട്രേഷനോ നേടാന്‍ സ്ഥാപനമുടമകള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടുച്ചുപൂട്ടുകയോ പിഴയീടാക്കുകയോ ചെയ്തു തുടങ്ങിയതോടെയാണിത്. എങ്കിലും ഒട്ടേറെ സ്ഥാപനങ്ങള്‍ ഇനിയും അവശേഷിക്കുകയാണ്. സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ ലൈസന്‍സാണോ റജിസ്ട്രേഷനാണോ വേണ്ടതെന്ന് തീരുമാനമെടുക്കുക.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.