Connect with us

Culture

മലപ്പുറം: കരുത്തരുടെ ഉരുക്കുകോട്ട

Published

on

അനീഷ് ചാലിയാര്‍
മലപ്പുറം

ചരിത്രമുറങ്ങുന്ന മണ്ണ്, മലപ്പുറത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡുകള്‍ തിരിത്തിയെഴുതിയ ചരിത്രം. 2008 ലെ മണ്ഡലം പുനര്‍ക്രമീകരണത്തോടെ രൂപീകൃതമായ മലപ്പുറം മണ്ഡലത്തില്‍ മുസ്്‌ലിംലീഗിന്റെ ചരിത്ര വിജയത്തിന്റെ കഥമാത്രമാണ് പറയാനുള്ളത്. പുനക്രമീകരണത്തിന് ശേഷം 2009 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 2004 ല്‍ മഞ്ചേരിയില്‍ വിജയിച്ച ടി.കെ ഹംസയെ 115597 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിശ്വപൗരന്‍ ഇ. അഹമ്മദ് മലപ്പുറത്തിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്കെത്തിയത്. 2014 ലും ഇ.അഹമ്മദ് മത്സരിക്കാനെത്തുമ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയവര്‍ക്ക് മലപ്പുറം ചുട്ടമറുപടിയാണ് നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഹമ്മദെന്ന അനിവാര്യതക്ക് കേരളചരിത്രത്തിലെ ഏറ്റവും വിലയ ഭൂരിപക്ഷമായിരുന്നു മലപ്പുറം സമ്മാനിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പി.കെ സൈനബയെ 194739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. 437723 വോട്ടുകളാണ് അഹമ്മദ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. 2017 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 17 ന് പിന്‍ഗാമിയായെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കുന്നത് മറ്റൊരു റെക്കോര്‍ഡുമായിട്ടായിരുന്നു. കേരളചരിത്രത്തില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ട് എന്ന റെക്കോര്‍ഡുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചുകയറിയത്. 515330 വോട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 171023 വോട്ടിന്റെ ഭൂരിപക്ഷവും നേടി. എതിര്‍സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ 344307 വോട്ടുകളും നേടി.
ദേശീയ രാഷ്ട്രീയവും വികസനവും ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്ത് സി.പി.എമ്മിനൊപ്പം ഒട്ടും നില്‍ക്കക്കള്ളിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്. രണ്ട് തെരഞ്ഞെടുപ്പുകളിലും എന്‍ ശ്രീപ്രകാശായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയങ്ങളുടെ റെക്കോര്‍ഡ് തിരുത്തിയെഴുതാനുള്ള പടയൊരുക്കത്തിലാണ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി. മണ്ഡലത്തില്‍ മത്സരത്തിന് മുമ്പെ തോല്‍വി സമ്മതിക്കുന്ന സി.പി.എം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പ്രമുഖര്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതോടെ എസ്.എഫ്.ഐ നേതാവായ വി.പി സാനുവിനെയാണ് ബലിയാടാക്കിയിരിക്കുന്നത്.
നിലവിലുള്ള വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് 1340545 വോട്ടര്‍മാരാണ് മലപ്പുറത്തുള്ളത്. ഇതില്‍ 674750 പുരുഷന്മാരും 665791 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്.
നിയമസഭാ മണ്ഡലങ്ങള്‍
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് മുസ്്‌ലിംലീഗാണ്. കൊണ്ടോട്ടി (ടി.വി ഇബ്രാഹിം), മഞ്ചേരി (അഡ്വ.ഉമ്മര്‍), പെരിന്തല്‍മണ്ണ (മഞ്ഞളാംകുഴി അലി), മങ്കട (ടി.എ അഹമ്മദ് കബീര്‍), മലപ്പുറം (പി.ഉബൈദുല്ല), വേങ്ങര (കെ.എന്‍.എഖാദര്‍), വള്ളിക്കുന്ന് (പി. അബ്ദുല്‍ ഹമീദ്) മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മലപ്പുറമൊഴികെ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷമാണ് ലോക്‌സഭയിലേക്ക് 2017 ല്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 2016 ല്‍ കൊണ്ടോട്ടി 10654, മഞ്ചേരി 19616, പെരിന്തല്‍മണ്ണ 579, മങ്കട 1508, മലപ്പുറം 35672, വേങ്ങര 38057, വള്ളിക്കുന്ന് 12610 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 2017 പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയില്‍ 25904, മഞ്ചേരിയില്‍ 22843, പെരിന്തല്‍മണ്ണയില്‍ 8527, മങ്കടയില്‍ 19262, മലപ്പുറത്ത് 33281, വേങ്ങര 40529, വള്ളിക്കുന്നില്‍ 20677 വോട്ടിന്റെയും ഭൂരിപക്ഷം നേടി.
2009 ന് മുമ്പുള്ള മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാലും 2004 മാറ്റി നിര്‍ത്തിയാല്‍ മുസ്്‌ലിംലീഗിന്റെ ചരിത്രവിജയങ്ങള്‍ തന്നെയാണ് പറയാനുള്ളത്. ഇന്ത്യന്‍ ഭരണഘടനാസമിതിയില്‍ അംഗമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിനെയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെയും മുസ്്‌ലിംലീഗിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലേക്കയച്ചിട്ടുണ്ട് മഞ്ചേരി. കേരള മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1962, 1967, 1971 തെരഞ്ഞെടുപ്പുകളിലാണ് ഖാഇദെ മില്ലത്ത് മഞ്ചേരിയെ പ്രതിനിധീകരിച്ചത്. 1973 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് മുഹമ്മദ് കോയ മഞ്ചേരിയില്‍ നിന്നും വിജയിച്ചു. 1977, 1980, 1984,1989 തെരഞ്ഞെടുപ്പുകളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും വിജയച്ചു. 1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളില്‍ ഇ അഹമ്മദും മഞ്ചേരിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. മഞ്ചേരിയില്‍ നിന്ന് ആദ്യമായി 1957 ല്‍ പാര്‍ലമെന്റിലെത്തിയത് ബി. പോക്കര്‍ സാഹിബായിരുന്നു.
ഉപതെരഞ്ഞെടുപ്പുകള്‍

മലപ്പുറം പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഖാഇദെ മില്ലത്തിന്റെ നിര്യാണത്തെ (1972 ഏപ്രില്‍ 5ന് ) തുടര്‍ന്നും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ലുമായിരുന്നു അത്. 1973 ജനുവരി 23 ന് സി.എച്ച് മഞ്ചേരിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി അഡ്വ.എ ഉമ്മര്‍ഖാനെ 95860 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 210881 വോട്ടാണ് അന്ന്് സി.എച്ച് മുഹമ്മദ് കോയ നേടിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഡമ്മി സ്ഥാനാര്‍ഥി. 2017 ല്‍ അഹമ്മദിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പിന്‍ഗാമിയായെത്തി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.