Connect with us

Culture

മലപ്പുറത്തെ ഐ.സി.യുവിലാക്കി ആരോഗ്യവകുപ്പ്

Published

on

സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന വ്യക്തമാക്കുന്നതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും അനിവാര്യമായ ഘടകം ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ 2627 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മലപ്പുറത്ത് ഡോക്ടര്‍മാരുടെ എണ്ണം 421 മാത്രമാണ്. 4853 കിടക്കകളുള്ള തിരുവനന്തപുരത്ത് 481 ഡോക്ടര്‍മാരുണ്ട്. കോട്ടയത്ത് 2949 കിടക്കകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം 476 ആണ്. ആലപ്പുഴയില്‍ 3404 കിടക്കകള്‍- ഡോക്ടര്‍മാരുടെ എണ്ണം 323. എറണാകുളത്ത് 4586 കിടക്കകളുള്ളപ്പോള്‍ 337 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് 2764 കിടക്കകള്‍ക്ക് ഡോക്ടര്‍മാരുടെ എണ്ണം 680 ആണ്.

മലപ്പുറം ജില്ലയുടെ പകുതിമാത്രം ജനസംഖ്യയുളള ആലപ്പുഴയില്‍ 3404 കിടക്കകളാണുളളത്. ഈ അനുപാതം കണക്കെടുത്താല്‍ മലപ്പുറത്തിന് ലഭിക്കേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവ് മലപ്പുറത്തുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ.പി വിഭാഗത്തില്‍ 5,41,575 പേര്‍ ചികില്‍സ തേടി. ഒ.പി വിഭാഗത്തില്‍ 1,38,76,765 രോഗികളാണ് ചികില്‍സ തേടിയത്. മേജര്‍ ഓപറേഷന് വിധേയരായവര്‍ 60,349 പേര്‍. മൈനര്‍ ഓപ്പറേഷന് വിധേയരായവര്‍ 45,303 പേരുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ പക്കലുളള കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ മുകളിലാണ്. മറ്റൊരു ജില്ലയിലും ഇത്രയും വലിയ തോതില്‍ രോഗികളില്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മാത്രം 46 പേരാണ് മരിച്ചത്. മറ്റു പകര്‍ച്ചാവ്യാധികളാല്‍ മരണമടഞ്ഞവരുടെ എണ്ണം 79 എന്നാണ് ഔദ്യോഗിക കണക്ക്.

ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ മുഹമ്മദ് ഹഫ്‌സാസ്, താനൂരിലെ മുഹമ്മദ് അമീന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മക്കരപ്പറമ്പില്‍ മലമ്പനി സ്ഥിരീകരിച്ച വാര്‍ത്തയും ആശങ്കയുളവാക്കുന്നതായിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, മലമ്പനി, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ വന്‍ തോതിലാണ് മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറത്താണ് ഉയര്‍ന്ന ജനസംഖ്യയുള്ളത്, 41 ലക്ഷം.

ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആസ്പത്രികളില്ല. മറ്റു ജില്ലകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമെന്ന് വ്യക്തമാകുന്നു. ഏതു വിഭാഗത്തിലുളള ആസ്പത്രികളുടെ എണ്ണമെടുത്താലും മലപ്പുറം പിന്നിലാണെന്ന് തെളിയുന്നു. അഞ്ച് വിഭാഗം ആസ്പത്രികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ പോലും മലപ്പുറം മുന്നിലല്ല. തിരുവനന്തപുരത്ത് 33 ലക്ഷവും ആലപ്പുഴയില്‍ 21 ലക്ഷവും കോട്ടയത്ത് 19 ലക്ഷവും എറണാകുളത്ത് 32 ലക്ഷവും തൃശൂരില്‍ 31 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് ഈ ജില്ലകളിലെല്ലാം ആനുപാതികമായി ആസ്പത്രികളും ഡോക്ടര്‍മാരുമുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.