Connect with us

india

കലാപത്തില്‍ കൈ നഷ്ടപ്പെട്ട ആക്രം ഖാന്റെ പരുക്ക് നിസ്സാരമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി; നഷ്ടപരിഹാരം വെട്ടിക്കുറച്ചു

‘ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തില്‍ ഗുരുതരാമായി പരിക്കേറ്റ 22 കാരന്റെ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് അധികൃതര്‍. കലാപത്തിനിടെയുണ്ടായ ബോബേറില്‍ ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നുള്ള അക്രം ഖാന്റ വലതു കൈ പൂര്‍ണമായും ഇടതുകൈയില്‍ ഒരു വിരലും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ജിടിബി ഹോസ്പിറ്റലില്‍ നടത്തിയ വൈദ്യശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടില്‍ ആക്രം ഖാന്റെ പരുക്ക് നിസ്സാരമാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 20,000 രൂപ മാത്രമാണ് അക്രം ഖാന് നഷ്ടപരിഹാരമായി ലഭിച്ചത്.

ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ പരുക്കേറ്റ അക്രമിന്റെ വലതു കൈമുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ ഇടത് കൈപ്പത്തിയില്‍ നിന്ന് ഒരു വിരല്‍ നീക്കം ചെയ്തതതും വയറിലേറ്റ ഗുരതര പരുക്കും 22 കാരനേറ്റ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍, ഇതിനെ അയാള്‍ തന്നെ മനപ്പൂര്‍വ്വം വരുത്തിയ അപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഡല്‍ഹി പോലിസ്. ‘അപകടം’ എന്ന നിലയിലാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നതും. യഥാര്‍ത്ഥവസ്തുത പുറത്തുവന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ യുവാവിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വീണ്ടും നിസ്സാരമാക്കി വെട്ടിക്കുറച്ചത്.

അതേസമയം, ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രിയുടെ നടപടി വിവാദമായതോടെ അക്രമിന്റെ കേസിലെ വിലയിരുത്തല്‍ അപര്യാപ്തമാണെന്നും പുനരവലോകനം നടത്തണമെന്നും ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയും യമുന വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഉള്‍പ്പെടെ ഡല്‍ഹി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ നഷ്ടപരിഹാര നയം അനുസരിച്ച്, ചെറിയ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും ഗുരുതരമായ പരിക്കുകള്‍ക്ക് ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപയും സ്ഥിരമായ കഴിവില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കേണ്ടത്.

northeast delhi riots, delhi riots, delhi riots victim compensation, delhi city news, indian express

ജീന്‍സ് നിര്‍മാണ യൂണിറ്റിലെ തൊഴിളിയായിരുന്ന അക്രം ഖാന്റെ ജീവിതംതന്നെ മാറ്റായ ദുരന്തമാണ് ഡല്‍ഹി കലാപ ദിവസമുണ്ടായത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു അക്രം. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്‍ സാധിച്ചില്ല. ‘താന്‍ ഭജന്‍പുര മസാറിനടുത്തെത്തിയപ്പോള്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിച്ചു, താന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹന്‍ നഴ്സിംഗ് ഹോമിന് മുകളില്‍ നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ പരിക്കുകളോടെ മെഹര്‍ ആശുപത്രിയിലായിരുന്നുവെന്നും, അക്രം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത 32 ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു. സ്‌കിന്‍ ഗ്രാഫ്റ്റിംഗിലൂടെ ഡോക്ടര്‍മാര്‍ ഇടതുകൈ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കും സാധിച്ചിരുന്നില്ല. പക്ഷേ ജീന്‍സ് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അക്രമിന് ഇപ്പോള്‍ അത്തരം ഒരു ജോലിയും നിര്‍വഹിക്കാന്‍ സാധിക്കാത്ത നിലയാണ്. ”ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.