columns
ഭാവിപരിപാടി മന്ദിര്‍ മസ്ജിദ് തര്‍ക്കങ്ങള്‍ തന്നെ-ഡോ. പുത്തൂര്‍ റഹ്മാന്‍
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയും പാര്‍ട്ടിയുടെ
മീഡിയ ഇന്‍ചാര്‍ജ് നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളും അതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി നാടകങ്ങളും ഭിന്നതയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ രൂപമാണ്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രി പഥത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച ലഖ്‌നൗവില്‍ ചേരുകയുണ്ടായി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ റോഡ്മാപ്പ് രൂപപ്പെടുത്താനുള്ളതെന്നു വിശേഷിപ്പിച്ച യോഗത്തില്‍ മുഖ്യമന്ത്രി ഭാവി പദ്ധതികള്‍ വെളിപ്പെടുത്തുന്ന പ്രസംഗമാണ് നടത്തിയത്. ബി.ജെ.പി രാഷ്ട്രീയം അമ്പലംപള്ളി തര്‍ക്കങ്ങളില്‍ കേന്ദ്രീകരിക്കുമെന്നു തന്നെ അദ്ദേഹത്തിന്റെ യോഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു.
ഒന്നര വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്നും ബി.ജെ.പിക്ക് എഴുപത്തിയഞ്ച് സീറ്റുകള്‍ എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത് അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതിന് ശേഷം നമുക്ക് കാശിയുടെ വീണ്ടെടുപ്പാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. മഥുര വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം തുടങ്ങിയ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തില്‍ നമുക്കൊരുമിച്ചു ഒരിക്കല്‍ കൂടി മുന്നേറേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മഥുരയിലെയും വരാണസിയിലെയും തര്‍ക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികള്‍ക്കിടയിലാണ് യോഗിയുടെ ഈ പരാമര്‍ശം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് വിഹിതം ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ സ്വഭാവം അടിവരയിടുന്നതാണ് യോഗിയുടെ പ്രസ്താവന. ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്‌ലിം ആരാധനാലയങ്ങള്‍ മുമ്പ് ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നുവെന്നും അവ തിരിച്ചുപിടിച്ച് ക്ഷേത്രങ്ങളാക്കി പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രചാരണം ബി.ജെ.പി നടത്തും. അങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതല്‍ മുസ്‌ലിം വിരുദ്ധ, ഹിന്ദു ഏകീകരണം ബി.ജെ.പി പ്രതീക്ഷിക്കുന്നു. മന്ദിര്‍ മസ്ജിദ് പ്രശ്‌നം അധികാരത്തിലേക്കുള്ള ടിക്കറ്റാണ്. ഗ്യാന്‍വ്യാപി മസ്ജിദും വരരാണസി കോടതിയുടെ വിധിയുമാണല്ലോ പോയവാരം പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. നാളേക്കുള്ള വിഷയമായി മധുര മസ്ജിദും കുത്തബ്മിനാറും താജ്മഹലും വഴിയേവരും. അനേകം പള്ളികളുടെ പേരില്‍ നിലവിലുള്ള അവകാശവാദങ്ങളും പ്രാദേശികമായി ഏറ്റെടുക്കപ്പെടുകയും പ്രധാന രാഷ്ട്രീയ കാര്യപരിപാടിയുടെ രൂപം ആര്‍ജിക്കുകയും ചെയ്യുമെന്നു തന്നെ കരുതണം. രേഖകളുടെ ഒരു പിന്‍ബലവുമില്ലാതെ ബാബരി മസ്ജിദ് പൊളിച്ചുമാറ്റപ്പെട്ടപ്പോള്‍ ഇതൊരു തുടക്കം മാത്രമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ ഗതി തിരിച്ചറിയുന്നവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
രാജ്യത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച 1991ലെ നിയമത്തെ അട്ടിമറിക്കുന്നതാണ് വരാണസി കോടതിയുടെ വിധി. ചരിത്ര പ്രസിദ്ധമായ ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തില്‍ ശിവലിംഗം കണ്ടെത്തി എന്നാരോപിച്ചാണ് പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീംകോടതി അത് ശരി വെക്കുകയും, പക്ഷേ മുസ്‌ലിംകളെ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്നും തടയരുതെന്നു കൂട്ടിച്ചേര്‍ത്തു കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ പാര്‍ലിമെന്റ് പാസാക്കിയ 1991ലെ നിയമം രാജ്യത്തെ ആരാധനാലയളങ്ങളുടെ കാര്യത്തില്‍ 1947 ആഗസ്ത് 15ലെ തല്‍സ്ഥിതി തുടരണമെന്നതാണ്. ഇത്തരം കേസുകള്‍ വന്നാല്‍ കോടതികളവ പരിഗണിക്കാന്‍ പാടില്ലെന്നും പാര്‍ലമെന്റ് പാസാക്കിയ ബില്ലിലുണ്ട്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതിയില്‍ പരിഗണിക്കുന്നത് ബാബരി കേസുമായി ബന്ധമുള്ളവരാണ്. 2019ല്‍ മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും മുസ്‌ലിംകള്‍ക്കു പള്ളി പണിയാന്‍ പുറത്തു അനുയോജ്യമായ സ്ഥലം കണ്ടെത്തി സൗകര്യമൊരുക്കാനും ഉത്തരവിട്ട സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു ചന്ദ്രചൂഡ്. കേസിലെ അഭിഭാഷകനായിരുന്നു ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി നരസിംഹം. ഈ രണ്ടു ന്യായാധിപരും ഭാവി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്മാരാണ്, ഇവരാണ് ഈ കേസില്‍ തീര്‍പ്പു കല്‍പിക്കേണ്ടവര്‍.
മധുര ഈദ് ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമാണെന്ന് കാണിച്ചു മധുര കോടതിയില്‍ കേസുനടക്കുന്നുണ്ട്. ഖുതുബ് മിനാറും താജ്മഹലുമടക്കം ക്ഷേത്രങ്ങള്‍ തകര്‍ത്തു പണിതവയാണെന്ന കേസുകള്‍ വന്നിട്ടുണ്ട്. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗം അംഗശുദ്ധി വരുത്താന്‍ രൂപപ്പെടുത്തിയ ജലധാരയാണെന്ന സത്യം കാശി ക്ഷേത്രത്തിലെ സന്യാസിമാര്‍ പോലും സ്ഥിരീകരിക്കുമ്പോഴാണവിടെ സര്‍വേ നടന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കാശി ക്ഷേത്രത്തിലെ സന്യാസിമാരായ രാജേന്ദ്ര തിവാരിയും ഗണേശ് ശങ്കറും പറയുന്നത് ഞങ്ങള്‍ കുട്ടിക്കാലം മുതലേ കണ്ടുവരുന്നതാണ് ആ ജലധാരയെന്നും അതിനെ ശിവലിംഗമായി കരുതാനാവില്ലെന്നുമാണ്. സന്യാസിമാര്‍ പറയുന്ന മറ്റൊരു യാഥാര്‍ഥ്യം കൂടിയുണ്ട് കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടേറെ ചെറിയ അമ്പലങ്ങളും ശിവലിംഗങ്ങളും പ്രതിമകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും ആരും ഗൗനിക്കുകയോ പരാമര്‍ശിക്കപ്പെടുന്നോ ഇല്ല. ഇതില്‍ നിന്നും മനസിലാകുന്ന ഒരു കാര്യം സംഘപരിവാര്‍ നടത്തുന്ന ഈ നിയമയുദ്ധം ഹിന്ദുക്കള്‍ക്ക് വേണ്ടിയോ ശിവനു വേണ്ടിയോ അല്ലെന്നുള്ളതാണ്. രാജ്യത്തെ വീണ്ടുമൊരു ഹിന്ദു മുസ്‌ലിംമന്ദിര്‍ മസ്ജിദ് തര്‍ക്കങ്ങളുടെ വിളനിലമാക്കാനുള്ള പദ്ധതിയാണിവ. ഇപ്പോഴത്തെ കോടതി വിധി മുസ്‌ലിം സമുദായത്തില്‍ വലിയതോതില്‍ ആശയക്കുഴപ്പം സൃഷ്ട്ടിച്ചുകഴിഞ്ഞു.
ഉത്തരേന്ത്യയിലെ ചില മസ്ജിദ് കമ്മിറ്റികള്‍ പള്ളികള്‍ക്കുള്ളിലെ ശിലാനിര്‍മിത സാമഗ്രികള്‍ (മീസാന്‍ കല്ലടക്കം) മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചു ആലോചിക്കുന്നതായി പോലും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഈ മാസം പതിനാറിനു യു.പിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ നടന്ന അതിക്രൂരമായ ഒരു പോലീസ് നടപടി കൂടി ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഒരാഴ്ച കഴിഞ്ഞു നടക്കുന്ന സഹോദരിയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ നിന്നെത്തിയ അബ്ദുറഹിമാന്‍ എന്ന യുവാവിനെ ഗോഹത്യയുടെ പേരില്‍ അറസ്റ്റുചെയ്യാന്‍ വന്ന യു.പി പോലീസ് അതിനെ ചോദ്യം ചെയ്ത അബ്ദുറഹിമാന്റെ ഉമ്മയെ വീട്ടില്‍വെച്ചു തന്നെ വെടിവെച്ചു കൊന്നു. ഇതിലൊന്നും പ്രതികരിക്കാന്‍ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയാറാവാത്തതു തന്നെ ഇത്തരം ചെയ്തികള്‍ക്ക് അവര്‍ കൂടി വളം വെക്കുന്നുവെന്നതിന്റെ തെളിവാണ്.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുസ്‌ലിം വിരുദ്ധ കുപ്രചാരണം അന്തസുകെട്ട രൂപത്തിലേക്കു കടക്കുകയാണ്. ആര്‍.എസ്.എസ് മേധാവി പോലും എല്ലാ പള്ളിയിലും ശിവലിംഗം തിരയേണ്ട കാര്യമില്ലെന്നു പറയുന്നു. ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന് ആയിരം രൂപ കടന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ദൈനംദിനം കുതിച്ചുകേറുന്നു. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നു. ഉന്നത വിദ്യാഭ്യാസം രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഇന്നും ഒരു ആഡംബരമാണ്. നിജസ്ഥിതികളിങ്ങനെയായിരിക്കേ എങ്ങനെ അധികാരത്തില്‍ തിരിച്ചെത്തും? ഉത്തരം ലളിതം, ഹിന്ദുക്കളുടെ മിശിഹയായി വേഷമിടുക. തെറ്റായ വിവരണം ജനങ്ങള്‍ക്ക് നല്‍കുകയും അവരുടെ സംസ്‌കാരത്തെ സംരക്ഷിക്കുന്ന നായകന്മാരായി സ്വയം അവതരിപ്പിക്കുകയും ചെയ്യുക. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ശ്രീലങ്കക്കാര്‍ ഏറെനേരം ഇതില്‍ വീണു. അക്കണക്കിന്, ഭാവി ഇരുണ്ടതാണ് എന്നു പേടിക്കാതെ വയ്യ. ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ കാണുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് നല്‍കിയത് മുമ്പത്തെ ഘടകകക്ഷിയായ ശിവസേനയുടെ നേതാവാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാജ്യത്തെ സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. 2014ലെ അങ്കപ്പുറപ്പാടിനിടയില്‍ പോലും നരേന്ദ്ര മോദി അയോധ്യ ഒരു മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നില്ല. 1980കളില്‍ വെറും രണ്ടംഗ പാര്‍ട്ടിയായിരുന്ന ബി.ജെ.പിയെ രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യയില്‍ അധികാരത്തിലേറ്റിയത് എല്‍.കെ അദ്വാനി പറഞ്ഞുനടന്ന അക്കാലത്ത് അയോധ്യയുടെ പ്രാധാന്യം കുറച്ചുകാണാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. അന്ന് നരേന്ദ്ര മോദിയുടെ പ്രചാരണ വാഹനം ഫൈസാബാദ് വരെ എത്തിയെങ്കിലും അയോധ്യയിലേക്ക് കയറാതെയാണ് തിരികെ പോയത്. ഗുജറാത്ത് മോഡലും വികസന, അഛേ ദിന്‍, തൊഴില്‍ദാന, പെട്രോള്‍ വില വായ്ത്താരികളും കൊണ്ട് ജയിച്ചുകയറാമെന്ന് ഉറപ്പുണ്ടായിരുന്ന മോദി രാമക്ഷേത്ര നിര്‍മാണമെന്ന പാര്‍ട്ടിയുടെ അടിസ്ഥാന ആശയം മാറ്റിവയ്ക്കുകയായിരുന്നു.
അയോദ്ധ്യ ബി.ജെ.പിക്കു സാധ്യമാക്കിയ രാഷ്ട്രീയവിജയം അതേ പോലെ ആവര്‍ത്തിക്കാനുള്ള അടുത്ത ഇന്ധനമായാണ് കാശിയിലും മഥുരയിലും ഇപ്പോഴവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യാനും പരിസരം മുഴുവന്‍ കത്രകേശവദേവ് ക്ഷേത്രത്തിന് കൈമാറാനും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ മഥുര കോടതി തീരുമാനിച്ചതായാണ് മറ്റൊരു വാര്‍ത്ത. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയും പാര്‍ട്ടിയുടെ മീഡിയ ഇന്‍ചാര്‍ജ് നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളും അതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി നാടകങ്ങളും ഭിന്നതയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ രൂപമാണ്. പ്രസ്താവന നടത്തിയവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചവരാണെങ്കില്‍ ഉപരിപ്ലവമായ നടപടിനാടകത്തിലൂടെ പാര്‍ട്ടി നേതൃത്വം അതുകത്തിച്ച് നിര്‍ത്തുകയാണ്. ലോക മഹാശക്തികളുമായി തോളില്‍ കൈയ്യിടാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിത്തറ ഇത്തരം തര്‍ക്കങ്ങളായിരിക്കുകയും അതിന്റെ പേരിലുള്ള കലാപങ്ങളായിരിക്കുകയും ചെയ്യുന്നതിലെ അനര്‍ത്ഥമെങ്കിലും പ്രധാനമന്ത്രിയുടെ ഉപദേശകര്‍ക്കു മനസിലാവേണ്ടതല്ലേ.?. പഴയതിനെ പ്രേരിപ്പിക്കുമോ? ഹിന്ദുമുസ്‌ലിം ഭിന്നതയിലും മന്ദിര്‍ മസ്ജിദ് രാഷ്ട്രീയത്തിലും പാഴാക്കേണ്ടതല്ല ഇനിയെങ്കിലും ഇന്ത്യയുടെ ഭാവി.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ