Connect with us

Culture

വ്യവസായ സംരംഭങ്ങള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കണം: മഞ്ഞളാംകുഴി അലി

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും 48180 ഡിപ്ലോമക്കാരും 86191 ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സും ഇപ്പോഴും തൊഴില്‍ അന്വേഷകരായി സംസ്ഥാനത്തുണ്ട്. മറ്റ് വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം 32.67 ലക്ഷമാണ്.
ഇവര്‍ക്കെല്ലാം നേരിട്ട് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പോലും ഇവരെ തൊഴില്‍ സംരംഭകരായി മാറ്റാന്‍ കഴിയും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ താഴെയായത് സര്‍ക്കാര്‍ തൊഴില്‍ സംരംഭകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങാതെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനും വ്യവസായ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നതിനും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. എമര്‍ജിംഗ് കേരള 2012, യെസ് 2014, യെസ് ക്യാന്‍ 2015, വി മിഷന്‍ 2015 എന്നീ പരിപാടികള്‍ ആഗോള ശ്രദ്ധതന്നെ ആകര്‍ഷിച്ച പരിപാടികളാണ്.
എമര്‍ജിംഗ് കേരള സംഗമത്തില്‍ വിവിധ വകുപ്പുകളുടെ കീഴിലായി 177 പദ്ധതി നിര്‍ദേശങ്ങളാണ് തുടക്കത്തില്‍ ലഭിച്ചത്. ഇതില്‍ 56 പദ്ധതികള്‍ ആരംഭിക്കുകയും ഏകദേശം 32137 കോടി രൂപയുടെ ആകെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിയുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന്റെ കീഴില്‍ മാത്രം ആരംഭിച്ച 14 പദ്ധതികളില്‍ 23334 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് വലിയ നേട്ടമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ഉറപ്പാക്കുന്നതിന് എന്ന പേരില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ഇടയാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പെട്ട ഭേദഗതികളോട് കൂടിയ നിയമം സുസ്ഥിര വികസനം എന്ന സങ്കല്‍പത്തെ തന്നെ തകിടം മറിക്കുന്നതാണ്.
കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍-2018 എന്ന നിയമം വഴി ഭേദഗതി ചെയ്യപ്പെടുന്ന ഒരു നിയമമായ കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്റ് റഗുലേഷന്‍ ആക്ട് 2002ലെ പുതിയ വ്യവസ്ഥകള്‍ സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണത്തിന് ഇടയാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ നിക്ഷേപ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനോ പ്രത്യേക പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് ലോകകേരള സഭയുടെ പേരു പറഞ്ഞ് ലോകത്തുള്ള പ്രവാസികളെയെല്ലാം ഇവിടെ വിളിച്ചു വരുത്തിയതെന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.