Connect with us

Culture

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

Published

on

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു.
ദൈനിക് ഭാസ്‌കരണ്‍ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പ്രായോഗിക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഡോ. സിങ് ഉന്നയിക്കുന്നുണ്ട്.
രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തുറന്നു പറയുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് തെറ്റായ ചിത്രങ്ങളാണ് നിലവില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും യുക്തിഭദ്രവും ഉറച്ചതുമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ട് നിരോധനവും തെറ്റായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതുമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് അദ്ദേഹം ആവര്‍ത്തി ച്ചു.
പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം ഈ വീഴ്ചകള്‍ക്കാണ്. അഞ്ച് മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. ഹെഡ്‌ലൈന്‍ മാനേജ്‌മെന്റിലൂടെ കൈയടി വാങ്ങുന്ന രീതി അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കുകയാണ് ആദ്യം വേണ്ടത്. ഇതിനകം തന്നെ ഏറെ സമയം മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പ്രതിസന്ധി മൂര്‍ച്ചിക്കും. ഏതെങ്കിലുമൊരു മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രം അഡ്രസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരില്ല. പ്രതിസന്ധി മറികടക്കുന്നതിന് സമഗ്രവും സമൂലവുമായ നടപടിയാണ് വേണ്ടത്. അഞ്ച് നിര്‍ദേശങ്ങള്‍ ചുവടെ:

  1. ജി.എസ്.ടിയെ യുക്തിസഹമായ രീതിയില്‍ പുനര്‍ നിര്‍വചിക്കുകയും നികുതി ഘടനയില്‍ അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. താല്‍ക്കാലികമായി ഇത് നികുതി വരവില്‍ കുറവുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യും.
  2. കാര്‍ഷിക മേഖലയേയും ഗ്രാമീണ ഉപഭോഗ വ്യവസ്ഥിതിയേയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണം. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ക്രിയാത്മകവും ഉറച്ചതുമായ ബദല്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമീണ ജനതയുടെ ഉപഭോഗ ശേഷിയെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ല.
  3. ധനവിപണിയില്‍ ധനലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുക. ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിപ്പിക്കുക.
  4. തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണ മേഖല, വാഹന നിര്‍മ്മാണ മേഖല എന്നിവക്ക് കരുത്ത് പകരുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക.
  5. യു.എസ് – ചൈന വ്യാപാര യുദ്ധം കയറ്റുമതി രംഗത്ത് തുറന്നിടുന്ന സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുക. കയറ്റുമതി രംഗം ശക്തിയാര്‍ജ്ജിച്ചാലല്ലാതെ അടുത്ത മൂന്നു -നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ച നേടിയെടുക്കാനാവില്ല.
    1990കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയ ശില്‍പ്പി എന്ന നിലയിലാണ് ഡോ. സിങിന്റെ സേവനങ്ങള്‍ സ്മരിക്കപ്പെടുന്നത്. നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അതിവേഗം രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിച്ചിരുന്നു.
Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.