Connect with us

Culture

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഏഴ് മരണം

Published

on

കോഴിക്കോട്:സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വ്യാപക നാശനഷ്ടം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചു. കോഴിക്കോട്ട് തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരിയായ ചാലിയം കപ്പലങ്ങാടി കുരിക്കള്‍കണ്ടി ഖദീജക്കുട്ടി (60)യാണ് മരിച്ചത്. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി ദീപ(40)യും തെങ്ങു ദേഹത്ത് മുറിഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട എടത്വ തലവടിയല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍ക്കോട് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക്, കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിനിയായ എല്‍.കെ.ജി വിദ്യാര്‍ഥിനി ഫാത്തിമ, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്.

ഉച്ച 12.30 ഓടെ ബന്ധുവീട്ടില്‍ന്ന് മടങ്ങും വഴി കാറ്റും മഴയും കണ്ട് ഖാദിയാരകത്തിന് സമീപത്തെ വീട്ടിലേക്ക് കയറി നില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഖദീജക്കുട്ടിയുടെ ദേഹത്തേക്ക് പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണത്. കൂടെയുണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: അഷ്‌റഫ് , സലീം ( മലബാര്‍ സൗണ്ട്‌സ്, വട്ടപ്പറമ്പ്) ഹമീദ്, നദീറ. മരുമക്കള്‍: റസിയ (പാലത്തിങ്ങല്‍, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: അബ്ദുല്ലക്കോയ ,സുഹറ, സുബൈദ, സൈനബ.

സംസ്ഥാനത്ത് മഴയില്‍ 50 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 100 വീടുകള്‍ക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 40 ഇടങ്ങളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. കഴക്കൂട്ടം ദേശീയപാതയില്‍ മരം വീണതോടെ ഗതാഗതം സ്തംഭിച്ചു. മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കോഴിക്കോട് കടലുണ്ടിയില്‍ നാല് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. കൊയിലാണ്ടിയില്‍ ബസിന് മുകളില്‍ മരം വീണു.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മഴയിലും കാറ്റിലും കനത്ത കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കട്ടപ്പന കല്‍ത്തൊട്ടി മേപ്പാറയില്‍ വീടിനു മുകളില്‍ മരംവീണു നാലു പേര്‍ക്കും തങ്കമണിയില്‍ വീടിനു മുകളില്‍ കല്ല് ഉരുണ്ടുവീണു മറ്റൊരാള്‍ക്കും പരുക്കേറ്റു. നെടുങ്കണ്ടം മേഖലയില്‍ മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം തകരാറിലായി. പൈനാവ് കുളമാവ് മാങ്കുളം കല്ലാര്‍ റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ വീടിനു മുകളില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു. കല്ലാര്‍കുട്ടി അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കണ്ണൂരിലും വ്യാപക നാശനഷ്ടമുണ്ടായി. പഴയ ബസ് സ്റ്റാന്റിനു സമീപം കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡ് പൊട്ടിവീണു വാഹനങ്ങളും ഭാഗ്യക്കുറി കടയും തകര്‍ന്നു. ഭാഗ്യക്കുറി വില്‍പനക്കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആലക്കോട് മേഖലയിലുണ്ടായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. റബറും വാഴയും തെങ്ങും നിലംപൊത്തി. മരം വീണ് വാഹനങ്ങള്‍ നശിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. തൃശൂര്‍ ജില്ലയിലും മഴ നാശം വിതച്ചു. നഗരമധ്യത്തില്‍ സ്വരാജ് റൗണ്ടില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. അഗ്നി ശമന സേനയെത്തി മുറിച്ചുമാറ്റി. കൊടകര ഭാഗത്തു മറ്റത്തൂര്‍ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കു നാശം സംഭവിച്ചു. കുലച്ച പതിനായിരത്തോളം വാഴകള്‍ ഒടിഞ്ഞു. മരങ്ങള്‍ വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇരിങ്ങാലക്കുട മേഖലയില്‍ പലയിടത്തും മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മണ്ണുത്തി ദേശീയപാതയില്‍ മൂന്നിടത്തു രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെ നാല് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. പട്ടിക്കാട്ടും പാണഞ്ചേരിയിലും മരങ്ങള്‍വീണു ഗതാഗതം മുടങ്ങി. അന്തിക്കാട് കാറിനു മുകളില്‍ മരം വീണു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.