Connect with us

Culture

അഖ്‌സ പ്രമേയം പാസായി: യുനസ്‌കോയോട് അരിശം തീര്‍ത്ത് ഇസ്രാഈല്‍

Published

on

ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു.
മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്‌കോയുടെ കരട് റിപ്പോര്‍ട്ട് ഇസ്രാഈലിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ചരിത്രത്തെ അംഗീകരിക്കാത്ത റിപ്പോര്‍ട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്തലി ബെന്നറ്റ് പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനത്തെ തടയുകയും പൊലീസിന്റേയും പട്ടാളത്തിന്റേയും കടന്നു കയറ്റത്തേയും അപലപിക്കുന്ന പ്രമേയം ഇസ്രാഈലിനെ അധിനിവേശ ശക്തിയായാണ് വിശേഷിപ്പിക്കുന്നത്. ജറൂസലമിലെ വിശുദ്ധ ക്രേന്ദ്രങ്ങളിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഏഴ് അറബ് രാജ്യങ്ങള്‍ സമര്‍പ്പിച്ച കരട് തീരുമാനം യുനെസ്‌കോ സ്വീകരിച്ചതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്. ജൂതന്‍മാര്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ടെമ്പിള്‍ മൗണ്ട് എന്നതിനു പകരം പ്രമേയത്തില്‍ പല തവണ മസ്ജിദുല്‍ അഖ്‌സ എന്ന് വിശേഷിപ്പിച്ചതാണ് ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണം.

aqsaa

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്ക് ജറൂസലേമിലെ പഴയ പട്ടണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് തയാറാക്കിയ രേഖയില്‍ വിശുദ്ധ ഹില്‍ടോപ്പിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് മുസ്‌ലിംകള്‍ക്കു മാത്രം വിശുദ്ധമായതെന്നാണ് പ്രമേയത്തിലെ ഒരു ഭാഗത്ത് പറയുന്നത്. കിഴക്കന്‍ ജറൂസലേമിന്റേയും ഫലസ്തീന്റേയും സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുക എന്നതാണ് നിര്‍ദ്ദിഷ്ട രേഖയുടെ ലക്ഷ്യം. ഇസ്‌ലാം മത വിശ്വാസികള്‍ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രാഈലിന്റെ നടപടിയെ അപലപിക്കുന്ന രേഖ രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നാണ് ഇസ്രാഈല്‍ ആരോപിക്കുന്നത്.

കരട് പ്രമേയം ആറിനെതിരെ 24 വോട്ടുകള്‍ക്കാണ് യു.എന്‍ കമ്മിറ്റി പാസാക്കിയത്. അതേ സമയം 26 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല. കരട് റിപ്പോര്‍ട്ട് നിലവില്‍ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് സമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് സമിതി തീരുമാനമെടുക്കും. അതേ സമയം ജറൂസലേമുമായുള്ള ജൂതന്‍മാരുടെ ആയിരക്കണക്കിന് വര്‍ഷത്തെ ബന്ധം അവഗണിച്ച് ഇസ്‌ലാമിക ഭീകരതയെ സഹായിക്കുകയാണ് യുനെസ്‌കോ ചെയ്യുന്നതെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നു. യുനെസ്‌കോ അസംബന്ധ നാടകമായി പരിണമിച്ചെന്നായിരുന്നു ഇതേ കുറിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ടെമ്പിള്‍ മൗണ്ടുമായും വെസ്റ്റേണ്‍ വാളുമായും ഇസ്രാഈഈലിനു ബന്ധമില്ലെന്നു പറയുന്നത് ചൈനീസ് വന്‍മതിലുമായി ചൈനക്കു ബന്ധമില്ലെന്നും പിരമിഡുമായി ഈജിപ്തിനു ബന്ധമില്ലെന്നും പറയുന്നതിനു തുല്യമാണെന്നും നെതന്യാഹു ആരോപിച്ചു. യുനെസ്‌കോയുടേത് അസംബന്ധമാണെന്നും വിശ്വാസ്യത തകര്‍ന്നെന്നും നെതന്യാഹു ആരോപിച്ചു. ഏകപക്ഷീയമായ തീരുമാനമാണ് യുനെസ്‌കോയുടേതെന്ന് ലോക ജൂത കോണ്‍ഗ്രസും ആരോപിച്ചു. അതേ സമയം യുനെസ്‌കോയുടെ നീക്കത്തെ ഫലസ്തീന്‍ ജനത സ്വാഗതം ചെയ്തു.

ഇത് ഇസ്രാഈലിനുള്ള വ്യക്തമായ താക്കീതാണെന്നും ജൂത കുടിയേറ്റം ആ രാജ്യം അവസാനിപ്പിക്കണമെന്നും ഫലസ്തീനെ അംഗീകരിക്കുകയും ജറൂസലേം അതിന്റെ തലസ്ഥാനമായും മുസ്‌ലിംകളുടേയും ക്രിസ്ത്യാനികളുടേയും വിശുദ്ധ സ്ഥലമായി അംഗീകരിക്കുകയും വേണമെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു ദൈന പറഞ്ഞു.
അള്‍ജീരിയ, ഈജിപ്ത്, ലെബനന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടു വന്നത്. എസ്‌തോണിയ, ജര്‍മ്മനി, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, യു.കെ, യു.എസ്.എ എന്നിവര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ചൈന, റഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

പ്രമേയത്തെ ശക്തമായ ഭാഷയില്‍ അപലിപിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഈസ്റ്റ് ജറൂസലേമിലുള്ള അല്‍ അഖ്‌സ കോമ്പൗണ്ട് 1967ലാണ് ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തത്. വെസ്റ്റ്ബാങ്ക് അധിനിവേശത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജ്യാന്തര സമൂഹം ഇതുവരെ ഈ നീക്കത്തെ അംഗീകരിച്ചിട്ടില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.