Connect with us

Football

അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുമോ? ചര്‍ച്ചക്കായി മെസിയുടെ പിതാവ് ബാഴ്‌സലോണയില്‍ എത്തി

മെസ്സിയുടെ പിതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍

Published

on

മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് തീര്‍പ് കല്‍പിക്കാന്‍ മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജി മെസി ബാഴ്‌സ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കായി സ്‌പെയിനില്‍ എത്തി. ബാഴ്‌സ പ്രസിഡന്റ് ജോസപ് ബര്‍ത്തോമ്യുവുമായും ടീം അധികൃതരുമായും ജോര്‍ജി മെസ്സി ചര്‍ച്ച നടത്തും. എപ്പോഴാണ് ചര്‍ച്ചയെന്ന് വ്യക്തമല്ല.

അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലെത്തിയ ജോര്‍ജിയെ കാത്ത് നിരവധി മാധ്യമപ്രവര്‍ത്തകരും മെസ്സി ആരാധകരും എയര്‍പോര്‍ട്ടില്‍ തമ്പടിച്ചിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്ന് മാത്രമായിരുന്നു ജോര്‍ജിയുടെ പ്രതികരണം.

കഴിഞ്ഞ ആഴ്ച്ചയാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം മെസ്സി ബാഴ്‌സയെ അറിയിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ആരംഭിച്ച പരിശീലനത്തില്‍ നിന്നും മെസ്സി വിട്ടു നിന്നു. എന്നാല്‍ ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ തീരുമാനത്തോട് അനുകൂലമായ പ്രതിരണമല്ല ബാഴ്‌സയില്‍ നിന്ന് ഉണ്ടായത്.

സീസണ്‍ അവസാനിച്ചതോടെ കരാര്‍ പ്രകാരം ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന നിലപാടിലാണ് മെസ്സി. എന്നാല്‍, ഇതിന്റെ കാലാവധി ജൂണ്‍ പത്തിന് അവസാനിച്ചെന്നാണ് ബാഴ്‌സ അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരിലാണ് അനിശ്ചിതത്വവും തര്‍ക്കവും നിലനില്‍ക്കുന്നത്.

2021 ജൂണ്‍ വരെയാണ് ബാഴ്‌സയുമായുള്ള കരാര്‍. മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കില്‍ കരാര്‍ തുകയായ 700 മില്യണ്‍ ഡോളര്‍ നല്‍കണമെന്നും ബാഴ്‌സ വ്യക്തമാക്കുന്നു. മെസ്സിയെ പോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു ബാര്‍സ.

രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടാമെന്ന ഉപാധിയും മെസ്സിക്ക് മുന്നില്‍ ബാഴ്‌സ വെക്കുന്നു. അതായത് 2022-23 സീസണ്‍ കൂടി ബാഴ്‌സയ്ക്ക് വേണ്ടി മെസ്സി ബൂട്ടണിയേണ്ടി വരും. എന്നാല്‍ ഈ ഓഫര്‍ മെസ്സി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ടീം മാനേജ്‌മെന്റിനോടും പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് മെസ്സിയുടെ നിലപാട്.

മെസ്സിയുടെ പിതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍. കൂടാതെ, മെസ്സിയുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്നും ബാഴ്‌സ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ക്ലബ്ല് വിടണമെന്ന തീരുമാനം മെസ്സി പുനഃപരിശോധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെസ്സിയെ അനുനയിപ്പിക്കാന് കഴിയാവുന്നതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്നും അധികൃതര്‍ പറയുന്നു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Football

‘ പേടിപ്പിക്കേണ്ട’; ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍

Published

on

പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്‌ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ കോടതിയില്‍ പോവുമെന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലാലീഗ അധികാരികള്‍ പറഞ്ഞത്. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു എംബാപ്പേ. ഏതൊരു സാഹചര്യത്തിലും എംബാപ്പേ റയലില്‍ എത്തുമെന്നായിരുന്നു ഫ്‌ളോറന്റീനോ പെരസും സംഘവും വിശ്വസിച്ചിരുന്നത്.

എന്നാല്‍ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പി.എസ്.ജി അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരത്തെ നിലനിര്‍ത്തുകയായിരുന്നു. ഇതാണ് റയലിനെയും ലാലീഗയെയും ചൊടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്ലബിന്റെ വരുമാനത്തില്‍ 32 ശതമാനത്തിലധികം താരങ്ങള്‍ക്കായി ചെലവഴിച്ചവരാണ് ലാലീഗയെന്ന് ഫ്രഞ്ച് ഡിവിഷന്‍ വണ്‍ മേധാവി വിന്‍സെന്റ്് ലബ്രുനെ പറഞ്ഞു. ഇന്നലെ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടെബസിന് അയച്ച കത്തില്‍ സ്വന്തം വീഴ്ച്ചകള്‍ക്ക് ഫ്രഞ്ച് ലീഗിനെയും പി.എസ്.ജിയെയും എംബാപ്പേയെയും കുറ്റപ്പെടുത്തരുതെന്ന് വിന്‍സെന്റ് പറഞ്ഞു. ലാലീഗയുടെ വീഴ്ച്ചക്ക് ഫ്രഞ്ച് ലീഗിനെ കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സാമ്പത്തിക വീഴ്ച്ചകള്‍ നിങ്ങള്‍ തന്നെ പരിഹരിക്കുക-വിന്‍സെന്റ് പറഞ്ഞു.

Continue Reading

Football

തേര്‍ഡ് ഐ: ഗോള്‍മഴയുറപ്പ്- കമാല്‍ വരദൂര്‍

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.

Published

on

2018 ലെ റഷ്യന്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവുമധികം തവണ കയറിയിറങ്ങിയ കളിമുറ്റമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമധ്യത്തിലെ ക്രെസ്റ്റോവിസ്‌കി സ്‌റ്റേഡിയം. അവിടെ നടക്കേണ്ടതായിരുന്നു ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ വ്ഌഡിമിര്‍ പുട്ടിന്റെ റഷ്യ സെലന്‍സ്‌ക്കിയുടെ യുക്രെയ്‌നിനെതിരെ അനാവശ്യ കയ്യേറ്റത്തിന് മുതിര്‍ന്നു. യുദ്ധമെന്ന ഭീകരത ലോകത്തെ വേദനിപ്പിച്ചപ്പോള്‍ എല്ലാവരും റഷ്യക്കെതിരായി. അങ്ങനെയാണ് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അതിസുന്ദര റഷ്യന്‍ നഗരത്തോട് വിട ചൊല്ലാന്‍ നിര്‍ബന്ധിതരായത്. പുട്ടിന്‍ യുദ്ധം മുറുക്കിയപ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മക്‌റോണ്‍ യുവേഫയോട് പറഞ്ഞു- ഫൈനലിന് പാരീസ് റെഡിയാണെന്ന്.

2006 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന അതേ പാരീസ്. അന്ന് ചാമ്പ്യന്‍സ് ലീഗിന്റെ നാമധേയം യൂറോപ്യന്‍ കപ്പ് എന്നായിരുന്നു. ബാര്‍സിലോണക്കാര്‍ ആഴ്‌സനലിനെ വീഴ്ത്തിയ രാത്രി. ബാര്‍സിലോണ സ്‌പെയിനും ആഴസ്‌നല്‍ ഇംഗ്ലണ്ടുമാവുമ്പോള്‍ ഇന്നും അതേ തരത്തില്‍ മറ്റൊരു ഇംഗ്ലീഷ്-സ്പാനിഷ് അങ്കം. കാല്‍പ്പന്ത് മൈതാനത്ത് പന്ത് തട്ടുന്നത് പതിനൊന്ന് പേരാണെങ്കിലും കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വ്യക്തിഗത മികവുകള്‍ പ്രധാനമാണ്.

റയല്‍ മാഡ്രിഡ് ഇത്തവണ സ്വപ്‌ന തുല്യമായ യാത്രയിലുടെയാണ് അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. തോല്‍പ്പിച്ചവരുടെ ഗണത്തില്‍ മെസിയും നെയ്മറും എംബാപ്പേയും കളിച്ച സാക്ഷാല്‍ പി.എസ്.ജി, നിലവിലെ വന്‍കരാ ചാമ്പ്യന്മാരും മാസോണ്‍ മൗണ്ട്, അന്റോണിയോ റുഡിഗര്‍, ടിമോ വെര്‍ണര്‍, റുമേലു ലുക്കാക്കു തുടങ്ങിയവരുടെ ചെല്‍സി, കെവിന്‍ ഡി ബ്രുയനും റഹീം സ്‌റ്റെറര്‍ലിങും റിയാദ് മെഹ്‌റസും ഗബ്രിയേല്‍ ജീസസുമെല്ലാം അണി നിരന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയുമെല്ലാം. ഈ കളികളില്ലെല്ലാം അരങ്ങ് തകര്‍്ത്തത് ഒരു 35 കാരനായിരുന്നു-ഡബിള്‍ ഹാട്രിക് മികവില്‍ അരങ്ങ് തകര്‍ത്ത കരീം ബെന്‍സേമ. ഇന്ന് അദ്ദേഹമാണ് ടീമിന്റെ നായകന്‍.

ലിവര്‍ സംഘത്തില്‍ കളിയുടെ ഗതിക്കും വേഗത്തിനുമൊപ്പം താള-ലയ സമ്പന്നമായി പന്ത് തട്ടുന്ന സാദിയോ മാനേ എന്ന മുന്‍നിരക്കാരന്‍. സീസണില്‍ മാനേ സ്വന്തം രാജ്യമായ സെനഗലിന് ആഫ്രിക്കന്‍ വന്‍കരാ കിരീടം സമ്മാനിച്ചു, സെനഗലിന് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സമ്മാനിച്ചു, ലിവറിന് ഒന്നിലധികം കിരീടങ്ങള്‍ സമ്മാനിച്ചു- ഇന്ന് അദ്ദേഹമിറങ്ങുമ്പോള്‍ റയലിന്റെ പുകള്‍പെറ്റ സീനിയര്‍ ഡിഫന്‍ഡര്‍ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കളിയിലെ രസതന്ത്രം മെനയുന്നതില്‍ മുന്‍നിരക്കാര്‍ക്കുള്ള പങ്ക് വലുതാവുമ്പോള്‍ സ്‌റ്റെഡെ ഡി ഫ്രാന്‍സില്‍ ബെന്‍സേമയും മാനേയുമായിരിക്കും കിരീട നിര്‍ണയത്തിലെ പ്രധാനികള്‍.

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും. ഇവരെ ഒരുക്കുന്നത് മൈതാനത്തെ പുകള്‍പെറ്റ ആശാന്മാരാണ്. കാര്‍ലോസ് അന്‍സലോട്ടിയും ജുര്‍ഗന്‍ ക്ലോപ്പെയും. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള പരിശീലകര്‍. രണ്ട് പേരും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. ഒരു തരത്തിലും പ്രതിരോധ സോക്കറില്‍ വിശ്വാസമര്‍പ്പിക്കാത്തവര്‍. അതിനാല്‍ ഗോളുകളധികം പിറന്നാലും അല്‍ഭുതപ്പെടാനില്ല. തിരിച്ചുവരവാണ് റയലിന്റെ ശക്തി. സീസണില്‍ മൂന്ന് നിര്‍ണായക ദ്വിപാദ മല്‍സരങ്ങളില്‍ പിറകില്‍ നിന്നും തിരികെ വന്നവര്‍. ഏതൊരു സാഹചര്യത്തെയും അനുഭവക്കരുത്തില്‍ നേരിടാനുള്ള ആത്മവിശ്വാസമാണ് സീമപകാലത്തെ റയല്‍.

Continue Reading

Football

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്‌

12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്‌പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.

Published

on

പാരീസ്:ഇന്നത്തെ രാത്രി ഉറങ്ങാനുള്ളതല്ല. കളി കാണാനുള്ളതാണ്. ലോകകപ്പോ യൂറോയോ കോപ്പയോ ഒന്നുമല്ല. പക്ഷേ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്നാല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ ചാമ്പ്യന്‍ ക്ലബാണ്. അവരെ കണ്ടെത്തുന്ന ഫൈനലാണ് ഇന്നത്തെ രാത്രി. 12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്‌പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.

വിഖ്യാതരായ രണ്ട് ആശാന്മാര്‍. ജുര്‍ഗന്‍ ക്ലോപ്പെ എന്ന ജര്‍മന്‍കാരനും കാര്‍ലോസ് അന്‍സലോട്ടി എന്ന ഇറ്റലിക്കാരനും. അങ്ങനെ നോക്കുമ്പോള്‍ ഇത് ജര്‍മനി-ഇറ്റലി ഫൈനലുമാണ്. താര നിര നോക്കു- റയല്‍ സംഘത്തില്‍ കരീം ബെന്‍സേമ, ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ വേള്‍ഡ് ക്ലാസ് സീനിയേഴ്‌സ്. ഇവര്‍ക്കൊപ്പം യുവനിരയിലെ മികച്ച കാവല്‍ക്കാരന്‍ തിബോത്ത് കൊത്‌വ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവര്‍. ലിവര്‍ ടീമില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിംഗ് ജോഡിയായ മുഹമ്മദ് സലാഹും സാദിയോ മാനേയും. ഇവര്‍ക്കൊപ്പം റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ഡിജിക്, അലിസണ്‍ ബേക്കര്‍ തുടങ്ങിയ സീനിയേഴ്‌സ്.

റയലിനും ലിവറിനും ഇത്തവണ രണ്ട് കിരീടങ്ങള്‍ നേടാനായിട്ടുണ്ട്. റയല്‍ സ്പാനിഷ് ലാലീഗയും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കിയവര്‍. ലിവറാവട്ടെ കറബാവോ കപ്പും എഫ്.എ കപ്പും സീസണില്‍ ഷോക്കേസിലെത്തിച്ചിരിക്കുന്നു. രണ്ട് ടീമുകള്‍ക്കും മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കി സീസണ്‍ അവസാനിപ്പിക്കാനാണ് മോഹം. പ്രീമിയര്‍ ലീഗ് നഷ്ടമായതായിരുന്നു ലിവറിന്റെ സമീപകാല വേദന.

മേജര്‍ ഇംഗ്ലീഷ് കിരീടത്തിന് ഒരു പോയന്റിന് അരികിലായിരുന്നു ടീമിന്റെ പതനം. പ്രീമിയര്‍ ലീഗ് അവസാന പോരാട്ടത്തിന്റെ അവസാന മിനുട്ട് വരെ സാധ്യതകളില്‍ നിറഞ്ഞ ടീം. ചാമ്പ്യന്മാരായി മാറിയ മാഞ്ചസ്റ്റര്‍ സിറ്റി അവസാന അങ്കത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റ് നില്‍ക്കുമ്പോള്‍ വോള്‍വ്‌സിനെതിരെ മുന്നിലായിരുന്നു ലിവര്‍. പക്ഷേ അവസാനത്തില്‍ മൂന്ന് ഗോളുകളുമായി സിറ്റി തിരികെ വന്നപ്പോള്‍ ലിവറിന്റെ മോഹം അകന്നു. ആ നഷ്ടം നികത്താന്‍ ഇന്ന് ലിവറിന് യൂറോപ്യന്‍ കിരീടം വേണം. റയലാവട്ടെ ചാമ്പ്യന്‍സ് ലീഗ് ഏറ്റവുമധികം തവണ ഉയര്‍ത്തിയ സംഘമാണ്. അവരും വിട്ടു കൊടുക്കാതെ കളിക്കുമെന്നിരിക്കെ രാത്രിയില്‍ ഉറങ്ങിയാല്‍ നഷ്ടം സുന്ദരമായ സോക്കര്‍ പൂരമായിരിക്കും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.