Connect with us

Culture

മതേതര ചേരിയെ ഇടതുപക്ഷം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു: മുനീര്‍

Published

on

തിരുവനന്തപുരം: ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കുന്നതിനായുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. അതിന് എല്ലാ മതേതര ശക്തികളും ഒരുമിച്ച് നിന്ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ മതേതര ചേരിയെ ശിഥിലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. തങ്ങളുടെ യഥാര്‍ത്ഥ ശത്രു മോദിയും ബി.ജെ.പിയുമായിരുന്നില്ലെന്ന പ്രതീതിയാണ് ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ പ്രതിഫലിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ തിരസ്‌കരിക്കപ്പെട്ടിരുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. കരിനിയമങ്ങള്‍ കൊണ്ട് വേട്ടയാടപ്പെടുന്ന സമൂഹങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍. വിചാരണ കൂടാതെ തടവില്‍ വെക്കുന്നതിനെതിരെ, സിവില്‍ കുറ്റങ്ങള്‍ക്ക് ക്രമിനല്‍ നിയമം ചുമത്തുന്നതിനെതിരെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യക്ക് നല്‍കുന്നത്. ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ക്രിയാത്മകമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ബാലിശമായ വിഷയങ്ങളാണ് ഇടതുപക്ഷം ചര്‍ച്ച ചെയ്യുന്നത്.
ദക്ഷിണേന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് തന്റെ സ്ഥാനാര്‍ത്ഥിത്തം എന്ന രാഹുലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയായിരുന്നു ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നതെന്നും മുനീര്‍ പറഞ്ഞു. രാഹുലിനെതിരെ ബി.ജെ.പി നടത്തുന്ന പദപ്രയോഗമാണ് സി.പി.എം മുഖപത്രം ഉപയോഗിച്ചത്. മതേതരത്തവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ തിരുത്തല്‍ ശക്തിയാകാനാണ് തങ്ങള്‍ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളിലെ ജയമാണ് വേണ്ടത്.
സ്ത്രീ സമത്വത്തിന് വേണ്ടി മതില്‍ സംഘടിപ്പിച്ചവര്‍ സ്ത്രീകളെ അവഹേളിക്കുന്നത്. ആലത്തൂരിലെ വനിതാ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വളരെ പുച്ഛമായാണ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വേണ്ടി വാചക കസര്‍ത്ത് നടത്തുകയല്ല, അവര്‍ക്ക് വേണ്ടി നിലപാടെടുക്കുകയാണ് ചെയ്യുന്നത്. നിയമസഭയിലും പാര്‍ലമെന്റിലും 33 ശതമാനം സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനം സ്ത്രീ സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സ്ത്രീകളെ അവഹേളിക്കുന്ന ഇടതുപക്ഷത്തെ സ്ത്രീ സമൂഹം ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി മുനീര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ നിലപാടുകള്‍ക്കുമെതിരെ എന്ന പോലെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനും എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുനീര്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.