Connect with us

Culture

സ്വാതന്ത്ര്യദിനത്തിലും രാജ്യത്തോട് പച്ചക്കള്ളം പറഞ്ഞ് പ്രധാനമന്ത്രി; യാഥാര്‍ത്ഥ്യം ഇങ്ങനെ

Published

on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അഭിമാന നിമിഷത്തിലും സംഘപരിവാര്‍ നുണകളുടെ പ്രചാരകനായി പ്രധാനമന്ത്രി തരംതാഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കശ്മീര്‍ വിഷയത്തിലാണ് പ്രധാനമന്ത്രി ആര്‍.എസ്.എസ് പ്രചാരണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിലപാടായി പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവാണ് കുറ്റക്കാരനെന്നും കശ്മീരിന്റെ പ്രത്യേക പദവിയില്‍ സര്‍ദാര്‍ പട്ടേലിന് താല്‍പര്യമില്ലായിരുന്നു എന്നായിരുന്നു എന്നുമാണ് ആര്‍.എസ്.എസ് നടത്തുന്ന വ്യാജപ്രചരണം. ഇതാണ് ഇന്ന് പ്രധാനമന്ത്രിയും ഇന്ന് രാജ്യത്തോട് പറഞ്ഞത്.

എന്നാല്‍ വാസ്തവം എന്താണ്? ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ന്റെ ശില്‍പി സര്‍ദാര്‍ പട്ടേല്‍ ആണ് എന്നതാണ് ചരിത്രം. ജുനാഗഡ്, ഹൈദരാബാദ്, കശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങളുടെ കാര്യത്തിലാണ് സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. നെഹ്‌റുവും പട്ടേലും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഈ മൂന്ന് നാട്ടുരാജ്യങ്ങളുടെയും കാര്യത്തില്‍ പരസ്പരം കൂടിയാലോചിച്ചാണ് ഇരുപക്ഷവും മുന്നോട്ടുനീങ്ങിയത്.

കശ്മീരിനേക്കാള്‍ ഹൈദരാബാദിനാണ് പട്ടേല്‍ പ്രാധാന്യം നല്‍കിയത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ചേര്‍ക്കാമെന്ന് നൈസാമിനെ കൊണ്ട് പാക്കിസ്താന്‍ സമ്മതിപ്പിക്കുകയാണെങ്കില്‍ കശ്മീരിന്മേലുള്ള പാക്കിസ്താന്റെ അവകാശവാദം അംഗീകരിക്കാന്‍ 1947 വരെ പട്ടേല്‍ തയ്യാറായിരുന്നു. ‘ജുനഗഡിനെയും കശ്മീരിനെയും നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യുന്നു? ഹൈദരാബാദിനെയും കശ്മീരിനെയും കുറിച്ച് സംസാരിച്ച് നമുക്കൊരു തീരുമാനത്തില്‍ എത്താം’ എന്നാണ് പാക് പ്രധാനമന്ത്രി ലിയാഖത് അലിഖാനോട് പട്ടേല്‍ പറഞ്ഞത്. 1947 നവംബര്‍ 28ന് ലിയാഖത്ത് അലിഖാനുമായുള്ള കൂടിക്കാഴ്ചയില്‍ പട്ടേല്‍ പറഞ്ഞത് നയതന്ത്രപരമായ ഒത്തുതീര്‍പ്പില്‍ എത്താമെങ്കില്‍ പൂഞ്ചില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കാം എന്നായിരുന്നു. പക്ഷേ നെഹ്‌റു ഇതിനെ എതിര്‍ത്തു.

1948ല്‍ കശ്മീരില്‍ പാക് സൈന്യം കൂടുതല്‍ സജീവമായതോടെ സംസ്ഥാനത്തെ വിഭജിക്കാം എന്ന നിലപാടില്‍ നെഹ്‌റു എത്തിച്ചേരുകയായിരുന്നു. പട്ടേല്‍ നെഹ്‌റുവിനോട് യോജിച്ചു. ശാശ്വതവും പ്രായോഗികവുമായ ഒത്തുതീര്‍പ്പെന്നാണ് പട്ടേല്‍ വിഭജനത്തെ നിരീക്ഷിച്ചത്. പൂഞ്ചിന്റെ ഭാഗങ്ങളും ഗില്‍ഗിതും പാകിസ്താന്റെ ഭാഗമായപ്പോള്‍ മറ്റ് ഭാഗങ്ങള്‍ ഇന്ത്യയുടേതായി.

ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ ഉള്‍പ്പെടെ, കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും നെഹ്‌റുവും പട്ടേലും ഒന്നിച്ചാണ് ഇടപെട്ടത്. കശ്മീര്‍ ദിവാനായിരുന്ന എന്‍.ജി അയ്യാനഗറും ഷെയ്ഖ് അബ്ദുല്ലയും തമ്മിലാണ് പ്രധാനമായും കൂടിയാലോചനകള്‍ നടന്നത്. കശ്മീരിന്റെ കാര്യത്തില്‍ പട്ടേലിന്റെ സമ്മതമില്ലാതെ നെഹ്‌റു ഒരടി പോലും മുന്നോട്ടുപോയിരുന്നില്ല. 1949 മെയ് 1516 തിയ്യതികളില്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ പട്ടേലിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അയ്യാനഗര്‍ കരടിന് രൂപം നല്‍കി. അയ്യാനഗര്‍ ഒരു കുറിപ്പിന് ഒപ്പം ഇത് പട്ടേലിന് അയച്ചുകൊടുത്തു ‘ഈ കരടിന് താങ്കളുടെ അംഗീകാരമുണ്ടെന്ന് ജവഹര്‍ലാല്‍ജിയോട് പറയാമോ? എങ്കില്‍ മാത്രമേ അദ്ദേഹം ഷെയ്ഖ് അബ്ദുല്ല്ക്ക് കൈമാറൂ’. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ അയ്യാനാഗറിനോട് മുന്നോട്ടുപോവാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ആ സമയത്ത് നെഹ്‌റു വിദേശത്തായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിച്ചു എന്നാണ് പട്ടേല്‍ നെഹ്‌റുവിനോട് പറഞ്ഞത്. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ നിന്ന് രാജിവെക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞപ്പോള്‍ നെഹ്‌റുവിനോട് ഇടപെടാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

അതായത് സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു. എന്നാല്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേവലം ഒരു ആര്‍.എസ്.എസ് പ്രചാരകന്‍ മാത്രമായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്ന ദയനീയ കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.