Connect with us

Culture

കൊട്ടിഘോഷിച്ച മോദിയുടെ കൊട്‌ലര്‍ അവാര്‍ഡ് വ്യാജമെന്ന്; പരിഹസിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡാണ് വിവാദത്തിലായിരിക്കുന്നത്.

സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളില്‍ മോദി, രാജ്യത്തിന് നല്‍കിയ നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്നാണ് ഇതോടൊപ്പമുള്ള പ്രശസ്തി പത്രത്തില്‍ പറയുന്നത്. അതേ സമയം മോദിക്ക് നല്‍കിയ പുരസ്‌കാരം വ്യാജമെന്ന ആരോപണവുമായി പ്രശസ്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി വയര്‍’ രംഗത്തെത്തി. ഡബ്ല്യൂ.എം.എസ് സ്ഥാപകനായ ഫിലിപ് കോട്‌ലറുടെ പേരില്‍ വര്‍ഷങ്ങളായി പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് അവരുടെ നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഫിലിപ്പ് കോട്ലര്‍ സ്ഥാപനത്തിന്റെ പുരസ്‌കാരം മുമ്പ് നല്‍കിയതായി അറിവില്ല. വര്‍ഷങ്ങളായി നല്‍കി വരുന്ന എന്ന് മോദി തന്നെ ട്വീറ്റില്‍ കുറിച്ച അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ‘ദി വയര്‍’ പരിഹസിക്കുന്നു. പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഒരു വിവരം പോലും ഡബ്ല്യൂ.എം.എസിന്റെ ഔദ്യോഗിക സൈറ്റിലടക്കം ലഭ്യമല്ലെന്നും ദി വയര്‍ പറയുന്നു.

പാതു മേഖലാ സ്ഥാപനമായ ഗെയ്ല്‍ ഇന്ത്യ, ബാബാ രാംദേവിന്റെ പതഞ്ജലി, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെന്റ റിപബ്ലിക് ടി.വി എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയിലായിരുന്നു മോദിക്ക് പുരസ്‌കാരം നല്‍കിയത്.


അതിനിടെ അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

ലോകോത്തര അവാര്‍ഡായ ‘കൊറ്റ്‌ലര്‍ പുരസ്‌കാരം’ നേടിയ എന്റെ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ജൂറി ഇല്ലാത്ത ഒരവാര്‍ഡ് ആയതിനാലും മുമ്പൊരിക്കരിക്കലും നല്‍കിയിട്ടില്ല എന്നതിനാലും തന്നെ അത് വളരെ പ്രശസ്തമായ ഒരവാര്‍ഡ് തന്നെയാണ്. കൂടാതെ പതഞ്ജലിയും റിപ്പബ്ലിക് ടിവി സ്‌പോണ്‍സര്‍ ചെയ്ത ഒരു പരിപാടി കൂടിയാണല്ലോ…”, ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മോദിക്ക് ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളുമായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളെ കുറിച്ചുള്ള പരമര്‍ശമില്ലെന്നും ഏത് സ്ഥാപനമാണ് നല്‍കിയതെന്നതിനെ കുറിച്ച് പോലും അറിയിപ്പില്ലെന്നും ദി വയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഫിലിപ് കോട്‌ലര്‍ അവാര്‍ഡിന് മത്സരാര്‍ഥികളെ സാധാരണ പ്രത്യേക നോമിനേഷന്‍ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ഓരോരുത്തരും അവാര്‍ഡിന് പരിഗണിക്കാനുള്ള ഫീസായി ഈടാക്കും. ഇതിന്റെ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പുതിയ പുരസ്‌കാരത്തെ കുറിച്ച് ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളില്‍ വന്നതല്ലാതെ അത് കൈമാറിയതിനെ കുറിച്ചോ, നല്‍കാനുള്ള സാഹചര്യത്തെ കുറിച്ചോ അവരുടെ വെബ്‌സൈറ്റുകളിലോ മറ്റോ വിവരണം നല്‍കിയിട്ടില്ലെന്നും ദി വയര്‍ വെളിപ്പെടുത്തി.

മന്ത്രി പിയൂഷ് ഗോയല്‍ മോദിക്ക് ഇതുവരെ ലഭിച്ച ആറ് പുരസ്‌കാരങ്ങള്‍ പേരെടുത്ത് പറഞ്ഞായിരുന്നു പോസ്റ്റ് ഇട്ടത്. ഇതില്‍ ഡബ്ല്യൂ.എം.എസിന്റെ പുരസ്‌കാരം ഒഴിച്ച് ബാക്കി നാലെണ്ണം വിവിധ രാജ്യങ്ങള്‍ നല്‍കിയതായിരുന്നു. ഒന്ന് യുനൈറ്റഡ് നേഷന്‍സും. എന്നാല്‍ ആറാമത്തെ പുരസ്‌കാരമായ പ്രഥമ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി നല്‍കിയിട്ടില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.