Connect with us

Culture

മൂരാട് പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഇഴയുന്നു

Published

on

പയ്യോളി : ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പുതിയ പാലം എന്ന ആവശ്യം സാഫലമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ആറിന് പാലംപണിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ തുറന്നിട്ടില്ല. ടെന്‍ഡര്‍ തുറക്കുന്ന തീയതി എന്‍.എച്ച്.എ.ഐ. അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു.

ഓഗസ്റ്റില്‍ ടെന്‍ഡര്‍ തുറക്കുമെന്നാണ് എന്‍.എച്ച്.എ.ഐ.യുടെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലിലുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇതും നീട്ടി. ഒക്ടോബര്‍ 11 ആണ് ടെന്‍ഡര്‍ തുറക്കുന്ന പുതിയ തീയതി. ഇത് അഞ്ചാംതവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. ഇതിന്റെ കാരണം എന്‍.എച്ച്.എ.ഐ. അധികൃതര്‍ക്കും അറിയില്ല. ആവശ്യത്തിന് ക്വട്ടേഷന്‍ കിട്ടിയില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല.കേരളത്തിലെ തന്നെ പ്രമുഖ നിര്‍മാണക്കമ്പനികളെല്ലാം ക്വട്ടേഷന്‍ സമര്‍പ്പിച്ചതായാണ് വിവരം.

പാലത്തിന്റെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് മൂരാട് പാലത്തിന്റെ പണി പെട്ടെന്നുതന്നെ ചെയ്യാന്‍ എന്‍.എച്ച്.എ.ഐ. സമ്മതിച്ചത്. നേരത്തേ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ മൂരാട് പുതിയ പാലവും നിര്‍മിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐ.യുടെ നിലപാട്. കേരളത്തില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോള്‍ നിലപാടില്‍ അയവ് വരുത്തി. 2019-20 വര്‍ഷത്തില്‍ത്തന്നെ പാലംപണി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി മന്‍സൂഖി മാണ്ഡവ്യ 2019 ജനുവരിയില്‍ ലോക്സഭയില്‍ അന്നത്തെ എം.പി. മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പും നല്‍കി. മൂരാട് പാലത്തിനൊപ്പം പാലോളിപ്പാലത്തിന്റെ പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.51.66 കോടി രൂപയാണ് രണ്ട് പാലങ്ങള്‍ക്കും കണക്കാക്കിയത്. മാര്‍ച്ച് 25-ന് ടെന്‍ഡര്‍ തുറക്കാനും നിശ്ചയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇത് നീട്ടി. പിന്നീട് മൂന്നു തവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. പാലം പണിതീര്‍ക്കാന്‍ 550 ദിവസമാണ് അനുവദിച്ചത്. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറന്നാലും നടപടിക്രമം പൂര്‍ത്തിയാക്കി വരുമ്പോഴേക്കും പാലംപണി തുടങ്ങാന്‍ വീണ്ടും വൈകും. പാലം പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലവെച്ച് രണ്ടുവര്‍ഷത്തിലേറെ സമയം വേണ്ടിവരും. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. മൂരാട് പുതിയപാലം വേണമെന്ന ആവശ്യം ഉയര്‍ന്നത് നിലവിലുള്ള പാലത്തിന്റെ അപകടാവസ്ഥ കൂടി കണക്കാക്കിയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.