Connect with us

Culture

റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും

Published

on

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ നടന്ന പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും. റഫാല്‍ ഇടപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും. അതേസമയം മോദിയെ രക്ഷിക്കാന്‍ സി.എ.ജി വഴിവിട്ട ശ്രമം നടത്തിയിട്ടുണ്ടെന്നും നിലവിലെ സി.എ.ജി രാജീവ് മെഹ്‌റിഷി ഓഡിറ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയതില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
റഫാല്‍ ഇടാപടു നടക്കുമ്പോള്‍ മോദി സര്‍ക്കാറില്‍ ധനകാര്യ സെക്രട്ടറിയായിരുന്നു രാജീവ് മെഹ്‌റിഷി. ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ നേരിട്ട് പങ്കാളിയായ ആളാണ് മെഹ്‌റിഷി. കരാര്‍ നടപടികളില്‍ പങ്കാളിയായ ആള്‍ തന്നെ ഓഡിറ്ററായി വരുന്നത് വിരുദ്ധ താല്‍പര്യം സൃഷ്ടിക്കുന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി.
സര്‍ക്കാറിനെ പൂര്‍ണമായി രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സി.എ.ജി നടത്തുന്നത്. ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ രാജീവ് മെഹ്‌റിഷിയുടെ മേല്‍നോട്ടത്തിലാണ് റഫാല്‍ ഇടപാട് പൂര്‍ണമായും നടന്നത്. അദ്ദേഹം തന്നെ ഓഡിറ്ററാവുന്നത് സി.എ.ജി റിപ്പോര്‍ട്ടില്‍ നിക്ഷിപ്ത താല്‍പര്യം കടന്നുകൂടാന്‍ ഇടയാക്കും. അഴിമതി ആരോപണം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടക്കണമെന്നിരിക്കെ ധനകാര്യ സെക്രട്ടറിയായിരുന്നയാള്‍ തന്നെ എങ്ങനെ ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിബല്‍ ചോദിച്ചു. സങ്കീര്‍ണവും ക്രമക്കേടുകള്‍ നിറഞ്ഞതുമാണ് റഫാല്‍ ഇടപാട്. സി.എ.ജി നടത്തുന്ന ഓഡിറ്റ് നടപടികളില്‍നിന്ന് രാജീവ് മെഹ്‌റിഷി സ്വമേധയാ മാറി നില്‍ക്കണം. വിമാനത്തിന്റെ വില നിര്‍ണയം, പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് എന്നിവയില്‍ കൃത്യമായ അഴിമതി നടന്നിട്ടുണ്ടെന്നും സിബല്‍ ആരോപിച്ചു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന് മാധ്യമങ്ങളിലൂടെ തെളിവുകള്‍ പുറത്തു വന്നതിനു തൊട്ടു പിന്നാലെ സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലും ദുരൂഹതയുണ്ട്. മാധ്യമ വാര്‍ത്തകളോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പ്രതിരോധത്തിലായിരുന്നു. ഇത് മറികടക്കാന്‍ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാനാണ് ബി.ജെ.പി നീക്കമെന്ന് സൂചനയുണ്ട്. പൊതുതെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശിഷിക്കെയാണ് രാജ്യത്തെ പിടിച്ചുലച്ച പ്രതിരോധ ഇടപാടിലെ സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. അഴിമതി ആരോപണങ്ങള്‍ ശരിവെച്ചാല്‍ പ്രതിപക്ഷവും തള്ളിക്കളഞ്ഞാല്‍ ഭരണപക്ഷവും സി.എ.ജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്ന് ഉറപ്പാണ്.
”രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ ഒരു പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിനും കൈമാറും. രാഷ്ട്രപതിക്കു ലഭിക്കുന്ന റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും അയക്കുകയും അവരത് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെക്കുന്നതുമാണ് കീഴ്‌വഴക്ക”മെന്ന് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിനമായ ബുധനാഴ്ച റിപ്പോര്‍ട്ട് സഭയില്‍ വെച്ചേക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കുന്നതിനാണ് അവസാന നിമിഷത്തിലേക്ക് നീട്ടിവെക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.