Connect with us

Culture

ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്; മുനവറലി തങ്ങള്‍

Published

on

മലപ്പുറം: ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് ഭിന്നിപ്പിന്റെ സ്വരമല്ല, സഹവര്‍ത്തിത്വത്തിന്റെ സ്വരമാണെന്ന് പാണക്കാട് മുനവറലി തങ്ങള്‍. മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിതിന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്’ തങ്ങള്‍ പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അറിവിന്റെയും വികാസത്തിന്റെയും കാലഘട്ടത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കൈവെടിയാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് മുനവറലി തങ്ങള്‍ നടത്തിയ പ്രസംഗം

ഗൃഹാതുരതയില്‍ ജീവിക്കുന്ന ഒരു സമൂഹമായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവന ഏതാണെന്ന ചോദ്യത്തിന് നല്‍കാന്‍ അധികം ഉത്തരങ്ങളില്ല. കൊര്‍ദോവ തുടങ്ങി പൂര്‍വ്വകാലത്തെ സംഭാവനകളില്‍ അഭിരമിക്കുകയേ വഴിയുള്ളൂ.
തിന്‍മകളോട് കോംപ്രമൈസ് ചെയ്യാതെ ജീവിക്കാനാകണം. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായും കൂട്ടുകൂടാന്‍ യൂത്ത് ലീഗ് തയ്യാറാണ്.

മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിത്. ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് സഹവര്‍ത്തിത്വത്തിന്റെ സ്വരമാണ ്ഭിന്നിപ്പിന്റെ സ്വരമല്ല.
മുജാഹിദ് സമ്മേളനത്തില്‍ വന്നത് ആരെയെങ്കിലും സന്തോഷിപ്പാക്കാനോ വേദനിപ്പിക്കാനോ അല്ല. ഉത്തരവാദപ്പെട്ട യുവജന സംഘടനയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് വന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടി എന്ന നാരായണഗുരുവിന്റെ വാക്കുകളാണ് പ്രചോദനം.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം യൂത്ത് ലീഗിനുള്ള അംഗീകാരം കൂടിയാണ്. ആതിഥ്യം സ്വീകരിക്കുക എന്നത് പ്രവാചകചര്യയുടെ കൂടി ഭാഗമാണ്. എനിക്ക് നിങ്ങളുടെ ആശയത്തോട് വിയോജിപ്പുണ്ടാകാം. എന്റെ ആശയങ്ങളോട് നിങ്ങള്‍ക്കും വിയോജിപ്പുണ്ടാകാം. അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. നമ്മളെല്ലാ മനുഷ്യരാണ്. എല്ലാവരു ആദമില്‍നിന്ന്. ആദമാകട്ടെ ദൈവത്തില്‍നിന്നും. മനുഷ്യരെല്ലാം പരസ്പരം സഹായിച്ചാണ് ജീവിക്കേണ്ടത്. ദുരന്തമുഖത്തെല്ലാം മനുഷ്യര്‍ ഈ പാരസ്പര്യം കൈമാറുന്നു.

ഇരുപത് വര്‍ഷം മുമ്പുള്ള യുവാവ് നേരിട്ട പ്രശ്‌നമല്ല ഇപ്പോഴത്തേത്. അന്ന് പട്ടിണിയായിരുന്നു യുവാവിന്റെ പ്രശ്‌നമെങ്കില്‍ ഇപ്പോഴത് സമൃദ്ധിയുടേതാണ്. സമ്പന്നത എങ്ങിനെ ഉപയോഗിക്കണമെന്നതാണ് പുതിയ യുവത്വം നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഓരോരുത്തരും അവരുടെ ഓണ്‍ലൈന്‍ ലോകത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.സ്വന്തം നിലനില്‍പ് പോലും ഭീഷണിയാകുന്ന ഘട്ടത്തില്‍ നിസംഗരായി നില്‍ക്കുകയാണവര്‍. യുവാക്കള്‍ക്ക് ദിശാബോധം നല്‍കാനാണ് മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ശക്തിപകരുകയാണ് രാഷ്ട്രീയ സംഘടനകള്‍ ചെയ്യേണ്ടത്.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണം.

ഒരു ബഹുസ്വരസമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തെ മൊത്തം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രവര്‍ത്തനമേഖല വിപുലീകരിക്കുക. തര്‍ക്കങ്ങളല്ല മതം എന്നത് കാണിക്കണം. സമ്പൂര്‍ണമായ ജീവിതക്രമമാണ് ഇസ്‌ലാം എന്നത് വാക്കില്‍ മാത്രം പറഞ്ഞൊതുക്കരുത്. അങ്ങിനെ ജീവിച്ചുകാണിക്കണം.

ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്.
ഒരു ബഹുസ്വരസമൂഹത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായി ജീവിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. പ്രവാചകന്റെ മദീന ജീവിതം വലിയൊരു പാഠമാണ്. പ്രവാചകന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞവര്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. എല്ലാവരെയും സഹോദരങ്ങളായി കാണുന്ന ജീവിതക്രമമാണ് മുന്നോട്ടുകൊണ്ടുവരേണ്ടത്. തിന്‍മകളോട് വിട്ടുവീഴ്ച്ചയില്ലാതെ ജീവിക്കാനാകണം

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.