Connect with us

Culture

യുവജനയാത്രാ വേദിയില്‍ ഡി.ജി.പി ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Published

on

കോഴിക്കോട്‌: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയതെക്കെതിരേയും അക്രമത്തിനെതിരേയുമായി മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച  യുവജന യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണ മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുമ്പോളായായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വെളിപ്പെടുത്തല്‍.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും ബി.ജെ.പി നേതാവ് അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടല്‍ ലോക്നാഥ് ബെഹ്റ നടത്തിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

ആഭ്യന്തര സഹമന്ത്രിയായിരിക്കേ വിവിധ കേസുകളുടെ ഫയലുകള്‍ നേരിട്ട് കണാന്‍ അവസരമുണ്ടായെന്നും. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സംസ്ഥാനത്തെ ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
അന്നത്തെ എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ബെഹ്റയെ ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ഫയലില്‍ ഒപ്പുവച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘ്പരിവാര്‍ ഭരിക്കുന്ന രാജ്യത്ത് ഭീതിയോടെയാണ് മുസ്‌ലിംങളും ദളിതരും ജീവിക്കുന്നതെന്നും മോദി ഒരിക്കലും അധികാരത്തില്‍ വരരുതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായിയുടെ ഭരണമെന്നും അച്ഛാദിനും എല്ലാം ശരിയാവലും അത് വ്യക്തമാക്കുന്നു. പ്രലോഭിപ്പിച്ച് അധികാരത്തിലെത്തിയ രണ്ടു പേരും സ്വേച്ചാധിപതികളാണ്. നരേന്ദ്രമോദി രാജ്യത്തെ കുത്തകകള്‍ക്ക് തീറെഴുതി സാമ്പത്തിക രംഗം തകര്‍ത്തു തരിപ്പണമാക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോകത്താകെ അമേരിക്ക ഉള്‍പ്പെടെ സാമ്പത്തിക മാന്ദ്യത്തില്‍ അമര്‍ന്നപ്പോള്‍ ഇന്ത്യയെ യു.പി.എയും മന്‍മോഹന്‍ സിംഗും സംരക്ഷിച്ചു നിര്‍ത്തി. ഇപ്പോള്‍ ഭരണ വൈകല്യങ്ങള്‍ കാരണം എല്ലാ മേഖലയും കൂപ്പുകുത്തി. സാംസ്‌കാകരികത, വൈജ്ഞാനിക, കാര്‍ഷിക, തൊഴില്‍ മേഖലകള്‍ നാമാവശേഷമായി. നെഞ്ചളവ് പറഞ്ഞതുകൊണ്ട് ഭരിക്കാനാവില്ല. രാജ്യം ഭരിക്കാനറിയാത്ത കഴിവ് കെട്ട മോദി ഇറങ്ങിപ്പോകണം. ഗാന്ധിജിയെ കുറിച്ച് സംഘികള്‍ക്ക് ഭയമാണ്. ആ ഓര്‍മ്മകള്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. രാജ്യത്താകെ അലയടിക്കുന്ന ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ യുവജനയാത്രാ പ്രസിഡന്റെ് പാണക്കാട് മുനവ്വറലി തങ്ങളുടേയും ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

യൂത്ത് ലീഗ് യുവജനയാത്ര പരിപാടിക്കിടെ മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍…

‘അഞ്ച് വര്‍ഷക്കാലം ഞാന്‍ ആഭ്യന്തരവകുപ്പിന്റെ സഹമന്ത്രിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരുപാടൊരുപാട് ഫയലുകള്‍ കാണാന്‍ എനിക്ക് സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുകൊണ്ട് അന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഒരു ഉദ്യോഗസ്ഥന്മാരിലൊരാളായിരുന്നു നമ്മുടെ ബെഹ്‌റ എന്നു പറഞ്ഞ ഇന്നത്തെ ഡി.ജി.പിയെന്ന കാര്യമോര്‍ക്കണം. ആ മനുഷ്യന്‍ നരേന്ദ്രമോദിയേയും അമിത് ഷായേയും വെള്ളപൂശാന്‍ വേണ്ടി അന്ന് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്കൊക്കെ തന്നെ വിസ്മയമുളവാക്കിയ റിപ്പോര്‍ട്ടാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. അതിന്റെ പ്രത്യുപകാരമെന്ന തോതില്‍ നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട പുതിയ കൂട്ടുകാരന്‍ ശ്രീമാന്‍ പിണറായി വിജയനോട് ഈ ഫയലിലാദ്യം ഒപ്പുവെക്കണമെന്നു പറഞ്ഞപ്പോള്‍ അക്ഷരം പ്രതിയാവാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ടാണ് അദ്ദേഹം ആ ഫയലില്‍ ഒപ്പുവെച്ചത്.’

വീഡിയോ സ്റ്റോറി കാണാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.