Connect with us

Culture

ഝാര്‍ഖണ്ഡില്‍ മുസ്‌ലിംലീഗ് ജീവകാര്യണ്യ പദ്ധതികള്‍ നാടിനു സമര്‍പിച്ചു

Published

on

കോഴിക്കോട്: ഝാര്‍ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ മുസ്്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്‍ ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്‍ പുതുചരിത്രമെഴുതി. തിങ്ങിനിറഞ്ഞ ജനപങ്കാളിത്തം ഉത്തരേന്ത്യന്‍ ഗ്രാമമേഖലകളില്‍ അലയടിക്കുന്ന ദളിത് പിന്നാക്ക ഏകീകരണത്തിന്റെ ശക്തി വിളിച്ചോതി.

ഝാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്‍ബാദ് ജില്ലകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ ആദ്യഘട്ടമാണ് ഇന്നലെ സമര്‍പ്പിക്കുന്നത്. എട്ട് കുഴല്‍ കിണറുകള്‍ ഝാര്‍ഖണ്ഡിലെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ക്ക് ആശ്വാസമായത്. ഓരോ കുഴല്‍ കിണറും 150 മുതല്‍ 200 വരെ ആളുകളുള്ള കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകും.

ഗിരിഡി ജില്ലയിലെ ഫുല്‍ജറിയ പഞ്ചായത്തിലെ കൊറിയാദ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ നേതാക്കള്‍ സംബന്ധിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജനങ്ങളെ അഭിസംബോധന ചെയ്തു. ധന്‍ബാദ് സര്‍ക്യൂട്ട് ഹൗസില്‍ എത്തിച്ചേര്‍ന്ന ദേശീയ നേതാക്കള്‍ ഗോ-സംരക്ഷകരാല്‍ പീഢിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിച്ചു. ജംധാര ജില്ലയില്‍ വാട്ട്‌സ്ആപ്പില്‍ ബീഫ് വിവാദത്തെ കുറിച്ച് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 22 വയസ്സ് പ്രായമുള്ള മിന്‍ഹാജ് അന്‍സാരിയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം കുടുംബത്തിന് ആശ്വാസവും പ്രദേശത്തെ ന്യൂനപക്ഷ കൂട്ടായ്മക്ക് പുത്തനുണര്‍വുമായി.

പച്‌മോറിയ ഗ്രാമത്തില്‍ മുസ്‌ലിം ലീഗിന് സ്‌കൂള്‍ നിര്‍മ്മിക്കാനായി ഗ്രാമത്തലവന്‍ സൗജന്യമായി നല്‍കിയ സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു. കര്‍മായി ഗ്രാമത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ സംസാരിച്ചു.

ജാര്‍ഖണ്ടില്‍ പുതുതായി രൂപീകരിച്ച 3 ദളിത് ലീഗ്, 1 ആദിവാസി ലീഗ് അടക്കമുള്ള 30 ഓളം വരുന്ന മുസ്‌ലിംലീഗ് ഗ്രാമ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ സംസാരിച്ചു. കൊരിഡിയിലെ മുസ്‌ലിംലീഗ് ഓഫീസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് ഗിരിഡി ജില്ലയിലെ പണ്ഡാരിയാ ഗ്രാമത്തില്‍ ഗ്രാമ മുഖ്യന്മാരുടേയും ഗ്രാമപഞ്ചായത്ത് കൗണ്‍സിലര്‍മാരുടേയും ഒത്തുചേരല്‍ നടന്നു.

വൈകീട്ട് രാംഗഡ്് ജില്ലയിലെ ഭഡുവ ഗ്രാമത്തില്‍ മുസ്‌ലിംലീഗിന് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വേണ്ടി നാട്ടുകാര്‍ കൈമാറുന്ന സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന്് ഗിരിഡി ജില്ലയിലെ ബഡ്ഗുണ്ട ഗ്രാമത്തില്‍ കാലങ്ങളായി മസ്ജിദിനായി വഖ്ഫ് ചെയ്ത സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ചു ആലോചന നടത്തുന്നതിനായി സന്ദര്‍ശനം നടത്തി.

മുസഫര്‍നഗറിലെ മുസ്്‌ലിംലീഗ് ബൈതുര്‍റഹ്്മ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായ ശേഷം ഉത്തരേന്ത്യന്‍ മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അഭൂതപൂര്‍വമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, മുഫ്തി സയ്യിദ്ആലം, മൗലാനാ കൗസര്‍ ഹയാത് ഖാന്‍, ഇംറാന്‍, കുടിവെള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളായ മുഹമ്മദ്‌കോയ, അബ്ദുസ്സലാം, അഹമ്മദ് മൂസ ഖത്തര്‍, നൗഷാദ്, സിറാജ്, സൈതാലി, അലവി പാലക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.