Connect with us

Culture

എന്‍.ഡി.എ-എല്‍.ഡി.എഫ് ഏടാകൂടങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടി: കുഞ്ഞാലിക്കുട്ടി

Published

on

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത പട്ടിണി എന്താണെന്ന് അറിഞ്ഞു തുടങ്ങി. കേരളത്തിലേക്ക് തൊഴില്‍ തേടി വന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ ജോലിയില്ലാത്തതിനാല്‍ തിരികെ പോയിത്തുടങ്ങി. കയ്യില്‍ ആകെയുണ്ടായിരുന്ന പണം മോദി കൊണ്ടു പോയപ്പോള്‍ കിട്ടിയിരുന്ന അരി എല്‍.ഡി.എഫ് കൊണ്ടു പോയി. എന്‍.ഡി.എ-എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ഉണ്ടാക്കിവെച്ച ഏടാകൂടങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരള ജനതയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ യു.പി.എ സര്‍ക്കാറിന്റെ ഭരണം തിരിച്ചു വന്നെങ്കില്‍ എന്ന് ജനം ആഗ്രഹിക്കുകയാണ്. നോട്ടു പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ത്യയെ പിന്നോട്ടടിച്ചു. ട്രംപ് അമേരിക്കയേയും മോദി ഇന്ത്യയേയും എവിടെയെത്തിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ പോലും ഉറ്റുനോക്കുന്നു. ഫാസിസ്റ്റുകളുടെ വരവും പോക്കും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മനോഹരമായ ശരീരഭാഷയും മികച്ച പ്രസംഗവുമായി ജര്‍മനിയില്‍ അധികാരത്തിലെത്തിയ ഹിറ്റ്‌ലര്‍ പിന്നീട് തന്റെ തനിസ്വരൂപം കാണിക്കുകയായിരുന്നു. രാജ്യം പിന്തുടരുന്ന പാരമ്പര്യവും മതേതരത്വവും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് എതിരെയുള്ള പോരാട്ടത്തിനാണ് തലസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. എം.പിമാരെ ആദരിക്കുന്ന കീഴ്‌വഴക്കം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തേ നിലവിലുള്ളതാണ്. ഇത് നഷ്ടപ്പെട്ടത് ഖേദകരമാണ്. ഫാസിസ്റ്റ് സമീപനമാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. പാര്‍ലമെന്റിനെ പോലും ആദരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കുക അത്ര എളുപ്പമല്ലെന്ന് ബി.ജെ.പിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാകുക. അതിന്റെ ഒരു പരീക്ഷണശാലയായി കേരളം മാറുന്ന പ്രക്ഷോഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായിരുന്നു മുന്‍ യു.പി എ സര്‍ക്കാര്‍. വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടു പോകുക എന്നത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് കഴിയില്ലെന്ന് തെളിഞ്ഞു. മതവര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കുന്ന പോരാട്ടത്തില്‍ എല്ലാ ജനാധിപത്യശക്തികളും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വികസന ഗ്രാഫ് മുകളിലോട്ടായിരുന്നെങ്കില്‍ എല്‍.ഡി.എഫ് അധികാരമേറ്റെടുത്ത ശേഷം അത് താഴോട്ടായി. പദ്ധതികള്‍ക്ക് ഒന്നും ഭരണാനുമതി നല്‍കുന്നില്ല. എം.എല്‍.എ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയില്‍ നിന്നും പണം ചെലവിടുന്നില്ല. മുന്നണിയിലെ പ്രശ്‌നങ്ങള്‍ കാരണം ഭരണം നടക്കുന്നില്ല. ഇപ്പോള്‍ ലോ കോളജ് പ്രശ്‌നത്തില്‍ തട്ടിയാണ് ഭരണം നിലച്ചിരിക്കുന്നത്. മലപ്പുറത്തെ സമരകാഹളമാണ് തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നതെന്നും യു.ഡി.എഫ് സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.