Connect with us

Culture

ജയിക്കാം, തോല്‍ക്കാം; വാണ്ടറേഴ്‌സില്‍ രണ്ടാം ദിനം ഇന്ത്യന്‍ മേല്‍കൈ

Published

on

ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്‌സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള്‍ പിന്നിടുമ്പോഴേക്കും പോരാട്ടം ബലാബലത്തില്‍ നില്‍ക്കുന്നു. ആദ്യ ദിവസം മേല്‍കൈ ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് ഇന്ത്യയാണെങ്കില്‍ രണ്ടാം ദിവസത്തിലെ മുന്‍ത്തൂക്കം ഇന്ത്യ സ്വയം നേടി. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിപ്പിച്ച് അവരുടെ ലീഡ് കേവലം ഏഴില്‍ നിയന്ത്രിച്ചതിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 49 റണ്‍സും നേടിയിരിക്കുന്നു. ഇപ്പോള്‍ 42 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യക്കുണ്ട്. ഇന്ന് മൂന്നാം ദിവസമാണ്- നന്നായി ബാറ്റേന്തി ലീഡ് 200 കടത്തിയാല്‍ വ്യക്തമായ ജയസാധ്യതയും ടീമിനുണ്ട്. കാരണം അവസാന ദിവസങ്ങളില്‍ വാണ്ടറേഴ്‌സില്‍ ബാറ്റിംഗ് അതീവദുഷ്‌കരമാണ്.
ജസ്പ്രീത് ബുംറയായിരുന്നു രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ഹീറോ. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബുംറയുടെ വേഗതയില്‍ മധ്യനിരക്കാര്‍ കീഴടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിച്ചു. 44 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വറും ഉജ്ജ്വല പ്രകടനം നടത്തി. രണ്ടാം ടെസ്റ്റിനുളള സംഘത്തില്‍ നിന്നും തന്നെ തഴഞ്ഞ ടീം മാനേജ്‌മെന്റിന് മുന്നിലാണ് എബി ഡി വില്ലിയേഴ്‌സിന്റെ മിഡില്‍ സ്റ്റംമ്പ് സുന്ദരമായ ഇന്‍സ്വിംഗിറില്‍ തകര്‍ത്ത് ഭുവി കരുത്ത് കാട്ടിയത്.
ഹാഷിം അംല മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ പൊരുതിനിന്നത്. 239 മിനുട്ട് ക്രീസില്‍ നിന്ന അംല 121 പന്തുകള്‍ നേരിട്ടു. പിച്ചിനെ അറിഞ്ഞ് ക്ഷമയോടെ കളിച്ച മുന്‍നിരക്കാരന്‍ ബുംറയുടെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച് നല്‍കി ഏഴാമനായി മടങ്ങുന്നതിന് മുമ്പ് 61 റണ്‍സ് നേടിയിരുന്നു. നായകന്‍ ഡുപ്ലസി, വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്ക് എന്നിവരും ബുറയുടെ വേഗത അറിഞ്ഞപ്പോള്‍ വാലറ്റക്കാരില്‍ ഫിലാന്‍ഡര്‍ 35 റണ്‍സുമായി പൊരുതി നിന്നു. ഒടുവില്‍ മുഹമ്മദ് ഷമിക്ക് മുന്നില്‍ ഫിലാന്‍ഡര്‍ വീണതോടെയാണ് ഇന്നിംഗ്‌സ് അവസാനിച്ചത്.മറുപടി ബാറ്റിംഗില്‍ മുരളി വിജയിനൊപ്പം ഇന്നിംഗ്‌സ് തുടങ്ങാനെത്തിയത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. മൂന്ന് ബൗണ്ടറികള്‍ പായിച്ച് പാര്‍ത്ഥീവ് ഫോമിലേക്കയുരുന്നതിന്റെ സൂചനയും നല്‍കി. പക്ഷേ ഫിലാന്‍ഡറുടെ കുത്തിതിരിഞ്ഞ പന്ത് പാര്‍ത്ഥീവിനെ വീഴ്ത്തി. മുരളി വിജയ് (13), കെ.എല്‍ രാഹുല്‍ (16) എന്നിവര്‍ ക്രീസിലുണ്ട്.
ഇന്നത്തെ ദിവസം പിടിച്ചുനില്‍ക്കുക എന്നതാണ് ഇന്ത്യക്ക് പ്രധാനം. പക്ഷേ പിച്ച് അപ്രവചനീയമാണ്. പന്ത് മിന്നല്‍ വേഗതയില്‍ ടേണ്‍ ചെയ്യുന്ന സാഹചര്യത്തില്‍ മല്‍സരം ഇന്ന് തന്നെ അവസാനിച്ചാലും അല്‍ഭുതപ്പെടാനില്ല

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.