Connect with us

india

ആഗോളതലത്തില്‍ പുതിയ അധിനിവേശ ശക്തികള്‍ തലപൊക്കുന്നു: സമദാനി എംപി

യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

Published

on

ഏക ധ്രുവലോകമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും പുതിയ ശക്തികള്‍ തലപൊക്കുന്നുണ്ടെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. യുക്രൈന്‍ സാഹചര്യത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന്റെ ഈ സാഹചര്യത്തെ എന്ത് വില കൊടുത്തും നേരിട്ട് സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ മുന്‍കയ്യെടുക്കേണ്ട രാജ്യമാണ് ഇന്ത്യ. മക്യവെല്ലിക്ക് മഹാത്മാഗാന്ധിയാണ് മറുപടി. അത് സാക്ഷാല്‍കരിക്കാന്‍ ഇന്ത്യ പ്രയത്‌നിക്കണം.

റഷ്യ, യുക്രൈന്‍ യുദ്ധവേളയില്‍ രാജ്യം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഏറെ ഓര്‍ക്കുകയുണ്ടായെന്ന് സമദാനി പറഞ്ഞു. ചേരിചേരാ നയം എന്ന നെഹ്രുറുവിന്റെ പാരമ്പര്യത്തെ നാം അഭിവാദ്യം ചെയ്യേണ്ട സമയമാണിത്. പക്ഷേ ചേരിചേരാ നയവും അന്താരാഷ്ട്ര നീതിയോടുള്ള പ്രതിബദ്ധതയും ഒരുമിച്ച് പോകേണ്ടതുണ്ട്. ഈ നയത്തില്‍ ഉറച്ച് നിന്ന് കൊണ്ട് തന്നെ അക്രമത്തെ അപലപിക്കണം. അക്രമം എന്നും അപലനീയമാണ്. അധിനിവേശത്തെ ചെറുത്ത് കൊണ്ട് തര്‍ക്കങ്ങള്‍ തീര്‍ക്കാനും ഇന്ത്യ മുന്നിട്ടിറങ്ങണം. സാംസ്‌കാരികവും മതപരവും വംശപരവും ഭാഷാപരവുമായ ബഹുത്വത്തിലൂന്നിയ ബഹുസ്വരതയെ ആഗോളതലത്തില്‍ സംരക്ഷിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിന്റെ മകുടത്തില്‍ കൊത്തിവെച്ചിട്ടുള്ള ഉപനിഷദ് പ്രമാണത്തില്‍ പറഞ്ഞിട്ടുള്ളത് പോലെ ‘ലോകമേ തറവാട് ‘ എന്ന ആശയത്തെ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യയെന്ന് ശ്‌ളോകമുദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.

‘വൈറസി’ന്റെ അക്രമണമേറ്റ ലോകത്തിനാണ് ‘വയലന്‍’സിന്റെ ആഘാതവുമേറ്റിരിക്കുന്നത് എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. മാനവരാശിക്ക് സംഭവിച്ചിരിക്കുന്ന പതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യനാര്‍ജ്ജിച്ച ശാസ്ത്രസാങ്കേതിക വിദ്യകളും ബുദ്ധിപരമായ മുന്നേറ്റവും അക്രമത്തിന്റെ സംസ്‌കാരം വളര്‍ത്താനാണ് ഉപയോഗിക്കുന്നത്. യുദ്ധം വന്‍ശക്തികള്‍ ഒരുക്കുന്ന ചെകുത്താന്റെ കെണിയാണ്. രാജ്യാന്തര രാഷ്ട്രീയ ചരിത്രത്തിലെ തന്ത്രപരമായ ഏറ്റവും വലിയ അബദ്ധമാണ് യുദ്ധം. അതിവിപുലമായ മാനവവിഭവശേഷിയുടെ കുറ്റകരമായ ദുരുപയോഗമാണ് അതിലുടെ സംഭവിക്കുന്നത്. ഈ ആഗോള നാടകത്തില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വന്‍ശക്തികളെ അനാവരണം ചെയ്യേണ്ടതുണ്ട്. അവര്‍ പുതിയ നാമരൂപാദികള്‍ സ്വീകരിച്ചു വരികയാണെന്ന് സമദാനി പറഞ്ഞു.

സഭാദ്ധ്യക്ഷന്‍ അല്‍പ്പം മുമ്പ് ആളുകളുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞു. ‘പുരോഗതി നേടിയ ഈ ലോകത്ത് എല്ലാം സംഭവിക്കുന്നുണ്ട് എന്തൊരത്ഭുതം മനുഷ്യന്‍, മാനവനായി തീരുന്നില്ല!’ ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു. അത് കൊണ്ടാണ് കൊലയും കൊള്ളിവെപ്പും വൈര്യവും വിദ്വേഷവും രക്തപുഴയും ഉണ്ടാകുന്നത്.

യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും മാറ്റിക്കൊണ്ട് നാട്ടില്‍ തന്നെ അവരുടെ വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം ഒരുക്കണം. ഉപരിവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ നാടുവിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിനും അറുതി വരുത്തേണ്ടതുണ്ടെന്ന് സമദാനി കൂട്ടിചേര്‍ത്തു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.