Connect with us

Culture

രാഹുല്‍ പറഞ്ഞ ദക്ഷിണേന്ത്യ വയനാടോ….

Published

on


ലുക്മാന്‍ മമ്പാട്
കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വയനാട്ടിലേക്ക് വരാനാണോ…? വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുക്കം സജീവം. അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തത്വത്തില്‍ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്നാണ് ഹൈക്കമാന്റ് നിലപാട്. ശരത് പവാറും യെച്ചൂരിയും ഇടപെട്ട് രാഹുലിനെ പിന്തിരിപ്പിച്ചെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ശാസിച്ചെന്നും തുടങ്ങിയ ഒരു വിഭാഗം സി.പി.എം-ബി.ജെ.പി മാധ്യമങ്ങളുടെ കൂലിയെഴുത്തുകള്‍ തകൃതിയാണെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരത്തിന് എത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് പ്രതീക്ഷ. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്നത് ന്യായമാണെന്ന് ഇന്നലെ ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.
വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിക്കാനും പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താനുമാണ് ചിലരുടെ ശ്രമം. രാഹുല്‍ വയനാട്ടില്‍ വരുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ നില കൂടുതല്‍ പരിതാപകരമാവും. കൂടാതെ, തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങള്‍ വെച്ച് വോട്ട് ചോദിക്കുന്ന സി.പി.എമ്മിന്റെ കേരളത്തിലെ കാപട്യം കൂടുതല്‍ വെളിവാകുകയും ചെയ്യും. മോദിയുടെ മുഖ്യ എതിരാളിയും ഫാഷിസ്റ്റ് മുന്നണിയുടെ മുന്നണിപ്പോരാളിയുമായ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ബി.ജെ.പിയെക്കാള്‍ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തെത്തിയത് സി.പി.എമ്മാണ്. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ പിണറായി വിജയനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആദ്യമായി അപക്വവും പക ധ്വനിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിന്റെ സന്ദേശം എന്താണെന്നും ഇടതുപക്ഷത്തെ ശത്രുപക്ഷത്തു നിര്‍ത്തുകയാണെന്നുമായിരുന്നു പിണറായിയുടെ വ്യാഖ്യാനം. എന്നാല്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കുകയാണ് കരണീയമെന്നും ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണണമെന്നുമുള്ള ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ് പിണറായി വിജയന്‍ എന്നതാണ് കൗതുകകരം.
ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ശത്രുവായി കണ്ട് വാക്കും പ്രവര്‍ത്തിയുമായി മുന്നോട്ടുപോകുന്ന കാരാട്ട് പക്ഷക്കാരായ പിണറായി കോടിയേരിമാര്‍ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നതിന്റെ സന്ദേശവും യുക്തിയും ചോദ്യം ചെയ്യുമ്പോള്‍ അവര്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു. യു.പി.എ കക്ഷികളോ പരസ്യമായി സഖ്യത്തിലോ നീക്കുപോക്കിലോ ഏര്‍പ്പെടുകയോ ചെയ്യാത്ത ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാങ്കേതികമായും ധാര്‍മ്മികമായും അവകാശമുണ്ട്.
എന്നാല്‍, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ എല്‍.ഡി.എഫിന്റെ കേരളത്തിലെ ഒരേയൊരു പ്രചാരണ ആയുധമായ കോലീബി നുണ പറയാന്‍ പോലുമാവാത്ത വിധം പൊട്ടിപ്പാളീസാവുമെന്നതാണ് സി.പി.എമ്മിന്റെ അങ്കലാപ്പ്. രാഹുലിന്റെ വരവോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍ വലിയ തരംഗമുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാര്‍ മത്സരിച്ചപ്പോഴെല്ലാം ഭരണം ലഭിച്ചിരുന്നുവെന്ന ചരിത്രവും അവര്‍ അടിവരയിടുന്നു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാര്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ രാഹുലിനെ പിന്തിരിപ്പിച്ചെന്നും അവരാണ് സൂപ്പര്‍ ഹൈക്കമാന്റ് എന്നുമാണ് ഒടുവിലെ വസ്തുതയുടെ പിന്‍ബലമില്ലാത്ത കെട്ടുകഥ. വയനാടിനൊപ്പം കര്‍ണാടകയിലെ ബിദാര്‍ മണ്ഡലവും രാഹുലിനായി പരിഗണിക്കുന്നതായും പ്രചാരണമുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ബിദാര്‍. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതോടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ബെല്‍റ്റില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രിയങ്ക കൂടി മത്സരിക്കുകയെന്ന തന്ത്രപ്രധാന നീക്കത്തിനാണ് കോണ്‍ഗ്രസ് ശ്രമം. വിവിധ സാധ്യതകള്‍ പരിശോധിച്ച് തീര്‍പ്പിലെത്തി ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുന്നതോടെ രാഹുലിന്റെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിക്കും. ഒറ്റ മണ്ഡലത്തിലെ മാത്രം സ്ഥാനാര്‍ത്ഥിത്വം എന്നതു ഒഴിവാക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം മാറ്റിവെച്ച വടകരയിലെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വവും നീളില്ല. അതേസമയം, എന്തെങ്കിലും കാരണത്താല്‍ രാഹുല്‍ വന്നില്ലെങ്കിലും യു.ഡി.എഫിന് നല്ല ജയസാധ്യതയുള്ള സിറ്റിംഗ് സീറ്റാണ് വയനാട് എന്നതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രണ്ടാം റൗണ്ട് പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും ഒറ്റ റൗണ്ടില്‍ തന്നെ അതിനെ മറികടക്കാനുള്ള രാഷ്ട്രീയ ശക്തി മേഖലയില്‍ യു.ഡി.എഫിനുണ്ട്. രാഹുല്‍ നേരിട്ട് മത്സരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കൂടിയാണ് യു.ഡി.എഫ് വോട്ടു ചോദിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.