Connect with us

india

ശ്മശാന തീരമായി ഗംഗാതടം

Published

on

പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളായി നിരവധി പേര്‍ ഗംഗയുടെ തീരത്ത് മണലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടാറുണ്ടെന്നും കനത്ത കാറ്റില്‍ മണല്‍ മാറിയതാണ് ദ്രവിച്ച രൂപത്തിലുള്ള മൃതദേഹങ്ങള്‍ പുറത്തു വരാന്‍ കാരണമെന്നും കഴുകന്‍മാരും പട്ടികളും മറവു ചെയ്ത മൃതദേഹങ്ങള്‍ പലതും പുറത്തേക്ക് വലിച്ചിട്ടതാവാമെന്നും പ്രദേശവാസിയായ ദിന യാദവ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പ്രദേശത്ത് അസുഖങ്ങള്‍ പകരാന്‍ കാരണമാകുമെന്നും ജനങ്ങള്‍ നിസഹായരാണെന്നും പ്രദേശവാസിയായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. മേഖലയിലെ പലരും ദരിദ്ര പശ്ചാതലത്തിലുള്ളതാണ്. ഇവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ മരിച്ചാല്‍ പോലും മാന്യമായ രീതിയില്‍ സംസ്‌കരണത്തിന് സൗകര്യമില്ലാത്തതാണ് ഇത്തരത്തില്‍ ഗംഗ മണലില്‍ അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗംഗയിലെ ജലത്തിന് ദുര്‍ഗന്ധം ഉള്ളതിനാല്‍ വിശ്വാസികളാരും ഇപ്പോള്‍ ഗംഗയില്‍ മുങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് 400-500 പേരുടെ മൃതദേഹമെങ്കിലും ഇവിടെ ഗംഗയുടെ തീരത്ത് അടക്കം ചെയ്തിട്ടുണ്ടാവും. ഇത് വിശുദ്ധമായ പ്രദേശമാണ്. ആളുകള്‍ വിശുദ്ധിയോടെ ഗംഗയില്‍ സ്‌നാനം ചെയ്യാനെത്തുന്ന സ്ഥലം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി ആരും ഇവിടെക്ക് വരില്ലെന്ന് പ്രദേശവാസിയായ കുന്‍വര്‍ ജീത് പറഞ്ഞു. യു.പിയിലെ ഉന്നാവിലും സമാന ചിത്രമാണ് കാണാനാവുന്നത്. കഴിഞ്ഞ ആഴ്ച ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും ഗംഗയില്‍ ഒഴുകി നടക്കുന്ന രീതിയില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
അതേ സമയം പ്രയാഗ് രാജില്‍ നിന്നും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇത്രയധികം പേരെ ഗംഗയുടെ തീരത്ത് അടക്കുന്ന കാഴ്ച മുമ്പ് കണ്ടിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന് ശേഷമാണ് ഇത്തരം കാഴ്ചകള്‍ ആദ്യമായി കാണുന്നതെന്നുമാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
ഞങ്ങള്‍ ഇത്രയധികം മൃതദേഹങ്ങള്‍ ഗംഗ തീരത്ത് കണ്ടിട്ടില്ല. ആയിരക്കണക്കിന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പിന്തുടര്‍ന്ന് ഇവിടം ശുദ്ധീകരിക്കണം സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക് അനുസരിച്ച് യു.പിയില്‍ നിലവില്‍ 1,93,815 സജീവ കോവിഡ് കേസുകളാണുള്ളത്. 16,957 പേരാണ് യു.പിയില്‍ ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളായി നിരവധി പേര്‍ ഗംഗയുടെ തീരത്ത് മണലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടാറുണ്ടെന്നും കനത്ത കാറ്റില്‍ മണല്‍ മാറിയതാണ് ദ്രവിച്ച രൂപത്തിലുള്ള മൃതദേഹങ്ങള്‍ പുറത്തു വരാന്‍ കാരണമെന്നും കഴുകന്‍മാരും പട്ടികളും മറവു ചെയ്ത മൃതദേഹങ്ങള്‍ പലതും പുറത്തേക്ക് വലിച്ചിട്ടതാവാമെന്നും പ്രദേശവാസിയായ ദിന യാദവ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പ്രദേശത്ത് അസുഖങ്ങള്‍ പകരാന്‍ കാരണമാകുമെന്നും ജനങ്ങള്‍ നിസഹായരാണെന്നും പ്രദേശവാസിയായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. മേഖലയിലെ പലരും ദരിദ്ര പശ്ചാതലത്തിലുള്ളതാണ്. ഇവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ മരിച്ചാല്‍ പോലും മാന്യമായ രീതിയില്‍ സംസ്‌കരണത്തിന് സൗകര്യമില്ലാത്തതാണ് ഇത്തരത്തില്‍ ഗംഗ മണലില്‍ അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗംഗയിലെ ജലത്തിന് ദുര്‍ഗന്ധം ഉള്ളതിനാല്‍ വിശ്വാസികളാരും ഇപ്പോള്‍ ഗംഗയില്‍ മുങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് 400-500 പേരുടെ മൃതദേഹമെങ്കിലും ഇവിടെ ഗംഗയുടെ തീരത്ത് അടക്കം ചെയ്തിട്ടുണ്ടാവും. ഇത് വിശുദ്ധമായ പ്രദേശമാണ്. ആളുകള്‍ വിശുദ്ധിയോടെ ഗംഗയില്‍ സ്‌നാനം ചെയ്യാനെത്തുന്ന സ്ഥലം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി ആരും ഇവിടെക്ക് വരില്ലെന്ന് പ്രദേശവാസിയായ കുന്‍വര്‍ ജീത് പറഞ്ഞു. യു.പിയിലെ ഉന്നാവിലും സമാന ചിത്രമാണ് കാണാനാവുന്നത്. കഴിഞ്ഞ ആഴ്ച ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും ഗംഗയില്‍ ഒഴുകി നടക്കുന്ന രീതിയില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

അതേ സമയം പ്രയാഗ് രാജില്‍ നിന്നും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇത്രയധികം പേരെ ഗംഗയുടെ തീരത്ത് അടക്കുന്ന കാഴ്ച മുമ്പ് കണ്ടിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന് ശേഷമാണ് ഇത്തരം കാഴ്ചകള്‍ ആദ്യമായി കാണുന്നതെന്നുമാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.

ഞങ്ങള്‍ ഇത്രയധികം മൃതദേഹങ്ങള്‍ ഗംഗ തീരത്ത് കണ്ടിട്ടില്ല. ആയിരക്കണക്കിന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പിന്തുടര്‍ന്ന് ഇവിടം ശുദ്ധീകരിക്കണം സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക് അനുസരിച്ച് യു.പിയില്‍ നിലവില്‍ 1,93,815 സജീവ കോവിഡ് കേസുകളാണുള്ളത്. 16,957 പേരാണ് യു.പിയില്‍ ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.