Connect with us

india

ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം

Published

on

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പകര്‍ച്ച വ്യാധി നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ബ്ലാക് ഫംഗസ് പരിശോധന, ചികിത്സ, രോഗീ പരിചരണം എന്നിവ പാടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
രാജ്യത്ത് ബ്ലാക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് രോഗബാധിതരിലോ കോവിഡ് മുക്തരിലോ ആണ് നിലവില്‍ ബ്ലാക ഫംഗസ് കണ്ടുവരുന്നത്. കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സാധ്യത എങ്ങനെ
തിരിച്ചറിയാം

ബ്ലാക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹ രോഗികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൂക്കിന്റെ ദ്വാരത്തില്‍ ഏതെങ്കിലും ഒന്ന് അടയുകയോ, തലവേദന, മണം, രുചി എന്നിവ തിരിച്ചറിയായ്ക, പല്ലുവേദന, പല്ലിന് ബലക്ഷം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ഡോക്ടറെ വിവരം അറിയിക്കണമെന്നും ചികിത്സ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഫംഗസിന്റെ
അപകടം

കോവിഡ് മുക്തരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഇതുവരേയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ ശ്വസന പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശ്വാസം മുട്ടലിനും അതുവഴി മരണത്തിനും വരെ കാരണമായേക്കും. കോവിഡ് മരണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ബ്ലാക് ഫംഗസിന്റെ സാന്നിധ്യം പ്രധാന കാരണമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകടമായ
അടയാളങ്ങള്‍

മുഖത്തും മൂക്കിനോടു ചേര്‍ന്നും കറുത്ത പാടുകള്‍ രൂപപ്പെടുക, കണ്‍ത ടവും മുഖവും തടിച്ചുവീര്‍ക്കുക, നിറംമാറ്റമുണ്ടാവുക, കാഴ്ച മങ്ങുക, ഒരു വസ്തുവിനെ രണ്ടായി കാണുക, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, ചുമക്കുമ്പോള്‍ രക്തം വരിക എന്നിവയാണ് ബ്ലാക് ഫംഗസ് രോഗബാധയുള്ളവരില്‍ പ്രകടമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. പ്രമേഹത്തിന്റെ അളവ് ഉയര്‍ന്നു നില്‍ക്കുന്നവരിലും രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരിലുമാണ് പ്രധാനമായും ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കൂടുതല്‍
മഹാരാഷ്ട്രയില്‍

നിലവില്‍ മഹാരാഷ്ട്രയിലാണ് ബ്ലാക് ഫംഗസിന്റെ സാന്നിധ്യവും ഇതേതുടര്‍ന്നുള്ള മരണവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 1500ഓളം പേരിലാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. 90 ഓളം മരണങ്ങളും ബ്ലാക് ഫംഗസ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, തെലുങ്കാനാ സംസ്ഥാനങ്ങള്‍ നേരത്തെതന്നെ ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഒരു ഡസനോളം പേരില്‍ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.തമിഴ്‌നാട്ടില്‍ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിവേഗം വ്യാപിക്കുന്നതാണ് ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

ചികിത്സ

ഒന്നിലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ മാത്രമേ ബ്ലാക് ഫംഗസിനെതിരായ ചികിത്സ ഫലവത്താകൂ. നേന്ത്ര ശസ്ത്രക്രിയ, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഡെന്റല്‍ – ഫേഷ്യല്‍ സര്‍ജറി, ആന്റി ഫംഗല്‍ മെഡിസിന്‍ തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണ് നിര്‍ദേശിക്കപ്പെടുന്നത്.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.