Connect with us

main stories

എന്താണ് ബ്ലാക്ക് ഫംഗസ്

Published

on

മ്യൂകോര്‍ മൈസറ്റസ് എന്ന ഇനം ഫംഗസ് അഥവാ പൂപ്പല്‍ നമ്മുടെ ശരീരത്തില്‍ കടന്നു ചില അവയവങ്ങളില്‍ ഉണ്ടാക്കുന്ന രോഗം. കോവിഡ് ചികിത്സയില്‍ തുടരുന്ന സമയത്തോ, രോഗമുക്തി ലഭിച്ചു ആഴ്ചകള്‍ക്ക് ശേഷമോ ഉണ്ടാകാം.

എവിടെ നിന്നാണ് ഈ രോഗാണു നമ്മുടെ ശരീരത്തില്‍ കടക്കുന്നത്?

നാം ജീവിക്കുന്ന പരിസരത്ത് പലയിടത്തും ഈ ഫംഗസ് ഉണ്ട്. മണ്ണ്, അഴുകിയ ഇലകള്‍, അഴുകിയ പച്ചക്കറികള്‍, ചാണകം, കംപോസ്റ്റ് എന്നിവയൊക്കെ ഇതിന്റെ ഉറവിടങ്ങള്‍ ആകാം. നമ്മളുടെ ശ്വാസത്തിലൂടെയോ തൊലിപ്പുറത്തെ മുറിവിലൂടെയോ ഇവ ശരീരത്തിലേക്ക് കടക്കാവുന്നതാണ്.

ആര്‍ക്കൊക്കെയാണ് ഈ ഫംഗസ് ബാധ സാരമായ രോഗമുണ്ടാക്കുന്നത്?

പ്രതിരോധ ശേഷി തീരെ കുറവുള്ള ആളുകളിലാണ് ഈ രോഗം തീവ്രമാകുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍. സ്റ്റീറോയിഡ് മരുന്നുകളും പ്രതിരോധശക്തിയെ സ്വാധീനിക്കുന്ന മരുന്നുകളും ചികിത്സയുടെ ഭാഗമായി സ്വീകരിച്ച കോവിഡ് രോഗികള്‍. അവയവമാറ്റത്തിനു ശേഷം ചികിത്സയിലുള്ളവര്‍. അര്‍ബുദ ചികിത്സയില്‍ ഉള്ളവര്‍. ഇവരില്‍ പ്രതിരോധ ശേഷി കുറയുകയും ശ്വേത രക്താണുക്കളായ ന്യൂട്രോഫില്‍സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും അതു മൂലം മ്യുകോര്‍ മൈക്കോസിസിന് കാരണമാകുന്ന ഫംഗസ് നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കയറി അവിടെ വളര്‍ന്നു പെരുകുകയും ചെയ്യുന്നു.കുറഞ്ഞ പ്രതിരോധ ശേഷിയോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലാകുമ്പോള്‍ ഈ ഫംഗസ് വീണ്ടും കരുത്തോടെ നമ്മുടെ കോശങ്ങളെ ആക്രമിക്കുകയും ഗുരുതരമായ രോഗബാധ ഉണ്ടാക്കുകയും ചെയ്യും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ഫംഗസ് ബാധ ഏത് അവയവത്തെയാണോ ബാധിച്ചിട്ടുള്ളത് അതിനനുസൃതമാകും ലക്ഷണങ്ങളും. അവ അഞ്ചു തരം ഉണ്ട്. 1. മൂക്ക്, കണ്ണുകള്‍ തലച്ചോര്‍ ഇവയെ ബാധിക്കുന്നു. 2. ശ്വാസകോശത്തെ ബാധിക്കുന്നത്.3. ഉദരസംബന്ധമായത്. 4. രക്തത്തിലൂടെ ശരീരം മുഴുവനും വ്യാപിക്കുന്നത്. 5. ത്വക്കിനെ മാത്രമായി ബാധിക്കുന്നത്. ആദ്യത്തെ രണ്ടു തരം രോഗബാധയാണ് കോവിഡ് രോഗികളില്‍ അധികവും കണ്ടുവരുന്നത്. മൂക്കടപ്പ്, മൂക്കില്‍ നിന്ന് രക്തം കലര്‍ന്നതോ, തവിട്ടോ കറുപ്പോ നിറത്തിലുള്ള സ്രവം വരിക, തലവേദന, കാഴ്ച മങ്ങുക, കണ്ണില്‍ നീരു വന്നു വീര്‍ക്കുക.

മൂക്കിലും മുഖത്തിന്റെ വശത്തും വേദനയും നീരും മരവിപ്പും മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം വരിക, കണ്ണ് പകുതി അടഞ്ഞു പോകുക, മുകള്‍നിരയിലെ പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം ഇവയൊക്കെയാണ് ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍. പനി, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം ഇവയൊക്കെ ശ്വാസകോശ രോഗബാധയുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹമോ മറ്റു പ്രതിരോധശേഷിക്കുറവിന് കാരണങ്ങള്‍ ഉള്ളവരിലോ കാണുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.

രോഗസ്ഥിരീകരണം എങ്ങനെ?

രോഗം ബാധിച്ച കോശങ്ങള്‍ അല്ലെങ്കില്‍ സ്രവങ്ങളുടെ മൈക്രോബയോളജിനപത്തോളജി പരിശോധനയിലൂടെ ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തും.

ഈ ഫംഗസ് അപകടകാരി ആണെന്ന് പറയുന്നതെന്തു കൊണ്ടാണ്?

രോഗബാധിതരില്‍ 40% മുതല്‍ 80% വരെ മരണനിരക്ക് ഉണ്ടാകാം എന്നുള്ളത് ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു. രോഗബാധയുള്ള അവയവങ്ങളിലെ രക്തക്കുഴലുകള്‍ക്കുള്ളില്‍ കയറി രക്തത്തിന്റെ ഒഴുക്ക് തടയുകയും അങ്ങനെ രക്തയോട്ടം ഇല്ലാത്ത ആ ഭാഗത്തു കറുപ്പു നിറം ഉണ്ടാകുകയും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകുകയും ചെയ്യും. രക്തക്കുഴലുകള്‍ വഴി ശരീരത്തിലാകമാനം വ്യാപിക്കുന്ന ഈ ഫംഗസ് വളരെ അപകടകാരിയാണ്.

മ്യുകോര്‍മൈക്കോസിസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരുമോ?

ഇല്ല.

പ്രതിരോധിക്കുവാന്‍ എന്തു ചെയ്യണം?

എവിടെയും എപ്പോഴും മാസ്‌ക് ധരിക്കുവാന്‍ ഓര്‍ക്കുക. പ്രമേഹരോഗികള്‍ മരുന്നുകളിലൂടെയും ആഹാരക്രമീകരണത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.