Connect with us

Culture

കര്‍ശന പനി നിരീക്ഷണം തുടങ്ങി; കനത്ത ജാഗ്രത

Published

on

 

സ്വന്തം ലേഖകന്‍
സുല്‍ത്താന്‍ബത്തേരി

നിപ്പാ വൈറസ് പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സാധ്യമായ നടപടികള്‍ തുടങ്ങി. കര്‍ശനമായ പനി നിരീക്ഷണമാണ് നടത്തുന്നത്. ഏത് തരം പനിയാണ്, രോഗ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്, പനി മരണം നടന്ന കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണോ പനി തുടങ്ങിയത്, രോഗിയുടെ അവസ്ഥ എന്താണ്, ചികിത്സയോട് രോഗി പ്രതികരിക്കുന്നുണ്ടോ, പനി പടര്‍ത്തുന്നു എന്ന് കരുതുന്ന വവ്വാലുകളുടെ സാമീപ്യമുള്ളവര്‍ക്ക് പനി വന്നിട്ടുണ്ടോ എന്നിത്യാദി പനി പര്യവേഷണമാണ് തുടങ്ങിയിരിക്കുന്നത്. ഈ നിരീക്ഷണം നേരത്തെയുള്ളതാണെങ്കിലും നിപ്പാ പനി മരണത്തിന് ശേഷം കര്‍ശനമായി അവലോകനം നടത്തിവരുന്നു. ചികിത്സയോട് പ്രതികരിക്കാതെ രോഗി മരണപ്പെടുന്നു എന്നതാണ് നിപ്പാ വൈറസ് പനിയില്‍ കാണുന്നത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഇവ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള തെങ്ങിന്‍ കള്ളുകള്‍ കുടിക്കാതിരിക്കുക, കൂടെ കൂടെ കൈ കഴുകുക, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുക, വനമേഖലയിലും സമീപത്തുമുള്ള വവ്വാലുകളുടെ ആവാസ മേഖലകളില്‍ പോവാതിരിക്കുക തുടങ്ങിയവയാണ് മുന്‍കരുതലായി പറയുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്നതും നിര്‍ത്തണം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. സ്രവങ്ങളെന്നാല്‍ ഉമിനീര്, വിയര്‍പ്പ്, മൂത്രം, മലം, കഫം എന്നിവയെല്ലാം പെടും. രോഗിയുടെ ഒരു മീറ്റര്‍ ചുറ്റളവിനുള്ളിലേക്ക് മാസ്‌ക് ധരിക്കാതെ ചെല്ലരുതെന്നും നിര്‍ദ്ദേശിക്കുന്നു. തൊണ്ടമുള്ള്, പന്നിപ്പനി എന്നിവ പോലെയാണ് നിപ്പാ വൈറസ് പനിയും രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത്. സാധാരണ പനി ലക്ഷണങ്ങളോടൊപ്പം ബോധക്ഷയം, അപസ്മാരം പോലുള്ളവ ഉണ്ടാകുന്നതാണ് പ്രത്യേകത. മറ്റു പനികളെ അപേക്ഷിച്ച് മരണനിരക്ക് കൂട്ടുന്ന പനിയാണിത്. ഇതിനുള്ള കാരണം രോഗാണുവിന് ബീജ ഗര്‍ഭകാല സമയം ഇല്ല എന്നതാണ്. ഡങ്കിപ്പനി, എലിപ്പനി പോലുള്ളവയുടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഇവക്ക് പത്തും പതിനഞ്ചും ദിവസമെടുക്കുന്ന അണുക്കള്‍ പെറ്റുപെരുകുന്ന ബീജ ഗര്‍ഭകാലമുണ്ടാവും. ഈ സമയം കഴിഞ്ഞാണ് രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നത്. നിപ്പാ വൈറസ് പനി തുടങ്ങി പിറ്റേ ദിവസം തന്നെ തലച്ചോറിനെയും ഹൃദയത്തെയും ആക്രമിക്കുന്നു. ഇതാണ് ബോധക്ഷയത്തിനും അപസ്മാരത്തിനും കാരണമാകുന്നത്. തലച്ചോറിനെ ബാധിച്ച് ഹൃദയാഘാതമുണ്ടാക്കുകയാണ് രോഗാണു ചെയ്യുന്നത്. മരണത്തിലേക്ക് രോഗിയെ നയിക്കുന്നത് ഈ ഗുരുതരാവസ്ഥയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.