Connect with us

Culture

നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

Published

on

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് സ്വദേശി സാബിത്ത്, സഹോദരന്‍ മുഹമ്മദ് സാലിഹ് എന്നിവരാണ് രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ തന്നെ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവരം അറിയിക്കുകയും കേന്ദ്ര ആരോഗ്യവകുപ്പിനോട് സഹായം തേടുകയും ചെയ്തുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

പരിശോധിച്ചതില്‍ 21 സാമ്പിളുകള്‍ നെഗറ്റീവ് ആയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഒന്നില്‍ മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇത് ആശ്വാസകരമാണ്. കോട്ടയത്ത് പേരാമ്പ്ര സ്വദേശിയെ രോഗബാധയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിപ്പയല്ലെന്ന് കണ്ടെത്തി. പലരും ഭയം കാരണം നിപ്പയാണെന്ന് നിശ്ചയിക്കുകയാണ്. സാധാരണ വൈറല്‍പനിക്കും ഇതേ ലക്ഷണങ്ങള്‍ വരാം, മന്ത്രി പറഞ്ഞു.

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളും പരിസരങ്ങളും ശുചീകരിക്കാന്‍ ജനങ്ങളോട് യോഗം ആഹ്വാനം ചെയ്തു.പഞ്ചായത്ത് തലത്തില്‍ ശുചീകരണയജ്ഞത്തിന് നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും. ഇതിനായി എല്ലാ രാഷ്ട്രീയകക്ഷികളും സഹായം വാഗ്ദാനം ചെയ്തു.

പേരാമ്പ്ര ഭാഗത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ അവിടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തില്‍ പദയാത്ര നടത്തണം. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പോലും ജനങ്ങള്‍ ആശങ്കയിലാണ്. നിപ്പ പോലുള്ള വൈറസ് രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖ കേരളത്തില്‍ തുടങ്ങുന്നതിന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം വേണം. ആദ്യമായി രോഗം കണ്ടെത്തിയ സാബിത്തിന്റെ യാത്രചരിത്രവും മറ്റ് അടിസ്ഥാനവിവരങ്ങളും കണ്ടെത്തണം. വൈറസ് ബാധ കണ്ടെത്തിയ ഉടന്‍ തന്നെ നടപടി സ്വീകരിച്ച ആരോഗ്യവകുപ്പിന്റെ നീക്കങ്ങള്‍ ഫലം ചെയ്തതായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. മാസ്‌ക് ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണം.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. മൂസ മുസ്്‌ലിയാരുടെ മൃതദേഹം കബറടക്കുന്ന വിഷയത്തിലും മറ്റും ജില്ലാ ഭരണകൂടം നടത്തിയ സൗമ്യമായ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെയും ജില്ലയിലെയും മാലിന്യനിര്‍മാര്‍ജനത്തിന് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, എ. പ്രദീപ്കുമാര്‍, സി.കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍, വി.സി ചാണ്ടിമാസ്റ്റര്‍, കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡണ്ട് തോമസ് തോണിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു.

കലക്ടര്‍ക്ക് പൂര്‍ണ ചുമതല; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ആറ് മാസത്തിനകം കോഴിക്കോട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എം.എല്‍.എ മാര്‍, എം.പി മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

മാലിന്യസംസ്‌കരണം കൊതുക് നശീകരണം ശക്തമായി നടപ്പില്‍ വരുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തും. തൊഴിലുടമകള്‍ അവര്‍ക്ക് വേണ്ട സൗകര്യം നല്‍കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്‍ പരിശോധിക്കണം.

മാലിന്യസംസ്‌കരണം സമരങ്ങള്‍ കാരണം നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടാകുന്നു. ദുരന്തനിവാരണ ആക്ട് പ്രകാരം ഇതില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഡുതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതിനും തിരുമാനമായി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.