Connect with us

Culture

റഫാല്‍: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യമെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ലോക്‌സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പ്രസംഗവുമായി എത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വികാരഭരിതയാവുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തെല്ലാം ദേശീയ സുരക്ഷ അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ റഫാല്‍ വിഷയത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറിനേക്കാളും മികച്ചതാണ് മോദി സര്‍ക്കാറുണ്ടാക്കിയ കരാറെന്ന പഴയ വാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ താഴെ ഇറക്കിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും രൂക്ഷ വാദപ്രതിവാദത്തിനിടെ അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് നടപ്പിലാക്കാതിരുന്നത് കമ്മീഷന്‍ കിട്ടാത്തതിനാലാണെന്നും അവര്‍ ആരോപിച്ചു. ദേശീയ സുരക്ഷ അപകടത്തിലായിട്ടും ഇക്കാര്യം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അവരുടെ ഖജനാവാണ് മുഖ്യ വിഷയമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന രാഹുലിന്റെ വാദം കള്ളമാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.

ഫ്രഞ്ച് പ്രസിഡന്റ്് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചപ്പോള്‍ തനിക്ക് കിട്ടിയ വിവരങ്ങളുള്‍പ്പടെ ഉന്നയിച്ച് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കില്‍ 36ന് പകരം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ, പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ സുദീര്‍ഘമായി പ്രസംഗിച്ച പ്രതിരോധമന്ത്രി താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ ഓടി ഒളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘ പ്രഭാഷണത്തിന് ശേഷം താന്‍ രണ്ട് ചോദ്യം ഉന്നയിച്ചു. വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ പ്രധാനമന്ത്രി മറികടന്നപ്പോള്‍ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ? ഉണ്ടെന്നോ, ഇല്ലെന്നോ ഒരുമറുപടിയും പ്രതിരോധമന്ത്രി പറയുന്നില്ല. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം പ്രതിരോധമന്ത്രി നാടകം കളിക്കുകയാണ്. താന്‍ അപമാനിച്ചുവെന്നും മോഷ്ടാവെന്നു വിളിച്ചുവെന്നുമാണ് പറയുന്നത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരുന്നില്ല, ഗോവ മുഖ്യമന്ത്രി പറയുന്നു തന്റെ കൈവശം റഫാല്‍ സംബന്ധിച്ച ഫയലുണ്ടെന്ന്. രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ പ്രതിരോധമന്ത്രിക്കായില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.